ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും; സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു; ഫാല്‍ക്കണ്‍ റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തി; സാങ്കേതിക തകരാര്‍ പരിഹരിച്ച് വിക്ഷേപണം നാളെ നടന്നേക്കും

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും

Update: 2025-06-11 01:25 GMT

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് നീളുന്നു. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്‌സിയം സ്‌പേസിന്റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഫാല്‍ക്കണ്‍ റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാളെ വിക്ഷേപണം നടന്നേക്കും.

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിക്കുക. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4ലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.

അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആര്‍ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4 ലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം 14 ദിവസം ഇവര്‍ നിലയത്തില്‍ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും.

പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സനാണു യാത്രയുടെ കമാന്‍ഡര്‍. സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരാനാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയുമായ ശുഭാംശു ശുക്ല.

ആക്സിയം സ്പേസ്, നാസ, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. പതിനാല് ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലുണ്ടാകും. ഇന്ത്യയുടെ ഗഗന്‍യാന്‍, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ ദൗത്യങ്ങളില്‍ വൈദഗ്ധ്യം നേടാനുള്ള അവസരമായാണ് കടഞഛ ശുഭാംശുവിന്റെ യാത്രയെ കാണുന്നത്. 31 രാജ്യങ്ങളില്‍ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങള്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്.

ഗഗന്‍യാന്‍ ദൗത്യത്തിനുളള പരിശീലനം പൂര്‍ത്തിയാക്കാന്‍ അമേരിക്കയുമായി ധാരണയില്‍ എത്തിയ പ്രകാരമാണ് ഈ ദൗത്യം. ഗഗന്‍യാന്‍ യാത്രികരില്‍ നാലു പേരില്‍ ഒരാളാണ് ശുഭാംശു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ 2019ല്‍ ആണ് ഐഎസ്ആര്‍ഒ ബഹിരാകാശ യാത്ര പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ഫെറ്റര്‍ പൈലറ്റായി 2006ല്‍ ആണ് ശുഭാംശു ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്നത് മിഗ് , സുഖോയി , ഡോണിയര്‍ , തുടങ്ങിയ വിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധന്‍. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത്.

Tags:    

Similar News