ട്രംപ് ഫോണ്‍ എടുത്ത് നമ്മുടെ പ്രധാനമന്ത്രിയെ വിളിച്ചു; 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്?'; നിങ്ങൾ ഒന്ന് കീഴടങ്ങൂ; ഉടനെ 'ശരി സര്‍' എന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചു..; കണ്ടോ ഇത്രയേ ഉള്ളു..ഒന്ന് ഉന്തിവിട്ടാൽ മതി..!; വേദിയിൽ നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ഭോപ്പാല്‍: പാക്കിസ്ഥാനെതിരായ വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായത് അമേരിക്കയുടെ ഇടപെടല്‍ കാരണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരംപ്രതി അനുസരിച്ചുവെന്നുമാണ് രാഹുൽ ഗാന്ധി ആരോപണം ഉയർത്തുന്നത്.
ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച 'സംഗതന്‍ ശ്രജന്‍ അഭിയാന്‍' എന്ന പരിപാടിയുടെ ഭാഗമായി സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം പ്രവർത്തി നടത്തിയത്.
രാഹുലിന്റെ വാക്കുകൾ...
'ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവര്‍ക്കുമേല്‍ ചെറിയ സമ്മര്‍ദം ചെലുത്തിയാല്‍ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാല്‍ മതി.. ഭയംകൊണ്ട് അവര്‍ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചത്,' രാഹുല്‍ പറഞ്ഞു.
'ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.' മറുപടിയായി, 'ശരി സര്‍' എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു. 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.
'ഇത്തരം ഫോണ്‍കോളുകള്‍ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. 1971-ലെ യുദ്ധത്തിന്റെ സമയത്ത്.. ആയുധങ്ങള്‍ വന്നു, വിമാനവാഹിനികള്‍ വന്നു. അപ്പോള്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു, 'ഞാന്‍ എന്താണോ ചെയ്യേണ്ടത്, അത് ഞാന്‍ ചെയ്തിരിക്കും'. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാര്‍ ഇങ്ങനെയാണ്, കീഴടങ്ങല്‍ കത്തുകള്‍ എഴുതലാണ് അവരുടെ രീതി, മറിച്ച്.. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍.. അവരൊന്നും കീഴടങ്ങുന്നവര്‍ ആയിരുന്നില്ല. അവരെല്ലാം ഇത്തരം ശക്തികള്‍ക്കുമുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നവരായിരുന്നു,' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതുപോലെ, ‘ ഇന്ന് രാജ്യത്ത് പ്രത്യയശാസ്ത്ര പോരാട്ടം നടക്കുകയാണ്. ഒരു വശത്ത് കോൺഗ്രസ് പാർട്ടിയും ഭരണഘടനയും, മറുവശത്ത് ഈ ഭരണഘടന നിർത്തലാക്കാൻ ആഗ്രഹിക്കുന്ന ബിജെപി-ആർഎസ്‌എസും. എന്ത് സംഭവിച്ചാലും ജാതി സെൻസസ് പാർലമെന്റ് പാസാക്കുമെന്ന് പാർലമെന്റ് ഹൗസിൽ ഞാൻ രാജ്യത്തിന് വാഗ്ദാനം ചെയ്തിരുന്നു. സാമൂഹിക നീതിക്കായുള്ള ഞങ്ങളുടെ പ്രമേയമാണിത്.
ബിജെപി, ആർഎസ്എസ് പ്രവർത്തകരെ എനിക്ക് നന്നായി അറിയാം . ഒന്ന് ഭയപ്പെടുത്തിയാൽ അവർ ഓടിപ്പോകും. പ്രതിപക്ഷത്തിന്റെ ശക്തിയുടെയും ഫലമാണിത്. ചെറിയ സമ്മർദ്ദമുണ്ടെങ്കിൽ ഈ ആളുകൾ കീഴടങ്ങുന്നു. കോൺഗ്രസ് പാർട്ടി കീഴടങ്ങില്ല. ഇന്ദിരാജി ‘ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യും’ എന്ന് പറഞ്ഞിരുന്നു, ഇതാണ് വ്യത്യാസം. ഇതാണ് അവരുടെ സ്വഭാവം, ഭയക്കില്ല . അവരെല്ലാം ഇങ്ങനെയാണ്. സ്വാതന്ത്ര്യലബ്ധി മുതൽ കീഴടങ്ങൽ കത്തുകൾ എഴുതുന്ന ശീലം അവർക്കുണ്ട്‘ രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ രംഗത്തെത്തി. രാഹുല്‍ ഗാന്ധി, പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും തുഹിന്‍ സിന്‍ഹ വ്യക്തമാക്കി.