അങ്കമാലി ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ച കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ; പിടിയിലായത് കൊല്ലത്ത് ഒളിവിൽ കഴിയവെ

Update: 2024-10-23 07:44 GMT

കൊച്ചി: എറണാകുളം അങ്കമാലിയിലെ ബാറിൽ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ. കഴിഞ്ഞയാഴ്ച ഹിൽസ് പാർക്ക് ബാറിൽ വെച്ചായിരുന്നു സംഭവമുണ്ടായത്. നിരവധി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആഷിക്.

കേസിൽ 6 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞാഴ്ച രാത്രിയിലാണ് അങ്കമാലി ഹിൽസ് പാർക്ക് ബാറിൽ സംഘർഷം ഉണ്ടായത്. കൊല്ലപ്പെട്ട ആഷിക്കുമായി സംഘത്തിന്റെ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. കരുതികൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച് ആഷിക്കിനെ കുത്തുകയായിരുന്നു. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക്കിനെ രക്ഷിക്കാനായില്ല.

പ്രതികൾക്ക് ഇയാളുമായി ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ കൊല്ലത്ത് കഴിയവെയാണ് ബെറ്റിൻ, പ്രദീപ് എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ബെറ്റിനും പ്രദീപും. ഇവർ ഒളിവിൽ കഴിയുകയായിരുന്നു.

Tags:    

Similar News