കുഞ്ഞിന്റെ ജീവനോടെയുള്ള ചിത്രം അനീഷയുടെ ഫോണില്‍; രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മയെന്ന് എഫ്‌ഐആര്‍; യുവതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ഡിഎന്‍എ പരിശോധന നടത്തും; സംശയം അറിയിച്ചിട്ടും പൊലീസ് ശാസിച്ചെന്ന് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍

സംശയം അറിയിച്ചിട്ടും പൊലീസ് ശാസിച്ചെന്ന് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍

Update: 2025-06-29 14:44 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാട് വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാത ശിശുക്കളെ 21കാരിയായ അനീഷ കൊലപ്പെടുത്തിയതെന്ന് എഫ്‌ഐആര്‍. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയില്‍ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്‌ഐആറിലുള്ളത്.

രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടില്‍ പൊതിഞ്ഞ് ശുചിമുറിയില്‍ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങള്‍ക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്‌ഐആറില്‍ പറയുന്നു. യുവതിയെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. 


അനീഷയുടെ വീട്ടിലും പരിസരത്തുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിനെ കാണിച്ച് കൊടുത്തു. വീടിനോട് ചേര്‍ന്ന മാവിന്‍ ചുവട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് അനീഷ പൊലീസിനോട് പറഞ്ഞത്. സ്ഥലം പൊലീസ് മാര്‍ക്ക് ചെയ്തു. പിന്നീട് അനീഷയെ പൊലീസ് വീടിനകത്തേക്ക് കയറിപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ച് അനീഷ നിലവിളിച്ചു.

വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭിവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെണ്‍സുഹൃത്തില്‍ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍.

യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭിവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നവജാതശിശുക്കളില്‍ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങി, വയറ്റിനുള്ളില്‍ വെച്ച് തന്നെ മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, രണ്ട് നവജാതശിശുക്കളെയും അനീഷ തന്നെ കൊന്നതാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

അതേസമയം മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിട്ടില്ലെന്നാണ് അനീഷയുടെ അമ്മ പ്രതികരിച്ചത്. ഭിവിനുമായുള്ള പ്രണയം നേരത്തെ അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു. വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്. മകള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നായിരുന്നു അമ്മയുടെ മറുപടി. മകള്‍ക്ക് പിസിഒഡി ഉള്ളതാണ്. ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്‍ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അനീഷയുടെ അമ്മ പറഞ്ഞു.

രണ്ടാമത്തെ കുട്ടി ജനിച്ചയുടനെ ജീവനോടെയുള്ള ചിത്രം അനീഷയുടെ ഫോണിലുണ്ടായിരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഭിവിന്‍ സ്റ്റേഷനിലെത്തിച്ചത് കുട്ടികളുടെ അസ്ഥിയുടെ ഭാഗങ്ങളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുട്ടി ഇവരുടേതാണെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

അമ്മയും അനിയനും അടങ്ങുന്നതാണ് അനീഷയുടെ കുടുംബം. അനീഷയുടെ വീട്ടിലാണ് ഇരുവരും കാണാറുള്ളതെന്നും പൊലീസ് വ്യക്തമാക്കി. പ്രസവത്തോടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കുമെന്ന പേടിയില്‍ കുഞ്ഞിനെ അനീഷ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു.

ഭിവിന്‍ പൊലീസ് സ്റ്റേഷനിലെത്തില്‍ എത്തിച്ച അസ്ഥികകള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭിവിന്റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ഭിവിന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് ശാസിച്ചെന്ന് അയല്‍വാസി

സംശയം അറിയിച്ചപ്പോള്‍ പൊലീസ് തന്നെ ശാസിച്ചെന്ന വെളിപ്പെടുത്തലുമായി അനീഷയുടെ അയല്‍വാസി ഗിരിജ രംഗത്ത് വന്നു. 2021 ല്‍ വീടിനു സമീപം അനീഷ കുഴിയെടുക്കുന്നതും ബക്കറ്റില്‍ എന്തോ കൊണ്ടു വന്ന് അതില്‍ ഇടുന്നതും കണ്ടിരുന്നു എന്നുമാണ് അയല്‍വാസിയായ ഗിരിജ മൊഴി നല്‍കിയിരിക്കുന്നത്. ഈ ആരോപണത്തിന്റെ പേരില്‍ അനീഷ നേരത്തെ പരാതി കൊടുത്തയാളാണ് ഗിരിജ. അന്ന് പോലീസ് ഗിരിജയെ വിളിച്ച് താക്കീത് നല്‍കുകയാണുണ്ടായത്. അന്ന് ഗിരിജ ഉന്നയിച്ച സംശയത്തിലേയ്ക്കാണ് ഇപ്പോള്‍ കേസിന്റെ ഗതി ചെന്നെത്തുന്നത്.

വീടിന്റെ പിറകുവശത്തുള്ള കോഴിക്കൂടിന് തൊട്ട് പിന്നിലുള്ള സ്ഥലത്ത് അനീഷ എന്തോ കുഴിച്ചിടുന്നത് കണ്ടു എന്നാണ് ഗിരിജ മൊഴി നല്‍കിയത്. എന്നാല്‍, അത് കുഞ്ഞിന്റെ മൃതദേഹമായിരുന്നോ എന്ന കാര്യം ഗിരിജക്ക് ഉറപ്പുണ്ടായിരുന്നില്ല. ഈ സമയത്ത് തന്നെ അനീഷയുടെ ഗര്‍ഭവുമായി ബന്ധപ്പെട്ട വാര്‍ത്തകളും നാട്ടില്‍ സംസാരവിഷയമായിരുന്നു. അനീഷയും ഭിവിനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ആളുകള്‍ക്ക് അറിയാമായിരുന്നുവെന്നും ഗിരിജ പറഞ്ഞു.

എന്നാല്‍ എന്തോ കുഴിച്ചിടുന്നത് കണ്ടുവെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരില്‍ അനീഷ ഗിരിജക്കെതിരേ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗിരിജ തനിക്കെതിരേ കുഞ്ഞിനെ കൊന്നു എന്ന് രീതിയില്‍ ഗിരിജ തനിക്കെതിരേ അപവാദപ്രചരണം നടത്തുന്നുവെന്നായിരുന്നു അനീഷയുടെ പരാതി. ഇതിനെത്തുടര്‍ന്ന് ഗിരിജയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ഇത്തരം സംസാരം ആവര്‍ത്തിക്കരുതെന്ന് ശാസിക്കുകയും ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇടപെടണ്ടെന്നും സംശയങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്.

എന്നാല്‍, ഇതിനുശേഷം ആളുകള്‍ക്കിടയില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കിയ അനീഷ എട്ട് മാസത്തിനുശേഷം ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. അതിനുശേഷം മൃതദേഹത്തിന്റെ എല്ലുകള്‍ ഭിവിന് നല്‍കുകയുമായിരുന്നു. ഇത് പിന്നീട് ആന്തല്ലൂരിലെ ഭിവിന്റെ വീട്ടില്‍ സംസ്‌കരിക്കുകയാണുണ്ടായത്.

2021 ല്‍ കൊടുത്ത കേസില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ പറയുന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പോലീസിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.

പുതുക്കാട് പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഗിരിജയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിനെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ അവസരത്തില്‍ ദൃക്സാക്ഷികളുടെ മൊഴികള്‍ നിര്‍ണായക പങ്ക് വഹിക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു എന്ന് സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News