സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ബിച്ചില്‍ ഇറങ്ങരുത്; മല്‍സ്യത്തൊഴിലാളുകള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്

Update: 2025-04-13 04:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടെയും കാറ്റോടെയും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നും നാളെയും ഇത് തുടരാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്.

കേരള തീരത്തുകൂടി കാറ്റും കടല്‍ക്കൊണ്ടുള്ള പ്രഭാവവും വര്‍ദ്ധിക്കുമെന്നതിനാല്‍ തീരദേശവാസികളും മല്‍സ്യത്തൊഴിലാളികളും ഉചിതമായ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. കാപ്പില്‍ മുതല്‍ പൂവാറ് വരെയുള്ള തിരുവനന്തപുരം തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

ഇതനുസരിച്ച് ഉയര്‍ന്ന തിരമാലകളും കടലാക്രമണവും പ്രതീക്ഷിക്കാവുന്നതാണ്. ആലപ്പുഴയും എറണാകുളവും നേരിയ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളായി നിരീക്ഷണത്തിലുണ്ട്. മല്‍സ്യത്തൊഴിലാളുകള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. തീരദേശത്ത് വിനോദയാത്രകളും, ബീച്ചിലേക്കുള്ള സന്ദര്‍ശനങ്ങളും താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അപകട മേഖലകളില്‍ നിന്ന് ആളുകള്‍ അടിയന്തിരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളിലുടനീളം ദുരന്തനിവാരണ സംവിധാനങ്ങള്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

Tags:    

Similar News