തെരുവ് നായ-വന്യമൃഗ ശല്യ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ജോസ് മാവേലി; വിങ്ങി പൊട്ടി പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത് സല്‍മാനൂര്‍ ഫാരിസി

Update: 2025-06-11 09:48 GMT

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തെരുവ് നായകളില്‍നിന്നും വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ മുഖ്യമന്ത്രി അടിയന്തിരമായി സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്ന് ജോസ് മാവേലി ആവശ്യപ്പെട്ടു. ജനസേവ തെരുവ് നായ വന്യമൃഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രാര്‍ത്ഥനാജ്ഞത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് സല്‍മാനൂര്‍ ഫാരിസി പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. എനിക്ക് എന്റെ മകളെ നഷ്ടമായ പോലെ ഇനി ഒരു മാതാപിതാക്കള്‍ക്കും ഈ ദുര്‍ഗതി വരാതിരിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെ വിങ്ങിപ്പൊട്ടിയാണ് അദ്ദേഹം പ്രാര്‍ത്ഥനയജ്ഞത്തില്‍ പങ്കെടുത്തത്. ഫാരിസി യുടെ സഹോദരി സാബിറ മൊയ്തീന്‍ കോയയും യജ്ഞത്തില്‍ പങ്കെടുത്ത് സങ്കടങ്ങള്‍ പങ്കുവെച്ചു.

വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. എം. എസ്. വേണുഗോപാല്‍, സുരേഷ് കുമാര്‍ ജി., എം. നസിറുദ്ദീന്‍, മണിയപ്പന്‍ ചെറായി, രാജന്‍ അമ്പുരി, അശോകന്‍ കുന്നുങ്കല്‍, അലോഷ്യസ് പി. ജെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News