കിടപ്പുമുറിയിൽ നിന്നും നിലവിളി ശബ്ദം; വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് യുവാവിന്റെ മൃതദേഹം; നെഞ്ചത്തടിച്ച് വിളിച്ച് കരഞ്ഞ് ഭാര്യ;ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കിടുങ്ങി ഗ്രാമം; പ്രതിയെ കണ്ട് ബന്ധുക്കളടക്കം വിറങ്ങലിച്ചു; പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്!

Update: 2025-04-09 09:58 GMT

ലക്‌നൗ: യുവാവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കിടപ്പുമുറിയിൽ നിന്നും അസാധാരണ നിലവിളി ശബ്ദം കേട്ടാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. വീട്ടുകാർ പൊടുന്നനെ ഓടിയെത്തിയപ്പോൾ കണ്ടത് യുവാവിന്റെ മൃതദേഹമായിരിന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് നടുക്കും കൊലപാതക വിവരം പുറം ലോകം അറിയുന്നത്.

റെയിൽവേയിൽ ടെക്നീഷ്യനായ യുവാവിന്‍റെ മരണത്തിൽ ട്വിസ്റ്റ് അറിയുന്നത്. വീട്ടുകാർക്ക് സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും അവസാന നിമിഷം പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചതോടെയാണ് സംഭവം കൊലപതാകം ആണെന്ന് അറിയുന്നത്. യു പി യിലെ ബിജ്നോർ സ്വദേശിയായ ദീപക് കുമാറിന്‍റെ കൊലപാതവുമായി ബന്ധപ്പെട്ട് ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച നവരാത്രി പൂജക്കിടെയാണ് 29 കാരനായ റെയിൽവേ ടെക്നീഷ്യൻ ദീപക് കുമാർ മരിക്കുന്നത്. കുഴഞ്ഞുവീണ് മരിച്ചെന്നും ഹൃദയാഘാതം സംഭവിച്ചതാണെന്നും ഭാര്യ ശിവാനി ബന്ധുക്കളെ അറിയിച്ചു. സ്വാഭാവിക മരണമാണെന്ന് കരുതിയ വീട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങളും ചെയ്തു. പക്ഷെ സർക്കാർ ജോലിക്കാരനായതിനാൽ ഭാവിയിൽ ആശ്രിത ജോലിക്കും മറ്റും തടസ്സം ഉണ്ടാകാതിരിക്കാൻ അവസാന നിമിഷം പോസ്റ്റുമോർട്ടം നടത്താൻ മാതാപിതാക്കൾ തീരുമാനവും എടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദീപക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും തെളിയുകയും ചെയ്തു .

പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തി ദീപകിന്‍റെ ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു. മറ്റൊരാളുടെ സഹായത്തോടെയാണ് ശിവാനി കൊലപാതകം നടത്തിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാൾ ആരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. റെയിൽവേയിലെ ജോലി കിട്ടാനായാണ് ശിവാനി ഈ ക്രൂരത ചെയ്തതെന്ന് ദീപകിന്‍റെ മാതാപിതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ബിജ്‌നോർ എസ്പി സഞ്ജീവ് വാജ്‌പേയി വ്യക്തമാക്കി .

2023 ജൂൺ 17 നാണ് ദീപക്കും ശിവാനിയും വിവാഹിതരായത്. ദമ്പതികൾക്ക് ആറ് മാസം പ്രായമുള്ള മകനും ഉണ്ട്. നജിബാബാദിലെ ആദർശ് നഗർ കോളനിയിലെ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. 2023 മാർച്ചിൽ റെയിൽവേയിൽ ചേരുന്നതിന് മുമ്പ്, ദീപക് സിആർപിഎഫിൽ സേവനം അനുഷ്ഠിച്ചിരിന്നു. ശിവാനിയും ദീപകിന്‍റെ അമ്മയും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് ദീപകിന്റെ സഹോദരൻ പറഞ്ഞു.കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.

Tags:    

Similar News