കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; തുക നല്‍കിയത് സിവില്‍ സപ്ലൈസിന്
By : സ്വന്തം ലേഖകൻ
Update: 2025-07-29 09:50 GMT
തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് തുക അനുവദിച്ചത്. ഈ വര്‍ഷം നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 606 കോടി രുപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്സിഡി വിതരണം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.