ഷഹീനയെ അപായപ്പെടുത്തിയെന്ന് വ്യക്തമായിട്ടും വീട്ടുകാരും നാട്ടുകാരും പോലീസിനെ വിളിച്ചില്ല; ആദ്യം സ്‌റ്റേഷനില്‍ അറിയിച്ചത് 108 ആംബുലന്‍സുകാരന്‍; ആദ്യം ക്രൈം സീനിലെത്തിയത് ബൈക്ക് പെട്രോളുകാര്‍; മുജീബും ശ്യാംലാലും ചേര്‍ന്ന് ഷംഷാദിനെ കീഴ്‌പ്പെടുത്തിയത് സാഹസികമായി; ഈ പോലീസുകാര്‍ക്ക് കൈയ്യടിക്കാം; മണ്ണന്തലയിലെ പ്രതികളെ രക്ഷപ്പെടാന്‍ വിടാത്ത കഥ ഇങ്ങനെ
തിരുവനന്തപുരം: മണ്ണന്തല മുക്കോല ഷഹീനയുടെ കൊലപാതക കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്തത് പൈട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ മുജീബിന്റേയും, ശ്യാം ലാലിന്റെയും കൃത്യമായ ഇടപെടലിനെ തുടര്‍ന്ന്. മദ്യലഹരിയിലായിരുന്ന പ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കിയത് കേസില്‍ നിര്‍ണായകമായി. വിവരമറിഞ്ഞ് ഹോംസ്റ്റേയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ സാഹചര്യം മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിച്ചു. മധ്യ ലഹരിയിലായിരുന്നു ഷാഹീനയുടെ സഹോദരന്‍ ഷംഷാദിനും, സുഹൃത്ത് വിശാഖും രക്ഷപ്പെടാനുള്ള സാഹചര്യം മുന്നില്‍ കണ്ട് കണ്‍ട്രോള്‍ റൂമില്‍ വിവരറിയിച്ചു.
ഉദ്യോഗസ്ഥര്‍ പ്രതികളെ കൃത്യമായി നിരീക്ഷിച്ചു. മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ 108 ആംബുലന്‍സാണ് മണ്ണന്തല പോലീസിനെ വിവരം അറിയിക്കുന്നത്. ബൈക്ക് പെട്രോളുകാരാണ് അവിടെ ആദ്യം എത്തിയത്. സ്‌റ്റേഷനില്‍ നിന്നും ബൈക്ക് പെട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മുജീബിനും, ശ്യാം ലാലിനും വിവരം കൈമാറുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഹോംസ്റ്റേയിലെത്തിയപ്പോള്‍ ഷഹീന ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ ഷഹീനയെ ആശുപത്രിയിലേക്കയച്ചു. മുറിയിലുണ്ടായിരുന്ന ഷംസാദിന്റെയും, സുഹൃത്ത് വിശാഖിന്റെയും പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. എന്നാല്‍ മദ്യലഹരിയിലായിരുന്ന പ്രതികളെ പോലീസ് രക്ഷപ്പെടാന്‍ അനുവദിച്ചില്ല.
പോലീസിനെ വിവരം അറിയിച്ച കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. കണ്‍ട്രോള്‍ റൂം വാഹനം എത്തുന്നത് വരെ പ്രതികളെ തടഞ്ഞ് വെക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി. കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്. ശേഷം മെഡിക്കല്‍ എടുക്കാനായി ആശുപത്രിയിലേക്ക് കൊണ്ട് പോയി. പ്രാഥമിക ഘട്ടത്തില്‍ അടിമുടി ദുരൂഹതയായിരുന്നു കേസില്‍. ഷഹീനയുടെ സഹോദരനായ ഷംസാദിന്റെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ മുക്കോലയിലെ ഹോം സ്റ്റേയില്‍ താമസിച്ചിരുന്നതെന്നാണ് ആദ്യം പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ അന്വേഷണത്തില്‍ അടിപിടി കേസുമായി ബന്ധപ്പെട്ട് ഷംഷാദ് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഈ 14- നാണ് മണ്ണന്തലയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ആറു മാസമായി ഭര്‍ത്താവുമായി അകന്നു താമസിക്കുകയാണ് ഷഹീന. സഹോദരിയെ റൂമിലെത്തച്ചത് ചികിത്സക്ക് വേണ്ടിയെന്ന് കള്ളക്കഥ മെനയാന്‍ എന്നും പോലീസ് പറഞ്ഞു. ഷംസാദിനെതിരെ മറ്റ് അടിപിടി കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഷഹീനയും ഷംഷാദും തമ്മില്‍ വഴക്കുണ്ടായതു രാവിലെയാണെന്നും സുഹൃത്ത് വിശാഖ് അപ്പാര്‍ട്‌മെന്റിലെത്തിയത് ഉച്ചയ്ക്കാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണ സമയം വ്യക്തമാകൂ.
ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഷംഷാദ് അനുവദിച്ചില്ല. മദ്യലഹരിയിലായിരുന്നു ഷംഷാദിനെ പൊലീസെത്തിയാണ് കീഴ്‌പ്പെടുത്തിയതും ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റിയതും. അതേസമയം, ഷെഹീനയെ കൊലപ്പെടുത്തിയ ശേഷമാണ് ഷംഷാദ് തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിശാഖിന്റെ മൊഴി. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് തുടക്കത്തില്‍ പൊലീസിന് നല്‍കിയത്. ഷെഹീനയ്ക്ക് ചികില്‍സ നടക്കുന്നതിനാല്‍ ഈ മാസം 24ാം തീയതി വരെ ഫ്‌ലാറ്റില്‍ താമസമുണ്ടാകുമെന്ന് ഷംഷാദ് അറിയിച്ചിരുന്നുവെന്ന് ഫ്‌ലാറ്റുടമ പൊലീസിന് മൊഴി നല്‍കി.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മണ്ണന്തലയില്‍ വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ ഷഹീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷഹീനയെ സഹോദരന്‍ ഷംഷാദ് മര്‍ദിച്ചിരുന്നതായി വിശാഖ് പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.