45 മാസത്തിനുള്ളിൽ അപ്പാർട്ട്മെന്റിന്റെ പണി പൂർത്തിയാക്കി നൽകുമെന്ന് കരാർ; പത്ത് വർഷം കഴിഞ്ഞിട്ടും പണം നൽകിയവർക്ക് ഉടമസ്ഥാവകാശം ലഭിച്ചില്ല; പ്രവാസികളായ മലയാളികൾ അപ്പാർട്ട്മെന്റിനായി മുടക്കിയത് ലക്ഷങ്ങൾ; ഹൊയ്സാല പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: അപ്പാർട്ട്മെന്റ് നിർമിച്ച് നൽകാമെന്ന വാഗ്‌ദാനം നൽകിയ പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ഹൊയ്സാല പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും നടത്തിപ്പ്കാർക്കും എതിരെയാണ് പരാതി. സത്യനാരായണൻ ഗോപിനാഥൻ നായർ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൊയ്സാല പ്രോജക്ടിന്റെ മാനേജിങ് ഡയറക്ടർ സതീഷ് സിഇഒ വിനോദ് കുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസെടുത്തിരിക്കുന്നത്. അപ്പാർട്ട്മെന്റ് നൽകാമെന്ന പറഞ്ഞ് 59 ലക്ഷയോളം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതി. പണം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപാര്‍ട്‌മെന്റ് ഉടമസ്ഥാവകാശം ലഭിക്കാത്തതിനാല്‍ നീതി തേടി പ്രവാസികളായ മലയാളികള്‍ കോടതിയെ സമീപിച്ചിരുന്നു.
2013ലാണ് അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ചതുരശ്ര അടിയുടെ അടിസ്ഥാനത്തില്‍ പല തുകയ്ക്കാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ പരാതിക്കാര്‍ പണം നല്‍കി സ്വന്തമാക്കിയത്. 2015ല്‍ ഇവ കൈമാറ്റം ചെയ്യുമെന്നായിരുന്നു കരാര്‍. എന്നാൽ പറഞ്ഞ കാലാവധിക്കുള്ളിൽ അപർട്ട്മെന്റുകൾ കൈമാറ്റം ചെയ്യാൻ ഹൊയ്സാലയ്ക്കായില്ലെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. 45 മാസത്തിനുള്ളിൽ അപ്പാർട്ട്മെന്റ് പണി തീർത്ത് നൽകുമെന്നായിരുന്നു കമ്പനി വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റി 10 വർഷം പിന്നിടുമ്പോഴും അപ്പാർട്ട്മെന്റോ പണമോ നൽകാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. 1512 സ്‌ക്വയർ ഫീറ്റ് അപ്പാർട്ട്മെന്റിനായി 2013 മുതൽ 2023 വരെയുള്ള കാലയളവിൽ 59 ലക്ഷത്തോളം രൂപയാണ് പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്.
കരാറിൽ പറഞ്ഞ കാലാവധിക്കുള്ളിൽ അപ്പാർട്ട്മെന്റിന്റെ പണി പൂർത്തിയാക്കിയില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അപ്പാര്‍ട്ട്‌മെന്റിനായി കമ്പനി ആവശ്യപ്പെട്ട തുകയുടെ 95 ശതമാനത്തോളം നല്‍കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇവര്‍ റേറയെ സമീപിച്ചിരുന്നു. അപ്പാർട്ട്മെന്റിമെന്റ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ആറോളം പേർ റേറയിൽ സമീപിച്ചിരുന്നത്. ഇവർക്ക് റേറെ നഷ്ടപരിഹാരം നൽകാൻ വിധി ആയിരുന്നു. എന്നാൽ അപ്പാർട്ട്മെന്റിന്റെ നിർമാണം പൂർത്തിയായതിന് ശേഷമാണ് ബാക്കിയുള്ളവർ പരാതിയുമായി റേറയെ സമീപിച്ചതെന്നും കമ്പനി പറയുന്നു. പരാതിക്കാരില്‍ ആറോളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് 2015ല്‍ കോടതി വിധി ഉണ്ടായിട്ടും, പണം തിരിച്ചു നല്‍കാനോ കമ്പനിക്കായിട്ടില്ല.
ഹോയ്‌സാല ബിൽഡേഴ്‌സ് പ്രൈവറ് ലിമിറ്റഡും, ഇവിഎം ഗ്രൂപ്പും ചേർന്നുള്ള സംയുക്ത പ്രോജക്ടിനെതിരെയാണ് പരാതി. 121 അപ്പാർട്ട്മെന്റുകളാണ് നിർമാണം പൂർത്തിയാക്കിയത്. ഇതിൽ 45 യൂണിറ്റുകൾ ഇവിഎം ഗ്രൂപ്പിന്റേതാണ് ബാക്കിയുള്ള യൂണിറ്റുകളാണ് ഹോയ്‌സാല വിറ്റത്. അപ്പാര്‍ട്‌മെന്റ് തുകയുടെ വലിയൊരു ശതമാനവും അടച്ച് കഴിഞ്ഞിട്ടും ഇവര്‍ക്ക് ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. അതേസമയം ഇവിഎം ഗ്രൂപ്പിന്റെ ഓഹരിയുള്ള അപ്പാർട്ട്മെന്റുകൾ പണി പൂർത്തിയാക്കി ഉടമസ്ഥാവകാശം കൈമാറിയതായും കമ്പനി അവകാശപ്പെടുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.