പോക്‌സോ കേസ് പ്രതിയായതോടെ വിദേശത്തേക്ക് കടന്നു; ഒടുവിൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമം പൊളിഞ്ഞത് അതിർത്തിയിലെ പരിശോധനയിൽ; അബു താഹിറിനെ പിടികൂടി പോലീസ്

Update: 2025-07-04 13:10 GMT

തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തർപ്രദേശിലെ ഗോരഖ്‌പൂറിൽ നിന്നാണ് തൃശ്ശൂർ മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തതോടെ ഇയാൾ വിശേഷത്തേക്ക് മുങ്ങി. ഇതോടെ പോലീസ് ലുക്ക്ഔട്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.

മതിലകം പോലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായ അബു താഹിർ സംഭവത്തിനു ശേഷം യു.എ.ഇ യിലേക്കാണ് കടന്നത്. ഇന്ത്യയിലേക്ക് തിരികെ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിലുള്ള കർശന സുരക്ഷാ പരിശോധനയിലാണ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുള്ള വിവരം അറിഞ്ഞത്.

തുടർന്ന് സുരക്ഷാ ഉദ്യോസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള പോലീസ് സംഘം ഗോരഖ്‌പൂറിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നാട്ടിലെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. 

Tags:    

Similar News