സഹോദരിയുടെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചു; കൈ തണ്ടകളും ചവിട്ടി ഒടിച്ചു; തുടയില്‍ നിന്നും അനുജത്തിയുടെ മാംസം ചേട്ടന്‍ കടിച്ചെടുത്തു; തീര്‍ത്തും സൈക്കോയെ പോലെ ഷഹീനയെ കൊന്ന ഷംഷാദ്; കൂട്ടുകാരനും കൊടും പാതകത്തില്‍ പങ്കാളി; മണ്ണന്തലയിലെ കൊലപാതകത്തില്‍ ചര്‍ച്ചയാകുന്നതും 'അവിഹിത' ഫോണ്‍ വിളി

Update: 2025-06-23 05:20 GMT

തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരന്‍ കൊലപ്പെടുത്തിയ ഷഹീന നേരിട്ടത് ക്രൂര പീഡനം. പ്രതി ഷംഷാദ് ഷെഹീനയുടെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചു. കൈ തണ്ടകള്‍ ചവിട്ടി ഒടിച്ചെന്നും യുവതിയുടെ തുടയില്‍ നിന്നും മാംസം കടിച്ച് എടുത്തെന്നും വ്യക്തം. തീര്‍ത്തും സൈക്കോയെ പോലെയാണ് ഇയാള്‍ പെരുമാറിയതെന്ന് വ്യക്തം. ശനിയാഴ്ചയാണ് മണ്ണന്തലയില്‍ സഹോദരന്‍ സഹോദരിയെ തല്ലിക്കൊന്നെത്.

മണ്ണന്തലയിലെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഷംഷാദും സുഹൃത്ത് വൈശാഖും ഷഹീനയെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സഹോദരിയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കൊല്ലപ്പെട്ടതിനു ശേഷവും ഇരുവരും അവിടെയിരുന്നു മദ്യപിച്ചു. സംഭവത്തില്‍ സൂചനകള്‍ കിട്ടി ഇരുവരുടെയും മാതാപിതാക്കള്‍ ലോഡ്ജില്‍ എത്തിയപ്പോഴാണ് മകള്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ ആംബുലന്‍സ് വിളിച്ചുവരുത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷഹീന കഴിഞ്ഞ ആറുമാസമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ മറ്റു കാരണങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. ഷഹീനയുടെ കുടുംബജീവിതം തകര്‍ന്നതിനു കാരണം മറ്റൊരാളുമായുള്ള ബന്ധമാണ് എന്ന് സഹോദരന്‍ ഷംഷാദ് സംശയിച്ചിരുന്നു.

ചെമ്പഴന്തി അണിയൂരില്‍ വച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംഷാദ്. മണ്ണന്തല മരുതൂര്‍ റോഡിനു സമീപം ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തു ഒളിവില്‍ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു സഹോദരി ഷഹീനയെയും ഒപ്പം കൂട്ടുകയായിരുന്നു. ഷഹീനയുടെ മറ്റു ബന്ധങ്ങള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരന്‍ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷംഷാദ് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കാര്യം പോലീസിന് മുമ്പില്‍ സമ്മതിച്ചത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ തടഞ്ഞതും ഷംഷാദാണ്. സഹോദരിയുടെ സൗഹൃദങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നും ഷംഷാദ് വിശ്വസിച്ചു. ഇതിലെ തര്‍ക്കം മര്‍ദ്ദനത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പോലീസ് എഫ്‌ഐആര്‍. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. ശനിയാഴ്ചയാണ് പോത്തന്‍കോട് ചാത്തന്‍പാട് കൊച്ചുവീട്ടില്‍ ഷഹീന കൊല്ലപ്പെട്ടത്. ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന മണ്ണന്തല അത്രക്കാട്ടില്‍ എന്‍ക്‌ളേവ് അപ്പാര്‍ട്മെന്റിലായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ സ്ഥലത്തെത്തിയ മാതാപിതാക്കളായ സലീനയും മുഹമ്മദ് ഷഫീക്കുമാണ് മരണവിവരം അറിഞ്ഞത്. ഷഹീനയുടെ ദേഹമാസകലം മുറിപ്പാടുകളുണ്ടായിരുന്നു.

കൊലപാതകം നടന്ന മണ്ണന്തലയിലെ ഹോം സ്റ്റേയില്‍നിന്ന് മൂത്ത സഹോദരന്‍ ഷംഷാദി(44)നെയും സുഹൃത്ത് വൈശാഖിനെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു ഇരുവരുമെന്ന് പോലീസ് അറിയിച്ചിരുന്നു. 14 മുതല്‍ മണ്ണന്തലയിലെ ഒരു ഹോംസ്റ്റേ അപ്പാര്‍ട്മെന്റില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. രണ്ടു മുറികളുള്ള അപ്പാര്‍ട്മെന്റിലെ ഒരു മുറിയിലാണ് ഷഹീനയുടെ മൃതദേഹം കിടന്നിരുന്നത്.

Tags:    

Similar News