ഡിഐജി പദവിയില്‍ ഇരിക്കെ ഡല്‍ഹിക്ക് വിട്ട ഐപിഎസുകാരന്റെ കേരളത്തിലേക്കുള്ള മടക്കം താക്കോല്‍ സ്ഥാനത്തേക്ക്; ഐബിയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് കൂത്തുപറമ്പ് വിനയായില്ല; സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തുന്ന കേരളത്തിന്റെ പോലീസ് ചീഫ്; രവതാ ചന്ദ്രശേഖറിനെ പോലസ് മേധാവിയാക്കി പിണറായി മന്ത്രിസഭ

Update: 2025-06-30 04:35 GMT

തിരുവനന്തപുരം; രവതാ ചന്ദ്രശേഖര്‍ കേരളാ പോലീസിന്റെ അടുത്ത മേധാവിയാകും. മന്ത്രിസഭാ യോഗമണ് തീരുമാനം എടുത്തത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് രവതാ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

നിലവില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറായ അദ്ദേഹം കേരളത്തില്‍ എത്തി ചുമതല ഏറ്റെടുക്കും. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ രവതാ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടിരുന്നു. സ്ഥാനമൊഴിയുന്ന പോലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍ രവതയെ പിന്തുണച്ചിരുന്നു. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിന്റെ പൊലീസ് മേധാവിയാകുന്നയാളാവുകാണ് രവത. സി പി എം പ്രവര്‍ത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം രവതയ്ക്ക് വിനയായില്ല. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാതാ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു.

യു പി എസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെ പേരുകാരനാണ് രവത. നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാര്‍. ഇവരോട് സര്‍ക്കാരിന് വലിയ താല്പര്യമില്ല. രവത ചന്ദ്രശേഖര്‍ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയില്‍ അഡിഷണല്‍ ഡയറക്ടറായും രവതാ ചന്ദ്രശേഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി.

ദീര്‍ഘകാലം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബിഎസ്എഫ് തലവനായി പോലും ജോലി ചെയ്ത നിതിന്‍ അഗര്‍വാളിനോട് മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണര്‍ ആണ് നിതിന്‍ അഗര്‍വാള്‍. ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിനും യോഗേഷ് ഗുപ്തയുടെ പേരിനോട് താല്പര്യം പിണറായി വിജയന്‍ കാട്ടിയില്ല. അതുകൊണ്ടാണ് പോലീസ് തലപ്പത്തേക്ക് രവത എത്തുന്നത്.

കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യുരിറ്റി)യായി രവത ഈയിടെ നിയമനമായിരുന്നു. ഓഗസ്റ്റില്‍ ചുമതലയേറ്റാല്‍ മതി. അതിനിടെയാണ് കേരളത്തിലെ പോലീസ് മേധാവിയായുള്ള നിയമനം. ഡിഐജിയായിരിക്കെയാണ് രവത കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ രവതയ്ക്ക് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്പെഷല്‍ ഡയറക്ടറായിരുന്ന രവത ചന്ദ്രശേഖര്‍, ഐബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തപന്‍കുമാറിന് കേന്ദ്രം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതോടെയാണ് റവത കേരളത്തിലേക്കു മടങ്ങാന്‍ താല്‍പര്യപ്പെട്ടത്.

1994ല്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പ്രതിയായിരുന്ന റവതയെ ചന്ദ്രശേഖറിനെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. അന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിന് രവതയോടു നീരസമുണ്ടായിരുന്നു.

Tags:    

Similar News