രാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ച് വൈകിയെത്തി; രാവിലെ ഉറക്കമുണർന്നപ്പോൾ അറിഞ്ഞത് ഉറ്റസുഹൃത്തിന്റെ മരണ വിവരം; വണ്ടിയുടെ മുൻസീറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; കാർ പോര്‍ച്ച് പരിശോധനയിൽ പോലീസ് കണ്ടത്!
കുറ്റിപ്പുറം: രാത്രി ഒന്നിച്ചു പോയി ഭക്ഷണം കഴിച്ച് വീട്ടിൽ വൈകിയെത്തി. പിന്നാലെ തൊട്ട് അടുത്ത ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ അറിഞ്ഞത് ഉറ്റസുഹൃത്തിന്റെ മരണ വാർത്ത. മലപ്പുറം കുറ്റിപ്പുറത്താണ് ദാരുണ സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനകത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്.
ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂര്‍ക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കില്‍ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് പോലീസ് കരുതുന്നത്. തലേന്ന് രാത്രി ജാഫറും അഷ്റഫും ഭക്ഷണം കഴിക്കാനായി പുറത്തു പോയിരുന്നതായും വിവരങ്ങൾ ഉണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്... അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറില്‍ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാര്‍ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാര്‍, പോര്‍ച്ചില്‍ നിര്‍ത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി.
ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മാത്രം അപ്പുറത്താണ് ജാഫറിന്റെ വീട്. ജാഫര്‍ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നു നോക്കുമ്പോഴാണ് ജാഫര്‍ കാറില്‍ ഇരിക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് കരുതുന്നത്.