റൺവേയിൽ നിന്നും സ്മൂത്ത് ടേക്ക്ഓഫ്; 100 അടി ഉയരത്തിലേക്ക് വിമാനത്തെ നിയന്ത്രിച്ച് പൈലറ്റ്; പെടുന്നനെ ഒരു ഇടിശബ്ദം; ചിറകിൽ തീജ്വാലകൾ ആളിക്കത്തി; കോക്ക്പിറ്റിനുള്ളിൽ 'ബേർഡ് സ്ട്രൈക്ക് വാണിംഗ്; 'ഫെഡ്‍എക്‌സ്' ന്റെ കാർഗോ ഭീമന് അടിയന്തിര ലാൻഡിംഗ്; തിരിച്ചിറക്കിയത് ഇക്കാരണത്താൽ; വൈറലായി വീഡിയോ

Update: 2025-03-03 10:06 GMT

ന്യൂജഴ്സി: റൺവേയിൽ നിന്നും സ്മൂത്ത് ടേക്ക്ഓഫ് നടത്തി കുതിച്ചുപൊങ്ങിയതും പക്ഷി ഇടിച്ചതിനെ തുടർന്ന് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ച വിമാനത്തെ ഒടുവിൽ അടിയന്തരമായി തിരിച്ചിറക്കി. ഫെഡ്‍എക്‌സ് കാർഗോ വിമാനമാണ് ഇറക്കിയത്. ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചിറകിൽ തീജ്വാലകളുമായി വിമാനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബോയിങ് 767 കാർഗോ വിമാനത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് അപകടങ്ങളൊന്നുമില്ല.

ഭൂമിയിൽ നിന്ന് നൂറ് കണക്കിന് അടി ഉയരത്തിലാണ് സംഭവം നടന്നത്. വിമാനം ഇൻഡ്യാനാപൊളിസിലേക്ക് പോകുകയായിരുന്നെന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായെന്നും ഫെഡ്എക്‌സിന്‍റെ വക്താവ് വ്യക്തമാക്കി.

മറ്റൊരു ഫ്ലൈറ്റിലെ പൈലറ്റായ കെന്നത്ത് ഹോഫ്മാൻ തീപിടിച്ച വിമാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. തന്‍റെ ഫ്ലൈറ്റ് പറക്കവേ, എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അടിയന്തര സന്ദേശം കേട്ടെന്ന് പൈലറ്റ് പറയുന്നു. ഒരു വശത്ത് തീജ്വാലകളുമായി വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഒരു മാസത്തിനിടെ വടക്കേ അമേരിക്കയിൽ നാല് വലിയ വ്യോമയാന ദുരന്തങ്ങൾ ഉണ്ടായി. ഫെബ്രുവരി 6-ന് അലാസ്‌കയിൽ യാത്രാവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു, ജനുവരി 26 ന് നാഷണൽ എയർപോർട്ടിൽ സൈനിക ഹെലികോപ്റ്ററും അമേരിക്കൻ എയർലൈൻസ് വിമാനവും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിമാനങ്ങളിലുമായുണ്ടായിരുന്ന 67 പേരും കൊല്ലപ്പെട്ടു.

അതേസമയം, നാൾ ഇതുവരെ ആയിട്ടും അമേരിക്കൻ ആകാശത്ത് ആശങ്കകൾ ഒഴിയുന്നില്ല. അലാസ്കയിൽ നിന്നും പറന്നുയർന്ന ഒരു ചെറുവിമാനമാണ് കാണാതായത് വലിയ വാർത്തയായിരുന്നു. ഒടുവിൽ അത് തകർന്നുവീണതായും റിപ്പോർട്ടുകൾ ഉണ്ടായിരിന്നു.

പറന്നുയർന്ന് 39 മിനിറ്റിന് ശേഷമാണ് വിമാനത്തെ കാണാതാകുന്നത്. എയർപോർട്ട് കൺട്രോൾ സെന്റർ പരമാവധി കണക്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടും വിമാനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സംഭവത്തിൽ അധികൃതർ തിരച്ചിൽ ഉർജിതമാക്കിയിരുന്നു. അതുപോലെ ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് വിമാനം കാണാതായെന്ന വിവരവും പുറത്ത് വന്നത്.

Tags:    

Similar News