കുമ്മാട്ടിക്കിടെ ഡിജെ പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലിനെ കൊന്ന ഇരട്ട സഹോദരന്മാരില്‍ ഒരാള്‍; കാപ്പ് ചുമത്തിയത് മൂന്ന് മാസം മുമ്പ്; ലഹരി പാര്‍ട്ടി അതിരുവിട്ടപ്പോള്‍ പോലീസിന് വിളിച്ചത് പ്രതികളില്‍ ഒരാളുടെ ഉമ്മ; ബെര്‍ത്ത് ഡേ പാര്‍ട്ടി പോലീസ് ആക്രമണമായി; നല്ലെങ്കരയില്‍ ബ്രഹ്‌മജിത്തും സംഘവും തിമിര്‍ത്ത് ആടിയപ്പോള്‍; മണ്ണുത്തിയിലെ വില്ലന്‍ അകത്ത്

Update: 2025-06-28 04:36 GMT

തൃശ്ശൂര്‍: പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം. തൃശൂര്‍ നല്ലെങ്കരയില്‍ ലഹരി പാര്‍ട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്. മൂന്നു പൊലീസ് ജീപ്പുകള്‍ തല്ലി തകര്‍ത്തു. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു അക്രമം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു ഗ്രേഡ് എസ്.ഐ: ജയന്‍, സീനിയര്‍ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നല്ലെങ്കരയില്‍ സഹോദരങ്ങളായ അല്‍ത്താഫും അഹദുമാണ് ബെര്‍ത്ത്‌ഡെ പാര്‍ട്ടി നടത്തിയത്. സുഹൃത്തുക്കളായ ബ്രഹ്‌മജിത്തും എബിനും അഷ്‌ലിനും ഷാര്‍ബലും ആയിരുന്നു ബെര്‍ത്ത് ഡെ പാര്‍ട്ടിക്ക് വന്നവര്‍. ബ്രഹ്‌മജിത്ത് കൊലപാതകം ഉള്‍പ്പെടെ എട്ടു കേസുകളില്‍ പ്രതിയാണ്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അക്രമം . ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ ഇരു സംഘങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് അടിയായി. വീടിനു മുന്നിലേക്ക് സംഘര്‍ഷം എത്തിയതോടെ അഹദിന്റെ ഉമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്.

ആദ്യ വണ്ടിയിലെത്തിയ പോലീസ് സംഘത്തെ മറഞ്ഞിരുന്ന ഗുണ്ടകള്‍ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി. കൂടുതല്‍ പോലീസ് സംഘമെത്തിയാണ് ബ്രഹ്‌മജിത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടിക്കിടെ ഡാന്‍സ് കളിച്ചതിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് മുളയം ചീരക്കാവ് സ്വദേശി അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഈ കേസിലെ പ്രതിയാണ് ബ്രഹ്‌മജിത്ത്.

കുമ്മാട്ടിയുടെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ. ഘോഷയാത്രയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. അന്നും മദ്യലഹരിയിലായിരുന്നു കൊല. ഈ കേസിലെ പ്രതികളായ വിശ്വജിത്തും ബ്രഹ്‌മജിത്തും ഇരട്ടസഹോദരങ്ങളായിരുന്നു. 2023 ഓഗസ്റ്റിലായിരുന്നു ഈ കൊല. കൊലപാതകം, അടിപിടി, വധശ്രമ കേസുകളില്‍ പ്രതികളാണ് ഇരട്ട സഹോദരന്മാര്‍. ഇവര്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. മണ്ണൂത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ ലിസ്റ്റില്‍ പേരുള്ളവരാണ് ഇവര്‍.

തൃശൂര്‍ റേഞ്ച് ഡിഐജി യുടെ നിര്‍ദ്ദേശമനുസരിച്ചാണ് മൂന്ന് മാസം മുമ്പ് ഇവര്‍ക്കെതിരെ കാപ്പ ചുമത്തിയത്. നിലവില്‍ കേസുകളില്‍ പെട്ട് ജയില്‍ശിക്ഷയനുഭവിക്കുകയാണ് ഇവര്‍. 2023ല്‍ കാപ്പ പ്രകാരം ഇവര്‍ ആറ് മാസം ജയില്‍ശിക്ഷ അനുഭവിച്ചു. ഇതിനുശേഷം പുറത്തിറങ്ങി വീണ്ടും വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തുടര്‍ന്നതോടെയാണ് ഒരുവര്‍ഷത്തേക്ക് ഇവരുടെ മേല്‍ കാപ്പ നിയമപ്രകാരം നടപടി എടുത്തത്. ഈ പ്രതികളില്‍ ഒരാളാണ് പോലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത്.

Tags:    

Similar News