ആ സുന്ദരിപ്പട്ടം ഇനി തായ്‌ലാൻഡിന് സ്വന്തം; മിസ് 'ഒപാൽ സുചാത ചുങ്ശ്രീ' യെ ലോകസുന്ദരിയായി തെരഞ്ഞെടുത്തു; വേദിയിൽ വെള്ള ഫ്രോക്കിൽ അതീവ സുന്ദരിയായി ഒപാൽ; മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത അവസാന എട്ടിലെത്താതെ പുറത്തായി; എത്യോപ്യൻ സുന്ദരി റണ്ണറപ്പായി; വിജയിയെ കിരീടം അണിയിച്ച് ക്രിസ്റ്റീന; മിസ് വേൾഡ് ഫൈനൽ റിസൾട്ട് പുറത്തുവരുമ്പോൾ!
ഹൈദരാബാദ്: അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലൻഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്ശ്രീ തെരഞ്ഞെടുത്തു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ അവസാന എട്ടിൽ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത പുറത്തായി. മിസ് വേൾഡായി ഇന്ത്യയിൽ നിന്ന് മാനുഷി ചില്ലർ തെരഞ്ഞെടുക്കപ്പെട്ടത് എട്ട് വർഷം മുൻപാണ്. ഇന്ത്യയിൽ നിന്ന് മിസ്സ് വേൾഡ് പട്ടം അതിന് ശേഷം ആരും നേടിയിട്ടില്ല.
ഹൈദരാബാദിലാണ് ഇത്തവണ മിസ് വേൾഡ് മത്സരങ്ങൾ നടന്നത്. ബ്രസീൽ, മാർട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന എട്ടിൽ എത്തിയത്.
അതിനിടെ, കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേള്‍ഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചത്. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്.
മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന എട്ടുപേരില്‍ ഇടം പിടിക്കാൻ നന്ദിനിക്കായില്ല. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.
മിസ് വേൾഡ് സ്റ്റെഫാനി ഡെൽബായെയും സച്ചിന്‍ കുംഭറുമായിരുന്നു അവതാരകർ. ബോളിവുഡ് താരങ്ങളായ ഇഷാൻ ഖട്ടറിന്റെയും ജാക്വിലിൻ ഫെർണാണ്ടസിന്റെയും കലാവിരുന്ന് ചടങ്ങിന്റെ മാറ്റു കൂട്ടി. ആയിരത്തോളം അതിഥികൾക്കാണ് മത്സരം നേരിട്ടു കാണാനുള്ള അവസരം ഒരുക്കിയത്. നാലുഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ അവസാനം വരെ എത്തിയ 4 പേരിൽ നിന്നാണ് ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. പോളണ്ട്, എത്യോപ്യ, തായ്‌ലൻഡ്, മാർട്ടുനീക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് അവസാന റൗണ്ടിൽ എത്തിയത്.
ഓപലിന്റെ ജീവിതം ഇങ്ങനെ... 2003 മാർച്ച് 20ന് തായ്‌ലൻഡിലെ തീരദേശ നഗരമായ ഫുക്കേതിലാണ് ഓപൽ ജനിച്ചത്. ബാങ്‌കോക്കിലെ സുക്സ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഓപൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. പതിനാറാം വയസ്സിൽ മാറിടത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. തുടർന്ന് സ്ത്രീകൾക്കിടയിൽ സ്തനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനായി ‘ഓപൽ ഫോർ ഹെർ’ എന്ന പദ്ധതിക്കും രൂപം നൽകി. വനിതാ ശാക്തീകരണത്തിനായി മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ഓപൽ സുചത.