ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികരിച്ചതോടെ ഇറങ്ങിയോടി; ജീവനക്കാരും യാത്രക്കാരും ചേർന്ന് ഞരമ്പനെ ഓടിച്ചിട്ട് പിടിച്ചു; കേസെടുത്ത് പോലീസ്
തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടിയത് സാഹസികമായി. ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ശേഷം ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മാളപള്ളിപ്പുറം തേമാലിപറമ്പില്‍ അനീഷ് (41) ആണ് പിടിയിലായത്. വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം കുന്നംകുളം-വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസിലാണ് സംഭവമുണ്ടായത്. യാത്ര ചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നു ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് സാഹസികമായി പിടികൂടി. ശേഷം പോലീസിൽ ഏല്‍പ്പിച്ചു. ഇയാളെ
എറണാകുളം പള്ളുരുത്തി സ്വദേശിയാണ് പിടിയിലായ അനീഷ്. ഇയാൾ മാളയിലാണ് താമസം. എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് പ്രതി പറഞ്ഞത്. എസ് ഐമാരായ സി എന്‍ ഗോപിനാഥന്‍, പി എ സുധീര്‍, പി എസ് സാബു, സി പി ഒമാരായ കെ സി ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.