റോഡരികിലൂടെ മകനെയും എടുത്ത് ഓടി വന്ന പിതാവ്; പൊടുന്നനെ സ്വകാര്യ ബസിന് മുന്നിലേക്ക് എടുത്ത് ചാടി; രക്ഷപ്പെട്ടത് തലനാരിഴക്ക്
പത്തനംതിട്ട: അടൂരിൽ സ്വകാര്യ ബസിന് മുന്നിലേക്ക് നാലു വയസുള്ള മകനുമായി ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. എന്നാൽ, ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം പിതാവും മകനും തലനാരിഴക്ക് രക്ഷപ്പെട്ടു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയെങ്കിലും, ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി. തുടർന്ന്, ബസിനടിയിൽ നിന്ന് കുഞ്ഞുമായി പുറത്തേക്ക് വന്ന പിതാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് ഇയാളെ ശാന്തനാക്കി നിർത്തിയത്. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായതിനെതുടര്‍ന്ന് പരിഭ്രമിച്ച് ഓടിയാണെന്നും ബസിന് മുന്നിലേക്ക് ചാടിയതാണെന്നമാണ് ഇയാള്‍ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞത്.