പുഴയരികിലുള്ള പാറയില്‍ വിശ്രമിക്കുമ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു; ഒഴുക്കില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഒഴുക്കില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Update: 2025-04-26 13:00 GMT

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മുടിക്കല്‍ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയില്‍നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണാണ് അപകടം. ഇവര്‍ക്കൊപ്പം വെള്ളത്തില്‍ വീണ സഹോദരി ഫര്‍ഹത്തിനെ (15)രക്ഷപ്പെടുത്തി. പുഴയരികില്‍ നടക്കാന്‍ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയില്‍ വിശ്രമിക്കുമ്പോഴാണ് കാല്‍വഴുതി വെള്ളത്തില്‍ വീണത്. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാള്‍ ഫര്‍ഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളജിലെയും ഫര്‍ഹത് മുടിക്കല്‍മേരി സ്‌കൂളിലെയും വിദ്യാര്‍ഥികളാണ്.

Similar News