എട്ടുവരി പാതയ്ക്ക് മുകളിലൂടെ പാഞ്ഞപ്പോൾ തോന്നിയ പൂതി; കാർ നിർത്തി പുറത്തിറങ്ങി നടുറോഡിൽ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് നേതാവിന്റെ കുരുട്ട് ബുദ്ധി; ദൃശ്യങ്ങള്‍ വൈറലായപ്പോൾ ഊരാക്കുടുക്ക്; ന്യായികരിക്കാൻ നെട്ടോട്ടമോടി നേതൃത്വം; എന്തൊരു വിധിയെന്ന് നേതാക്കൾ; അദ്ദേഹം പാര്‍ട്ടി ഭാരവാഹിയല്ലെന്നും മറുപടി!
ഭോപ്പാല്‍: കഴിഞ്ഞ ദിവസമാണ് പുതുതായി നിര്‍മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഒരാൾ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവം വൈറലായതും ജനങ്ങൾ അറിഞ്ഞത് മറ്റൊരു സത്യം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദം. ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് രാഷ്ട്രീയ നേതാവ് മനോഹര്‍ ലാല്‍ ധാക്കട്ടിന്റെയും യുവതിയുടെയും ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവം വിവാദമായതോടെ മനോഹര്‍ ലാലിനെ ധാക്കട്ട് മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.
ഇപ്പോഴിതാ, മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തിൽ ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ തള്ളി പാര്‍ട്ടി നേതൃത്വം. ധാക്കഡ് ബിജെപി ഭാരവാഹിയല്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിതിന്റെ വിശദീകരണം. ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മയും ധാക്കഡ് ബിജെപിയുടെ പ്രാഥമിക അംഗമല്ലെന്നാണ് പറയുന്നത്.
പുതിയതായി നിര്‍മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് അനുയോജ്യമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മനോഹര്‍ ധാക്കഡിനെതിരെ കേസെടുത്തിട്ടുണ്ട്. ബിഎന്‍എസ് വകുപ്പിലെ സെക്ഷന്‍ 296, 285, 3(5) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മെയ് 13-ാം തീയതി ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ മധ്യപ്രദേശിലെ മാന്ദസോര്‍ ടൗണിന് സമീപത്തായിരുന്നു വൈറല്‍ വീഡിയോയിലെ സംഭവമുണ്ടായത്. കാറിനുള്ളില്‍ പുരുഷനും നഗ്‌നയായ സ്ത്രീയും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഹൈവേയില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ മനോഹര്‍ ലാല്‍ ധാക്കട്ടിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
വീഡിയോയില്‍ യുവതിക്കൊപ്പമുള്ളത് മനോഹര്‍ ലാല്‍ ധാക്കട്ടാണെന്നാണ് ആരോപണം. ഇദ്ദേഹം ബിജെപി നേതാവാണെന്നും ആരോപണമുയര്‍ന്നു. എന്നാല്‍, മനോഹര്‍ ലാല്‍ ധാക്കട്ടിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി മാന്ദസോര്‍ ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് അറിയിച്ചു. മനോഹര്‍ ലാല്‍ ധാക്കട്ട് ഓണ്‍ലൈന്‍ വഴി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം എടുത്തിരുന്നു. എന്നാല്‍ അദ്ദേഹം പാര്‍ട്ടിയുടെ ഭാരവാഹിയോ നേതാവോ അല്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സോഹന്‍ ഭായ് ബിജെപി പിന്തുണയുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. ഇത്തരം ആളുകളെ ഒരിക്കലും തങ്ങളുടെ പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും രാജേഷ് ദീക്ഷിത് പറഞ്ഞു.
മനോഹര്‍ ലാല്‍ ധാക്കട്ടിന്റെ ഭാര്യ ബിജെപി പിന്തുണയോടെ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ മാന്ദസോര്‍ ജില്ലാ പഞ്ചായത്തിലെ അംഗമാണ് ഇവരെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, വീഡിയോയിലുള്ള കാര്‍ മനോഹര്‍ ലാല്‍ ധാക്കട്ടിന്റേതാണ് മോട്ടോര്‍ വാഹനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ മനോഹര്‍ ലാല്‍ ധാക്കട്ടിനെതിരേയും വീഡിയോയിലുള്ള സ്ത്രീക്കെതിരേ കേസെടുത്തതായി മധ്യപ്രദേശ് ഡിഐജി മനോജ്കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ഭാന്‍പുരയിലാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ മനോഹര്‍ ലാലിനെതിരേയും മറ്റൊരാള്‍ക്കെതിരേയും കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഡിഐജി വ്യക്തമാക്കി.