കഴുത്തിലും സ്വകാര്യ ഭാഗത്തും അസാധാരണമായ മുറിവുകള്‍; ലൈംഗികാതിക്രമം നടന്നതായി പ്രാഥമികമായി തെളിവുകളില്ല; കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു

കഴുത്തിലും സ്വകാര്യ ഭാഗത്തും അസാധാരണമായ മുറിവുകള്‍

Update: 2025-06-19 07:24 GMT

ചണ്ഡീഗഢ്: കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരം കമല്‍ കൗറിന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിവരം. ഇന്‍ഫ്‌ലുവന്‍സറുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ ഉള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കമലിന്റെ കഴുത്തിലും തുടകളിലും സ്വകാര്യ ഭാഗങ്ങളിലുമാണ് സംശയാസ്പദമായ ചില മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ െൈലംകാതിക്രമം നടന്നതായുള്ള തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതോടെ കേസില്‍ വിശദമായ അന്വേഷണത്തിനായി തയ്യാറെടുക്കുകയാണ് പോലീസ്.

ഒരാഴ്ച മുന്‍പായിരുന്നു കമല്‍ കൗറിനെ പഞ്ചാബിലെ ബട്ടിന്‍ഡയിലെ ആദേശ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളില്‍ നിന്ന് അസാധാരണമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജൂണ്‍ 13-ന് പോലീസ് അറസ്റ്റുചെയ്തിരുന്നു.

എന്നാല്‍ കേസിലെ മുഖ്യപ്രതി നിഹാങ് അമൃത്പാല്‍ സിങ് യുഎഇയിലേക്ക് കടന്ന് കളഞ്ഞിരുന്നു. പലപ്പോഴും കൊല്ലപ്പെട്ട യുവതിയുടെ സാമൂഹികമാധ്യമത്തിലെ പോസ്റ്റുകള്‍ നേരത്തേ പലരീതിയിലും വിവാദത്തിനിടയാക്കിയിരുന്നു. അശ്ലീലംനിറഞ്ഞതും സദാചാരവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് കാഞ്ചന്‍ കുമാരിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൃത്യത്തിന് പിന്നാലെ പ്രധാനപ്രതി അമൃത്പാല്‍ സിങ്ങിന്റെ പ്രതികരണം.

യുവതി കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘം യുവതിയുടെ പോസ്റ്റ്മോര്‍ട്ടംനടത്തുകയായിരുന്നു. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ മറ്റ് വിവരം.

അതേസമയം . വിശദമായ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടുകള്‍ വന്നശേഷമേ കൊലചെയ്യപ്പെടുന്നതിന് മുമ്പ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടോ എന്നതില്‍ വ്യക്തതവരുത്താനാകൂ. ഇന്‍സ്റ്റാഗ്രാമില്‍ 384,000 ഫോളോവേഴ്സും യൂട്യൂബില്‍ 2,36,000 സബ്സ്‌ക്രൈബര്‍മാരുമുള്ള ഇന്‍ഫ്‌ലുവന്‍സറായിരുന്നു കമല്‍ കൗര്‍.

'കമല്‍ കൗര്‍ ഭാഭി' എന്ന പേരിലെ കാഞ്ചയുടെ ഇന്‍സ്റ്റ അക്കൗണ്ട് 3.84 ലക്ഷം പേര്‍ പിന്തുടര്‍ന്നിരുന്നു. 'ഫണ്ണി ഭാഭി ടിവി' എന്ന യുട്യൂബ് ചാനലിന് 2.36 ലക്ഷം വരിക്കാരുണ്ട്. ജൂണ്‍ ആദ്യവാരം ബതിന്‍ഡയില്‍ നടന്ന ഒരു കാര്‍ പ്രമോഷന്‍ പരിപാടിക്കിടെയാണ് തീവ്ര സിഖ് നേതാവായ നിഹാംഗ് അമൃത്പാല്‍ സിങ്ങിനെ കാഞ്ചന്‍ പരിചയപ്പെടുന്നത്. ജൂണ്‍ 9ന് ലുധിയാനയിലെ തന്റെ വസതിയില്‍ നിന്ന് പരിപാടിക്കായി പോയപ്പോലാണ് കാഞ്ചനെ കാണാതാകുന്നത്.

11ന് ആദേശ് യൂണിവേഴ്സിറ്റിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ് നിഹാംഗിന്റെ വിഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള വിഡിയോകള്‍ ഇടുന്ന എല്ലാ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കുമെന്നും ഭീഷണി വിഡിയോയില്‍ ഉണ്ടായിരുന്നു. ലുധിയാനയിലെത്തി കാഞ്ചന്റെ നീക്കങ്ങള്‍ നിഹാംഗ് പതിവായി നിരീക്ഷിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News