ചേട്ടനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് അനിയന്‍! ഗുരുതര പരിക്കുകളോടെ രക്ഷപെട്ട് ജേഷ്ടന്‍; പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് സ്വത്ത് തര്‍ക്കം പകയായ കഥ

ചേട്ടനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് അനിയന്‍!

Update: 2025-07-17 05:25 GMT

മലപ്പുറം: ചേട്ടനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി അനിയന്‍. മലപ്പുറത്താണ് സംഭവം. ജ്യേഷ്ഠാനുജന്‍മാര്‍ക്കിടയില്‍ നിലനിന്നിരുന്ന സ്വത്ത് തര്‍ക്കമാണ് ആക്രമത്തിലേക്കും ക്വട്ടേഷന്‍ നല്‍കുന്നതിലേക്കും നയിച്ചത്. ചെമ്മാട് സ്വദേശി നൗഷാദാണ് സഹോദരനായ മുഹമ്മദലിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ അനിയന്‍ നൗഷാദിനെയും രണ്ട് ക്വട്ടേഷന്‍ സംഘാംങ്ങളെയും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനായി ബൈക്കില്‍ പോകുകയായിരുന്ന മുഹമ്മദലിയെ, വീടിന് സമീപമുള്ള റോഡില്‍ വെച്ച് ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. ഗുണ്ടകളായ മുഹമ്മദ് അസ്ലം, സുമേഷ് എന്നിവര്‍ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട മുഹമ്മദലിയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. സംഭവത്തി ചെമ്മാട് സ്വദേശി ചെമ്പന്‍തൊടിക നൗഷാദ്(36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ താനൂര്‍ സ്വദേശി മുഹമ്മദ് അസ്ലം(20), പന്താരങ്ങാടി സുമേഷ്(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News