'ആ സ്ത്രീ പ്രതിഷേധിച്ചത് ഇസ്ലാമിനു എതിരെയാണെന്ന് പറഞ്ഞ് സംഘി കൂട്ടങ്ങൾ കടിച്ചു കീറാൻ വരുന്നുണ്ട്'; പക്ഷെ ഇവിടെ ചാണകം കലങ്ങില്ല; സ്വാർത്ഥ താല്പര്യമുള്ളവർക്ക് മാത്രമേ അതിനെ തെറ്റായി കാണാൻ കഴിയൂ; നടുറോഡിലെ നിസ്കാരത്തില്‍ ആരും വര്‍ഗീയത കാണേണ്ടന്നും ഐഷ സുൽത്താന

Update: 2026-01-29 13:37 GMT

പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്കരിച്ച് പ്രതിഷേധിച്ച യുവതിയെ അനുകൂലിച്ചും അവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ വിമർശിച്ചും സംവിധായിക ഐഷ സുൽത്താന. നീതി ലഭിക്കാതായപ്പോഴാണ് ഒരു സ്ത്രീക്ക് റോഡിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നതെന്നും ഇതിനെ വർഗീയമായി കാണേണ്ടതില്ലെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഷേധം ശ്രദ്ധിക്കപ്പെടാൻ മാത്രം ഒറ്റയ്ക്കായ ഒരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ ജനശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് അനീസയ്ക്കുണ്ടായിരുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞു.

"ആ പാവം സ്ത്രീക്ക് തന്റെ വിഷയം ലോകത്തെ അറിയിക്കണമായിരുന്നു. അതിനായി അവർ തിരഞ്ഞെടുത്ത മാർഗമായിരുന്നു ഇതെന്ന് ഐഷ പറഞ്ഞു. അനീസയുടെ പ്രതിഷേധം ഇസ്ലാമിക നിയമത്തിനു എതിരെയാണെന്ന് ആരോപിച്ച് സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ആയിഷ ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കി. ശരിയത്ത് എന്നൊക്കെ പറഞ്ഞു . ശരിയത്തിനെ പറ്റി ഒരു ചുക്കും അറിയാത്ത ഹാർപ്പിക്ക് ഹുസൈനോക്കെ തള്ളുന്നതും കേട്ട് സംഘികളൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല, കാരണം ഇവിടെ ആ ചാണകം കലങ്ങില്ല എന്നാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ആയിഷ നല്‍കിയ മറുപടി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അനീസ എന്ന സ്ത്രീ പ്രതിഷേധിച്ചത് ഇസ്ലാമിക നിയമത്തിനു എതിരെയാണെന്നും പറഞ്ഞു സംഘി കൂട്ടങ്ങൾ പേ പിടിച്ച പട്ടികളെ പോലെ കടിച്ചു കീറാൻ വരുന്ന കാഴ്ചയാണ് ഞാനിപ്പോ ഫൈസ് ബുക്കിൽ കൂടി കണ്ടോണ്ടിരിക്കുന്നത്... ഇസ്ലാം ശരിയത്ത് പ്രകാരം ഭർത്താവിന്റെ സ്വത്തിന്റെ അവകാശം ഭാര്യയ്ക്കും കുട്ടികൾക്കും അവകാശപ്പെട്ടതാണ്... അപ്പോ ആ സ്ത്രീ പ്രതിഷേധിച്ചത് ആർക്കെതിരെയാണ്?

തന്റെ ഭർത്താവ് മരിച്ചപ്പോൾ അവർക്ക് അവകാശപ്പെട്ട സ്വത്തുക്കൾ കൊടുക്കാതെ കള്ളകഥയുണ്ടാക്കി ഈ സ്ത്രീയേയും രണ്ട് പെൺ മക്കളെയും നടു റോഡിലേക്ക് വലിച്ചെറിഞ്ഞ സ്വാർത്ഥരായ ഭർത്താവിന്റെ സഹോദരങ്ങൾക്ക് എതിരെയാണ് ആ സ്ത്രീ പ്രതിഷേധിച്ചത്... സ്വാർത്ഥ താല്പര്യം കൊണ്ട് നടക്കുന്നവർക്ക് മാത്രമേ ആ സ്ത്രിയെ, അവരുടെ അവകാശത്തിന് വേണ്ടിയുള്ള പൊരുതലിനെ തെറ്റായി കാണാൻ സാധിക്കു...

ശരിയത്ത് ശരിയത്ത് എന്നൊക്കെ പറഞ്ഞു ശരിയത്തിനെ പറ്റി ഒരു ചുക്കും അറിയാത്ത ഹാർപ്പിക്ക് ഹുസൈനോക്കെ തള്ളുന്നതും കേട്ട് സംഘികളൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല... കാരണം ഇവിടെ നിന്റെയൊക്കെ ചാണകം കലങ്ങില്ല.

കോയമ്പത്തൂർ സ്വദേശിനിയായ അനീസയാണ് തന്റെ കുടുംബത്തിലെ സ്വത്ത് തർക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ റോഡിൽ നിസ്കരിച്ച് പ്രതിഷേധിച്ചത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലിരുന്ന് നിസ്കരിക്കുന്ന അനീസയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന് അവകാശപ്പെട്ട സ്വത്ത് ഭർത്താവിന്റെ സഹോദരന്മാർ തട്ടിയെടുത്തെന്ന് അനീസ ആരോപിക്കുന്നു. രണ്ട് മക്കളുള്ള തനിക്ക് നീതി ലഭിക്കുന്നില്ലെന്നും, കുടുംബാംഗങ്ങൾ സ്വത്ത് വീതംവെച്ചെടുത്തപ്പോൾ തഴയപ്പെട്ടെന്നുമാണ് അനീസയുടെ പരാതി. "പോലീസ് വരട്ടെ, എനിക്ക് നീതി വേണം" എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അനീസയുടെ പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് നീക്കി.

അനീസയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. രാഷ്ട്രീയ സംഘടനകളും മറ്റും നടത്തുന്ന റാലികളും പ്രതിഷേധങ്ങളും ഗതാഗത തടസ്സം ഉണ്ടാക്കാറുണ്ടെന്നും, നിസ്സഹായയായ ഒരു സ്ത്രീ നീതിക്ക് വേണ്ടി നടത്തിയ ഈ നീക്കത്തെയും അതുപോലെ കണ്ടാൽ മതിയെന്നുമാണ് ഇവരുടെ വാദം. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ഗതാഗത തടസ്സം ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം രീതികൾ കർശനമായി തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Tags:    

Similar News