ടോക്കിയോ യിൽ നിന്ന് 40,000 അടി ഉയരത്തിൽ പറക്കവേ പരിഭ്രാന്തി; കുഞ്ഞുങ്ങൾ അടക്കം വിയർത്ത് അസ്വസ്തത പ്രകടിപ്പിച്ചു; ക്യാബിനിൽ താപനില ഉയർന്നതും അടിയന്തിര ലാൻഡിംഗ്; എയര്‍ ഇന്ത്യയിൽ വീണ്ടും ആശങ്ക!
ഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നത് ഇപ്പോൾ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ, മറ്റൊരു ഗുരുതര അനാസ്ഥ തെളിയിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതാണ് സംഭവം. എയര്‍ ഇന്ത്യയുടെ ടോക്കിയോ- ഡല്‍ഹി ബോയിങ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലെ 'എയര്‍ കണ്ടീഷനിങ്' സംവിധാനത്തിന്റെ പറ്റിയ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിമാനം കൊല്‍ക്കത്തയിലിറക്കാന്‍ പൈലറ്റ് പെട്ടെന്ന് തീരുമാനം എടുത്തത്. കുഞ്ഞുങ്ങൾ അടക്കം വിയർത്ത് അസ്വസ്തത പ്രകടിപ്പിച്ചു. എയര്‍ കണ്ടീഷനിങ് സംവിധാനത്തില്‍ തകരാര്‍ വന്നതോടെ വിമാനത്തിനുള്ളിലെ ചൂട് കൂടിയതാണ് പ്രശ്‌നം.
ടോക്കിയോയില്‍ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊല്‍ക്കത്തയില്‍ വൈകിട്ട് 3.33ന് ഇറക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് എത്താനുള്ള സംവിധാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, മറ്റൊരു സംഭവത്തിൽ ചെന്നൈയിലേക്ക് പോകുന്ന ഒരാൾഎയർ ഇന്ത്യ വിമാനം കത്തി കരിഞ്ഞ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. ശനിയാഴ്ചയാണ് വിമാനം മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം AI 639ലാണ് വെള്ളിയാഴ്ച ക്യാബിനിൽ നിന്ന് കരിഞ്ഞ മണം ഉയർന്നുവന്നത്.
തുടർന്ന് വിമാനം മുംബൈയിൽ തന്നെ തിരിച്ചിറക്കി. അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യത്തെ തുടർന്ന് മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് ടീമുകൾ യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകിയതായി എയർലൈൻ വ്യക്തമാക്കി.