'പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്; ഇതെന്റെ രണ്ടാം പിറവി; ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല'; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറയുന്നു

'പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി

Update: 2025-06-13 08:54 GMT

അഹ്‌മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപെട്ട ഏകവ്യക്തിയാണ് ബ്രിട്ടീഷ് പൗരനായ വിശ്വസ് കുമാര്‍. എങ്ങനെയാണ് താന്‍ രക്ഷപെട്ടതെന്ന കാര്യം വിശ്വാസ് നടുക്കത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. 'അതിപ്പോഴും അവിശ്വസനീയമാണ്. താന്‍ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതെന്റെ രണ്ടാം ജന്മമാണ്. അഹ്‌മദാബാദിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിശ്വാസം പറഞ്ഞു.

മരണത്തില്‍നിന്ന് തിരിഞ്ഞു നടന്ന വിശ്വാസ് കുമാര്‍ ഏവര്‍ക്കും അദ്ഭുതമാവുകയാണ്. 230 യാത്രക്കാരില്‍ ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനായ വിശ്വാസ് മാത്രമാണ് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ആശുപത്രിയിലെത്തി വിശ്വാസിനെ കണ്ടിരുന്നു. വിമാനത്തിന്റെ ഇടതുവശത്തുള്ള എമര്‍ജന്‍സി വാതിലിനടുത്തുള്ള 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. 'പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി'. 'വിമാനം തകര്‍ന്നു, എന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്.'

വിറയാര്‍ന്ന സ്വരത്തില്‍ അഹ്‌മദാബാദ് സിവില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം പറയുന്നു. താന്‍ അപകട സമയം വിമാനത്തില്‍ നിന്ന് ചാടിയില്ലെന്നും വിശ്വാസ് പറഞ്ഞു. നിലവില്‍ ട്രോമ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് വിശ്വാസ്. ഭാഗ്യം കൊണ്ട് മാത്രാണ് വിശ്വാസം രക്ഷപെട്ടത്. പൈലറ്റിന്റെ വിറയ്ക്കുന്ന ശബ്ദവും, പുകകൊണ്ട് നിറയുന്ന വിമാനവും കണ്ടു, മറ്റൊന്നും എനിക്ക് ഓര്‍മയില്ലെന്നാണ് വിശ്വാസ റയുന്നത്. പൈലറ്റില്‍ നിന്ന് വിമാനം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കോള്‍ ലഭിച്ചത് മാത്രമാണ് വിശ്വാസ് കുമാറിന് ഓര്‍മയുള്ളതെന്ന് വിശ്വാസ് കുമാര്‍ പറഞ്ഞു.

ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ 11 എ സീറ്റാണ് വിശ്വാസ് കുമാറിന്റെ ജീവന്‍ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശ്വാസിന് വേഗത്തില്‍ വിമാനത്തില്‍ നിന്നും ചാടാന്‍ കഴിഞ്ഞതും അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതും 11 എ സീറ്റിലിരുന്നത് കൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. യുകെയില്‍ ബിസിനസ് നടത്തുന്നയാളാണ് 40 കാരനായ വിശ്വാസ് കുമാര്‍. തന്റെ സഹോദരന്‍ എവിടെയെന്നാണ് ബോധം തെളിഞ്ഞപ്പോള്‍ വിശ്വാസ് കുമാര്‍ ആദ്യം ചോദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിലവില്‍ വിശ്വാസ് കുമാര്‍.

അപകടത്തിന് പിന്നാലെ പുറത്തുവന്ന വീഡിയോ ക്ലിപ്പുകളില്‍ വിമാനം പൊട്ടിത്തെറിച്ചുവെന്ന് രക്തം വാര്‍ന്നുകൊണ്ട് വിശ്വാസ് നടക്കുന്നതായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലമായി യുകെയിലാണ് വിസ്വാശും സഹോദരനും കഴിഞ്ഞിരുന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എയര്‍ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം സമീപത്തെ വിദ്യാര്‍ഥി ഹോസ്റ്റലിനുമേല്‍ തകര്‍ന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News