പത്തനംതിട്ട കളക്ടറേറ്റിന് പുറമേ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി; ആര്‍ ഡി എക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇ മെയില്‍ വഴി ഭീഷണി; ജീവനക്കാരെ ഉടനടി ഒഴിപ്പിച്ചതിന് പിന്നാലെ പുറത്തുനിന്നവര്‍ക്ക് നേരേ തേനീച്ചക്കൂട് ഇളകി ആക്രമണം; കുത്തേറ്റ ചിലരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി

Update: 2025-03-18 10:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസും ബോംസ്‌കോഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. സിവില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മുഴുവനാളുകളെയും പുറത്തിറക്കിയാണ് നിലവില്‍ പരിശോധന നടത്തുന്നത്.

ആളുകളെ ഒഴിപ്പിച്ചതിന് ശേഷം പുറത്തുനിന്നവരെ തേനീച്ച കുത്തി. സമീപത്തെ തേനീച്ചക്കൂട് ഇളകിയാണ് തേനീച്ച കുത്തിയത്. കുത്തേറ്റ ചിലരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീവനക്കാരെല്ലാം സഹകരിക്കുന്നുണ്ടെന്നും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലന്നും കലക്ടര്‍ അനുകുമാരി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും കുടപ്പനക്കുന്നിലെ കളക്ടേറ്റിലേക്ക് എത്തി.


നേരത്തെ ഉച്ചയോടെ പത്തനംതിട്ട കളക്ടറേറ്റില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു. രാവിലെ 6.48 ന് ആസിഫ് ഗഫൂര്‍ എന്ന മെയിലില്‍ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലില്‍ പരാമര്‍ശമുണ്ട്. 10-ന് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മെയില്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. മുന്‍കരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലത്തിലായിരുന്നു.

Tags:    

Similar News