തലയ്ക്ക് പിടിച്ചുകഴിഞ്ഞാൽ ഭയങ്കര ഉന്മാദം ലഭിക്കുന്ന അവസ്ഥ; എപ്പോഴും ചിരിച്ച് കിളി പോയ മുഖം; അടിച്ച കറക്കം മാറാൻ ആഴ്ചകളെടുക്കും; കൊളംബോയിലെ ആ യുവതിയുടെ കൈയിൽ നിന്നും പൊക്കിയത് 'കുഷ്' തന്നെ; മനുഷ്യന്റെ അസ്ഥി കൊണ്ട് പൊടിച്ചുണ്ടാക്കുന്ന മാരക സിന്തറ്റിക് ലഹരി; മരിച്ചാൽ പോലും സമാധാനമില്ലെന്ന് ആളുകൾ!
കൊളംബോ: കഴിഞ്ഞ ദിവസമാണ് മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരിയുമായി യുവതി പിടിയിലായത്. ലഹരി കടത്താൻ ശ്രമിക്കുന്നതിനിടയിൽ ആയിരിന്നു 21കാരി അറസ്റ്റിലായത്. മുൻ വിമാന ജീവനക്കാരിയായ ബ്രിട്ടീഷുകാരി ഷാർലറ്റ് മേലീയാണ് കേസിൽ കുടുങ്ങിയത്. ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ നിന്നാണ് ഇവർ വലയിൽ കുടുങ്ങിയത്. ഈ മാരക ലഹരി ഉപയോഗിച്ച് കഴിഞ്ഞാൽ ഭയങ്കര ഉന്മാദം ലഭിക്കുന്ന അവസ്ഥയാണെന്നും. എപ്പോഴും ചിരിച്ച് കിളി പോയ മുഖമാണെന്നും പറയുന്നു. അതുപോലെ അടിച്ച കറക്കം മാറാൻ ആഴ്ചകളെടുക്കുമെന്നും വ്യക്തമാക്കുന്നു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ സീറാ ലിയോണിലാണ് മനുഷ്യന്റെ അസ്ഥികൾകൊണ്ടുള്ള സിന്തറ്റിക് ലഹരി നിർമിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. 'കുഷ്' എന്നാണ് ഈ ലഹരിമരുന്നിന്റെ പേര്. 45 കിലോയോളം മയക്കുമരുന്ന് സ്യൂട്ട് കേസുകളിൽ നിറച്ചാണ് യുവതി എത്തിച്ചത്. ഏകദേശം 28 കോടി രൂപയാണ് ഇതിന്റെ വിപണിവില. നിലവിൽ യുവതിയെ വടക്കൻ കൊളംബോയിലുള്ള ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യുവതിയെ കുടുംബവുമായി ബന്ധപ്പെടാനും അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
കൊളംബോ വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് ശ്രീലങ്കൻ കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, താൻ അറിയാതെയാണ് ലഹരിമരുന്ന് സ്യൂട്ട് കേസിൽ എത്തിയതെന്നാണ് ഷാർലറ്റ് പറയുന്നത്. യുവതിയെ കുടുക്കിയതാണെന്ന് അഭിഭാഷകനായ സമ്പത്ത് പെരേരയും വാദിക്കുന്നു. ഷാർലറ്റ് തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്നു. 30 ദിവസത്തെ വിസാ കാലാവധി അവസാനിക്കാറായതിനാൽ രാജ്യം വിടാൻ നിർബന്ധിതയായി. തായ് വിസ പുതുക്കുന്നതിനാണ് ശ്രീലങ്കയിലെത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. ഇത്തരത്തിലെ മയക്കുമരുന്ന് മുൻപ് കണ്ടിട്ടില്ലെന്നും തന്റെ സ്യൂട്ട് കേസിനുളളിൽ ആരാണ് ഇത് വച്ചതെന്ന് അറിയാമെന്നും യുവതി പറയുന്നു.
മാരകമായ വിഷവസ്തുക്കൾ ചേർത്താണ് 'കുഷ്' എന്ന ലഹരിമരുന്ന് നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിലെ പ്രധാന ഘടകങ്ങളിലൊന്നാണ് മനുഷ്യന്റെ അസ്ഥിയുടെ പൊടി. മണിക്കൂറുകളോളം മയക്കിക്കിടത്തുന്നു എന്നതാണ് ഈ ലഹരിമരുന്നിന്റെ പ്രത്യേകത. കുഷിന്റെ നിർമാണത്തിനായി കല്ലറകൾ തകർത്ത് അസ്ഥികൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാവുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഷിന്റെ ദുരുപയോഗത്തെത്തുടർന്ന് കഴിഞ്ഞവർഷം സീറാ ലിയോൺ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
'കുഷ്' എന്ന മാരക ലഹരിയെ കുറിച്ച് കൂടുതൽ അറിയാം...
സാധാരണയായി മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ അസെറ്റോണ്‍ (acetone) ഒപിയോയിഡ് ട്രമാഡോള്‍ (opioid tramadol) ഫോര്‍മാലിന്‍ (formalin) എന്നിവയുള്‍പ്പെടെയുള്ള വിവിധ മാരക രാസ വസ്തുക്കള്‍ക്കൊപ്പം കഞ്ചാവും മനുഷ്യ അസ്ഥികളും പൊടിച്ചു ചേര്‍ത്താണ് കുഷ് നിര്‍മ്മിക്കുന്നത്. ഹിന്ദുക്കുഷ് മലനിരകളിൽ ഉണ്ടാക്കുന്ന കഞ്ചാവ് പൊതുവെ അന്താരാഷ്ട്ര വിപണിയില്‍ കുഷ് എന്നാണറിയപ്പെടുന്നത്. അപകടകരമായ രാസലഹരിയാണിത്. ആഫ്രിക്കന്‍ രാജ്യമായ സിറാലിയോണിലാണ് (Sierra Leonean) കുഷിന്റെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍. 2022 മുതലാണ് കുഷ് അന്താരാഷ്ട്ര ലഹരി മാര്‍ക്കറ്റില്‍ കച്ചവടം പിടിച്ചു തുടങ്ങിയത്.
സിറാലിയോണിലെ ആയിരക്കണക്കിന് ശവക്കല്ലറകള്‍ മാഫിയാ സംഘങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന് പുറമേ ആ രാജ്യത്തെ യുവാക്കളില്‍ ബഹുഭൂരിപക്ഷവും മയക്കുമരുന്നിന് അടിമകളായ സാഹചര്യത്തില്‍ പ്രസിഡന്റ് ജൂലിയസ് മാഡാ ബയോ ( Julius Maada Bio) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.
'കുഷ്' ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യ- മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുഷ് ഉപയോഗിക്കുന്ന സീറാ ലിയോണിലെ ബഹു ഭൂരിപക്ഷം യുവാക്കളുടേയും കാലുകളില്‍ വീക്കവും ശരീരത്തില്‍ അണുബാധയും ഉണ്ടാകുന്നത് പതിവാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ സാധ്യത വളരെ കുറവാണ്.
കുഷ് ഉപയോഗത്തിലൂടെ മരിച്ചവരുടെ ഔദ്യോഗിക കണക്കുകള്‍ സിറാലിയോണില്‍ ഇപ്പോഴും ലഭ്യമല്ല. എന്നാല്‍ സിയറ ലിയോണില്‍ ആഴ്ചയില്‍ ഒരു ഡസനോളം കുഷ് ഉപയോക്താക്കള്‍ മരിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നു, അവരുടെ മൃതദേഹങ്ങള്‍ പലപ്പോഴും തെരുവുകളില്‍ നിന്നും ചേരികളില്‍ നിന്നും കണ്ടെടുക്കാറുണ്ട് . ലഹരി മാഫിയാ സംഘങ്ങള്‍ ലോക വ്യാപകമായി കുഷ് എത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്.