ഭിന്നശേഷിക്കാരിയെ അടുക്കള ഭാഗത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; കാഴ്ച കണ്ട് ഞെട്ടി ചേച്ചി; കേസിൽ ബന്ധുവിന് ശിക്ഷ വിധിച്ച് കോടതി; പ്രതിക്ക് 47 വർഷം തടവ്

Update: 2025-05-02 09:38 GMT

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിയെ 47 വർഷം കഠിന തടവിന് വിധിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രതി രാജീവിനെയാണ് (41) അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. 47 വർഷത്തെ തടവിന് പുറമെ പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കുകയും വേണമെന്നും വിധിയിൽ പറയുന്നു.

2020 സെപ്റ്റംബർ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ 11.45ഓടെ വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി എത്തുകയും ഈ സമയം അനിയത്തിയെ അടുത്ത ബന്ധു കൂടിയായ യുവാവ് പീഡിപ്പിക്കുന്നതു കണ്ട് ഞെട്ടിയ യുവതി, വീട്ടിൽ നിന്നും അടിച്ച് ഓടിക്കുകയായിരുന്നു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടിയെത്തിയാണ് പൊലീസിൽ അറിയിച്ചത് .

കൂടുതൽ അന്വേഷിച്ചപ്പോൾ മുറിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ഇതിനുമുമ്പും രണ്ട് തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നെങ്കിലും ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. ഡൗൺസിൻഡ്രോംബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു.

Tags:    

Similar News