കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റേത്: അഡ്വ. വി. കെ സജീവന്‍

സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റേത്: അഡ്വ. വി. കെ സജീവന്‍

Update: 2025-09-15 13:12 GMT

തലശ്ശേരി: കൊടിസുനിയെന്ന ക്രിമിനലിലെ വിഐപിഐയായി പരിഗണിക്കുന്ന കേരള പോലീസ് സാധാരണക്കാരെ തല്ലിച്ചതക്കുകയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ. വി. കെ സജീവന്‍ പറഞ്ഞു. പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും , വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയില്‍ ഹാജരാക്കാന്‍ പോകുന്നതിനിടയില്‍, കൊടി സുനി എന്ന സിപിഎം ക്രിമിനലിന് മദ്യം വാങ്ങി നല്‍കാന്‍ കേരള പോലീസ് തയ്യാറാകുന്നു. കേരളത്തില്‍ 744 പോലീസ് ഉദ്യോഗസ്ഥന്മാര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് വന്നിട്ടും, കേവലം 18 പേര്‍ക്കെതിരെ മാത്രമാണ് പോലീസ് നടപടിയെടുക്കാന്‍ തയ്യാറായത്. ഒരു കാലത്ത് ഗുണ്ടാസംഘങ്ങളുടെ കൈപ്പടിയില്‍ ഒതുങ്ങിയിരുന്ന ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്മാരും പോലീസ് സ്റ്റേഷനുകളും യോഗി ആദിത്യനാഥ് യെന്ന ശക്തനായ ഭരണാധികാരിയുടെ ഇടപെടലിലൂടെ ഉണ്ടാക്കിയ പരിവര്‍ത്തനം നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷിജിലാല്‍ , സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശന്‍ മാസ്റ്റര്‍, വി. വി ചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രുതി പൊയ്‌ലൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ ബി പ്രജില്‍ ,സി. പി സംഗീത എന്നിവര്‍ സംസാരിച്ചു.

തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണന്‍ മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഡിവൈഎസ്പി ഓഫീസ് മുന്നില്‍ പോലീസ് തടഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ രതി, റീന മനോഹരന്‍,കെ ലിജേഷ്, കെ. സി വിഷ്ണു, ഹരീഷ് ബാബു, ഒ.സന്തോഷ്, ഷംജിത്ത് പാട്യം, ആര്‍. ഷംജിത്ത്, വിപിന്‍ ഐവര്‍ കുളം, എം. പ്രവീണ എന്നിവര്‍ പ്രതിഷേധ മാര്‍ച്ച് നേതൃത്വം നല്‍കി.

Tags:    

Similar News