ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് മൊഴി; രണ്ടാമത്തെ ആണ്‍കുഞ്ഞിനെ അമ്മ കൊന്നത് ഒളിപ്പിച്ചു കടത്താന്‍, കുട്ടിയുടെ കരച്ചില്‍ വെല്ലുവിളിയായപ്പോള്‍; എന്നെങ്കിലും അവളെ തനിക്ക് കിട്ടുമെന്ന് വിശ്വസിച്ച കാമുകന്‍; ലാബ് ടെക്നീഷ്യന്‍ ചതിക്കുമെന്ന പ്ലംബറുടെ ഭയം അമിത മദ്യപാനമായി; പൂസായപ്പോള്‍ ഭവിന്‍ സത്യം പറഞ്ഞു; മറ്റത്തൂരിലെ കൊലപാതകി അനീഷ!

Update: 2025-06-29 09:09 GMT

തൃശൂര്‍: തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളുടെ കൊലയില്‍ നിറയുന്നത് ദുരൂഹത. ഈ കേസ് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ അനിവാര്യതാണ്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍ (25), മറ്റത്തൂര്‍ നൂലുവള്ളി സ്വദേശി അനീഷ (22) എന്നിവരെ പുതുക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ഇരുവര്‍ക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. ഇതില്‍ ഒരു കുട്ടിയെ കൊന്നുവെന്നാണ് കണ്ടെത്തല്‍.

കുഞ്ഞുങ്ങളുടെ അസ്ഥികള്‍ കര്‍മ്മം ചെയ്യാനായി ഇവര്‍ സൂക്ഷിച്ചിരുന്നു. ഭവിന്‍ കഴിഞ്ഞ ദിവസം രാത്രി പൊടിഞ്ഞ അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അനീഷയുമായുള്ള ബന്ധത്തില്‍ 2021ലും 2024ലും കുഞ്ഞുങ്ങളുണ്ടായാതായി ഭവിന്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തില്‍ ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. എന്നാല്‍ രണ്ടാമത്തെ കുട്ടിയെ കൊന്നു. ഈ കുട്ടി ജനിച്ചപ്പോള്‍ കരഞ്ഞു. ഈ കരച്ചില്‍ പുറത്തറിയുമെന്ന അവസ്ഥ വന്നപ്പോള്‍ കുട്ടിയെ അമ്മ തന്നെ കൊന്നുവെന്നാണ് കണ്ടെത്തല്‍. രണ്ടാമത്തെ കുട്ടിയെ കൊന്നുവെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. കൊലയില്‍ തനിക്ക് പങ്കില്ലെന്നാണ് ഭവിന്‍ പറയുന്നത്.

ഭവിനുമായുള്ള വിവാഹത്തെ അനീഷയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഭവിനെ അവര്‍ക്കും അറിയാമായിരുന്നു. ലാബ് ടെക്‌നഷ്യനായിരുന്നു അനീഷ. ഭവിന്‍ പ്ലബ്ബറായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം അനീഷ തേടുന്നുണ്ടെന്ന് ഭവിനും സംശയിച്ചു. കഴിഞ്ഞ ദിവസം രാത്രി വിളിച്ചപ്പോള്‍ അനീഷയുടെ ഫോണ്‍ ബിസിയായിരുന്നു. ഇതോടെ സംശയം കൂടി. നിരാശയില്‍ മദ്യപിച്ചു. മദ്യപിച്ച് ലക്കു കെട്ടപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ച അസ്ഥിയുമായി പോലീസിന് മുന്നിലെത്തിയതും സത്യം പറഞ്ഞതും. മറ്റത്തൂരില്‍ കൊല നടത്തിയത് അനീഷയാണെന്ന നിഗമനത്തിലാണ് ഈ ഘട്ടത്തില്‍ പോലീസ്. ഒന്നും അറിയില്ലെന്നാണ് അനീഷയുടെ വീട്ടുകാര്‍ പറയുന്നത്. അനീഷയുടെ വീട്ടില്‍ അമ്മയും സഹോദരനുമാണുള്ളത്. ഭവിനെ അറിയാമായിരുന്നുവെന്നും മകളുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും അനീഷയുടെ അമ്മ പറഞ്ഞിട്ടുണ്ട്.

പ്രസവത്തില്‍ മരിച്ച കുട്ടികളുടെ അസ്ഥികളാണ് കൈവശം എന്നാണ് ഭവിന്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അനീഷയെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തു. 2020 മുതല്‍ ഫേസ്ബുക്ക് വഴിയാണ് അനീഷയുമായി ബന്ധപ്പെട്ടതെന്ന് ഭവിന്‍ പറഞ്ഞു. അനീഷ രണ്ട് ആണ്‍കുട്ടികളെ പ്രസവിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്തു. ആദ്യത്തെ പ്രസവം 2021 നവംബര്‍ ആറിന് അനീഷയുടെ വീട്ടിലെ കുളിമുറിയില്‍ നടന്നു. കുട്ടി മരിച്ചപ്പോള്‍ അനീഷ തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി ജഡം കുഴിച്ചിട്ടു. 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികള്‍ ഭവിന് കൈമാറി. വീണ്ടും അനീഷ ഗര്‍ഭിണിയാകുകയും 2024 ഏപ്രില്‍ 29ന് അനീഷയുടെ വീട്ടില്‍വെച്ച് ഒരു ആണ്‍കുട്ടിയെ കൂടി പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞും തത്സമയം മരിക്കുകയും ജഡം ആമ്പല്ലൂരിലെത്തിച്ച് ഭവിന് കൈമാറുകയും ചെയ്തു.

ഭവിന്‍ കുട്ടിയെ വീടിന്റെ പുറകില്‍ രഹസ്യമായി കുഴിച്ച് മൂടിയെന്നും ഇരുവരും മൊഴി നല്‍കി. രണ്ട് കുട്ടികളുടേയും അസ്ഥികളുമായാണ് ഭവന്‍ സ്റ്റേഷനില്‍ ഹാജരായത്. ആദ്യ കുട്ടി പൊക്കിള്‍ ക്കൊടി കഴുത്തില്‍ കുടുങ്ങി മരിച്ചുവെന്നാണ് സൂചന. രണ്ടു പ്രസവവും മറ്റത്തൂരിലെ വീട്ടിലാണ് നടന്നതെന്നും പോലീസ് പറയുന്നത്. രണ്ടാമത്തെ കുട്ടിയെ കൊന്നതാണെന്ന് ഭവനും അറിയാമെന്നും പോലീസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഭവിനും കേസില്‍ പ്രതിയാകുന്നത്.

Tags:    

Similar News