സി സദാനന്ദന്‍ എംപിയുടെ കാല്‍ വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ കീഴടങ്ങി

സി സദാനന്ദന്‍ എംപിയുടെ കാല്‍ വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ കീഴടങ്ങി

Update: 2025-08-04 10:46 GMT

കണ്ണൂര്‍: സി സദാനന്ദന്‍ എംപിയുടെ കാല്‍ വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ കീഴടങ്ങി. പ്രതികള്‍ തലശേരി കോടതിയില്‍ ഹാജരായി. ഉച്ചയ്ക്ക് ശേഷം പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും. പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. തുടര്‍ന്ന് പ്രതികള്‍ തലശേരി കോടതിയില്‍ ഹാജരാവുകയായിരുന്നു. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും.1994 ജനുവരി 25 നായിരുന്നു സി സദാനന്ദന്റെ രണ്ട് കാലും വെട്ടി മാറ്റിയത്.

1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനു സമീപം അക്രമം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. ആക്രമണം കണ്ടുനിന്ന ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടന്‍ ബോംബുകള്‍ എറിഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കാതിരിക്കാന്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. അടുത്തിടെ വ്യത്യസ്ത മേഖലയിലുള്ളവരെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെയാണ് സദാനന്ദനും രാജ്യസഭയിലെത്തുന്നത്.

Similar News