സമൂഹത്തിൽ ഇവർക്ക് ദൈവദൂതന്മാരുടെ പരിവേഷം; ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ ലക്ഷ്യം ലാഭം മാത്രം; ഗൾഫിൽ മരിച്ചവരുടെ മൃതദേഹം കൊത്തിപ്പറിക്കാൻ കാത്തിരിക്കുന്നത് അനേകം കഴുകന്മാർ; ജീവൻ പോയാലും സമാധാനമില്ലാത്ത അവസ്ഥ; വിവാദം കൊഴുക്കുമ്പോൾ

Update: 2025-08-04 10:51 GMT

റെ പ്രതീക്ഷകളോടെ പ്രവാസിയായി രാജ്യം വിട്ടവർ മരിച്ചുപോകുന്ന അവസ്ഥ അതിദയനീയമാണ്. അവരുടെ ജീവനോപാധി അവസാനിക്കുക മാത്രമല്ല അതൊരു ബാധ്യതയായി മാറുകയും ചെയ്യും. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾ മരിച്ചു കഴിയുമ്പോൾ. കുടുംബക്കാർക്ക് അതൊരു ബാധ്യതയായി മാറുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും സാമൂഹിക പ്രവർത്തകർ ഇതിൽ ഇടപെടുകയും ചെയ്യുന്നു. അങ്ങനെ അതുമായി ബന്ധപ്പെട്ട് നിരവധി സംഘടനകൾ ലോകത്ത് പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ചില വ്യക്തികളും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രവർത്തിക്കുന്നുണ്ട്.

അങ്ങനെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് യുഎഇ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന അഷറഫ് താമരശ്ശേരി എന്ന വയനാടുകാരൻ. ഏകദേശം അയ്യായിരത്തോളം മൃതദേഹങ്ങളാണ് അദ്ദേഹം നാട്ടിൽ എത്തിച്ചിട്ടുള്ളത്. അഷറഫിനെ ഒരു ദൈവദൂതനെ പോലെയാണ് പ്രവാസികൾ കാണുന്നത്. കേന്ദ്രസർക്കാരിന്റെ അവാർഡുകൾ കിട്ടുക മാത്രമല്ല പത്മശ്രീക്ക് വരെ ശിപാർശ ചെയ്തിട്ടുണ്ട്. മറ്റൊരാൾ നസീർ വാടാനപ്പള്ളിയാണ്. ഇത്തരത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിന് മുൻകൈയ്യെടുക്കുന്നവർ ആദരിക്കുന്ന സാഹചര്യവും ഇപ്പോൾ വർധിക്കുകയാണ്. അതിനിടെയാണ് പുതിയൊരു വിവാദം പുറത്തുവന്നിരിക്കുന്നത്.

Full View

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാൻ വേണ്ടി ഇവർ മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും പതിനായിരം ദിർഹം വരെ വാങ്ങുന്നുവെന്നും യഥാർഥത്തിൽ അയ്യായിരം ദിർഹം മാത്രമേ ചിലവാവുകയുള്ളൂവെന്നും അതിന്റെ പകുതി എംബസിയിൽ നിന്നും കൈപ്പറ്റാൻ സാഹചര്യമുണ്ടെന്നും ഇത് കൈപ്പറ്റി കൊണ്ട് പതിനായിരം ദിർഹം വാങ്ങിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മലബാർ ഡെവലപ്മെന്റ് ഫോറം എന്ന പേരിൽ കോഴിക്കോട് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ള കെ എം ബഷീർ ഒരു കുറിപ്പെഴുതി.

ആ കുറിപ്പ് ഇങ്ങനെ..

യു.എ.ഇ യിൽ മരണപെടുന്ന നിർഭാഗ്യവാന്മാരായ പ്രവാസിക ളുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാൻ എന്തിനാണ് ഏജന്റിന്റെ സേവനം?

ഒരു ബന്ധുവിനോ - കമ്പനി പിആർഒ വിനോ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന നടപടി ക്രമങ്ങൾക്ക് 5000 ദിർഹംസ് ചിലവാകുമ്പോൾ 10,000 ദിർഹം സ് തട്ടിയെടുക്കുകയും ഇന്ത്യൻ കോൺസുലേറ്റിന്റെ വിഹിതവും കൈക്കലാക്കുന്ന ഏജന്റുമാർ ചെയ്യുന്നത് സേവനമല്ല - നിയമ വിരുദ്ധമാണ്.പാപമാണ്.

പ്രവാസി മൃതശരീരം ദുബായ്- ഷാർജ എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കയക്കുവാൻ 5000 ദിർ ഹം ചിലവിന് പകരം 10,000 ദിർ ഹം കീശയിലാക്കുന്നതിന് പുറമെ ദുബായ് ഇന്ത്യൻ കോൺസുലേറ്റി ൽ നിന്നും ലഭ്യമാകുന്ന ആനുകൂ ല്യങ്ങളും, ഒരുമിച്ച് കീശയിലെത്തു മ്പോൾ ഏതാണ്ട് ഒരു ലക്ഷത്തി നാൽപതിനായിരം രൂപ ലാഭം -ഇത് ഒരു മൃതശരീരരത്തിൽ നിന്ന് മാത്രം കിട്ടുന്ന ലാഭം - അങ്ങിനെ എത്ര ?

ഇന്ത്യൻ കോൺസുലേറ്റ് കോടികളാണ് ഇതിനകം ചിലവഴിച്ചിട്ടുള്ളത്. മൃതശരീരം എംബാമിങ്ങ് മുതൽ പെട്ടി ഉണ്ടാക്കുന്ന കാർപന്റർമാർ വരെ മോണോ പോളി. എല്ലായിട ങ്ങളിലും കുത്തക!!!

മൃതശരീരം എംബാമിങ്ങ് കഴിഞ്ഞാൽ ആംബുലൻസിന് മുന്നി ൽ നിന്നും സെൽഫി,അത് ഫെയ്ത് ബുക്കിൽ ലേഖന സഹിതം പോസ്റ്റ് ചെയ്യാൻ പ്രത്യ ക മീഡിയ വിംഗ്, നിരവധി പി.എ. മാരും - അസിസ്റ്റ ന്റ് ഏജന്റുമാരും മൃതശരീരത്തിന് ചുറ്റും വാവിട്ട് പറക്കുന്ന കഴുകന്മാർക്കെതിരായി ശക്തമായ നടപടി വേണം. ഇവർക്ക് പ്രത്യക പരിഗണ നൽകുന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ശ്രീ. പഥക്കിനെതിരായി അന്വഷണം നടത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാൻ അയ്യായിരം ദിർഹം മാത്രമേ ചിലവാവുകയുള്ളൂ എങ്കിൽ പതിനായിരം ദിർഹം ആരോടെങ്കിലും വാങ്ങുന്നുണ്ടെങ്കിൽ അന്വേഷണത്തിന് വിധേയമാക്കണം.ഇന്ത്യൻ കോൺസുലേറ്റുകളും എംബസികളും മരിക്കുന്ന പൗരന്മാരുടെ മൃദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു നിശ്ചിത തുക കൊടുക്കുന്നു എന്നത് വാസ്തവമാണ്. അതുപോലെ യുഎഇ യിൽ മരിച്ചവരുടെ കൈയിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെങ്കിൽ അത് ഗുരുതരമായ കുറ്റമാണ്. മൃതദേഹത്തിന് വിലപേശി പണം ഉണ്ടാക്കിയാണ് ഈ പറഞ്ഞവർ പേരെടുത്തെങ്കിൽ അത് പുറം ലോകം അറിയണം.

അതേസമയം, ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാനും കൂടിയായ അഡ്വ.ഫരിദ് ഈ വിഷയത്തെ കുറിച്ച് പറയുന്നതിങ്ങനെ, ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയകളിൽ പ്രത്യകിച്ച് ടിക് ടോക്കിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുമായി ബന്ധപ്പെട്ട് വളരെ തെറ്റിദ്ധാരണ ജനകമായ വീഡിയോ ദർശിക്കാൻ ഇടയായി. തീർച്ചയായും സാമൂഹിക പ്രവർത്തകർ തട്ടിപ്പ് നടത്തുന്നവർ ഉണ്ടാകാം ഇതൊക്കെ ശരിയാണ്. പക്ഷെ അവിടെ ചിലർ ചില കാര്യങ്ങളിൽ ഉന്നയിക്കുന്ന റേറ്റ് മറ്റ് കാര്യങ്ങൾ ഒന്നും ഇതുമായി ബന്ധപ്പെട്ട് പല സന്ദർഭങ്ങളിലും പ്രവർത്തിക്കുന്ന ആൾ എന്ന നിലയ്ക്ക് യോജിക്കാൻ പറ്റുന്നില്ല. നമ്മൾ ഒരാൾ ഹോസ്പിറ്റലിൽ മരിച്ച് കഴിഞ്ഞാൽ ആദ്യം അവിടെ നിന്നും നോട്ടിഫിക്കേഷൻ എടുക്കും. അത് ആശുപത്രിയിൽ വെച്ച് തന്നെ മരിച്ചെതെങ്കിൽ ആ ആശുപത്രിയിലുള്ള അടുത്തുളള പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ എല്ലാ പേപ്പറുകളും ലഭ്യമാകും.

അതല്ല റൂമിൽ വെച്ചാണ് അല്ലെങ്കിൽ അപകടത്തിലോ മറ്റോ അല്ലേൽ ദുരൂഹ സാഹചര്യത്തിലോ മരിച്ച വ്യക്തി ആണെകിൽ അതിന്റെ ഫോറൻസിക് റിപ്പോർട്ട് വരുന്നത് വരെ വെയിറ്റ് ചെയ്യണം. ബോഡി പോസ്റ്റുമോർട്ടത്തിന് അയക്കും ഫോറൻസിക് റിപ്പോർട്ട് കിട്ടാൻ ഒന്നോ രണ്ടോ ചിലപ്പോൾ ആഴ്ചകളോളം വൈകാറുണ്ട് നോർത്തേൺ എമിറേട്സിലോക്കെ ദുബായിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്രയും പെട്ടെന്ന് കിട്ടാറുമുണ്ട്. ഈ റിപ്പോർട്ടുകൾ ലഭ്യമായാൽ ഉടനെ തന്നെ നമ്മൾ ഹെൽത്തിലേക്ക് ഒരു പേപ്പർ തരും വിസ ക്യാൻസിലേഷനും പാസ്സ്‌പോർട്ട് ക്യാൻസിലേഷനും വേണ്ടി ഒരു പേപ്പർ തരും.

ഇതിനൊക്കെ മുന്നേ ഒരാൾ മരിച്ചുകഴിഞ്ഞാൽ അയാളുടെ നോമിൻ ആ നാട്ടിലാണെങ്കിൽ അവരിൽ നിന്ന് ഒരു പവർ ഓഫ് അറ്റോണി നമ്മൾ വരുത്തുകയും. ആ പവർ ഓഫ് അറ്റോണി നമ്മുടെ കോൺസിലെറ്റിൽ കൊണ്ടുപോയി അവരിൽ നിന്ന് ഒരു ഓത്തോറിസഷൻ വാങ്ങുകയും വേണം. എന്നിട്ട് ഈ ഓത്തോറിസഷൻ കിട്ടിയെങ്കിൽ മാത്രമേ കോർട്ടിൽ നിന്നും പോലീസിൽ നിന്നുമൊക്കെ ബോഡിയുമായി ബന്ധപ്പെട്ട പേപ്പർ കൈപ്പറ്റാൻ നമുക്ക് സാധിക്കുകയുള്ളു. ഈ പോലീസിൽ നിന്ന് എല്ലാ പേപ്പറും ലഭിച്ചതിന് ശേഷം ഹെൽത്തിൽ നിന്ന് 120 ദിർഹം ചെലവാക്കി ഡെത്ത് സർട്ടിഫിക്കറ്റ് എടുക്കണം.ശേഷം ദുബായിൽ നിന്നാണ് പോരാടുന്നെങ്കിൽ പെർമിറ്റ് റോഡ് പെർമിറ്റ് ഹെഡ് ക്വാർട്ടറിൽ പോയിട്ട് നേരെ എംബാമിംഗ് സെന്ററിൽ പോയി പൈസ അടയ്ക്കണം.

Tags:    

Similar News