ഒടുവില്‍ ബ്രിട്ടനിലെ ലവ് ജിഹാദിന്റെ നട്ടെല്ല് ഒടിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി; സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒഴിവാക്കിയ അന്വേഷണം ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ടു; വടക്കന്‍ ഇംഗ്ലണ്ടില്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക്കിസ്ഥാനികള്‍ പെടും
ഒടുവില്‍ ബ്രിട്ടനിലെ ലവ് ജിഹാദിന്റെ നട്ടെല്ല് ഒടിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി
ലണ്ടന്‍: ബ്രിട്ടനില്‍ യുവതികളെയും പെണ്‍കുട്ടികളെയും - പ്രത്യേകിച്ചും വെള്ളക്കാരെ- ആകര്‍ഷിച്ച് കൂടെക്കൂട്ടി ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളാക്കി മാറ്റുകയും ചെയ്യുന്ന സംഘങ്ങള്‍ ഏകദേശം രണ്ട് പതിറ്റാണ്ട് കാലമായി ബ്രിട്ടനില്‍ വിലസുകയാണ്. ഗ്രൂമിംഗ് ഗാംഗ് എന്നറിയപ്പെടുന്ന ഇത്തരം സംഘങ്ങളില്‍ പ്രധാനമായും ഉള്ളത് പാകിസ്ഥാന്‍ വംശജരാണ് എന്നതും ശ്രദ്ധേയമാണ്. 11 വയസ്സുവരെ പ്രായമുള്ള കുട്ടികളെ വരെ ഇവര്‍ ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ട് ആദ്യമായി പുറത്തു വരുന്നത് 2014 ല്‍ ആയിരുന്നു.
ചൈല്‍ഡ് കെയര്‍ ഹോമുകളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും പെണ്‍കുട്ടികളെ വലയിലാക്കുന്നത്. പിന്നീട് ടാക്സികളില്‍ ഇവരെ രഹസ്യ സങ്കേതങ്ങളിലെക്ക് കടത്തും. അതിനു ശേഷം ഇവരെ ലൈംഗികമായി പീഢിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസം ഓള്‍ഡാമില്‍ നിന്നും ഇത്തരത്തിലുള്ള ഒരു ഗ്രൂമിംഗ് ഗ്യാംഗിലെ അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ട് കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചിരുന്നു. അതോടെ വീണ്ടും ഈ മനുഷ്യക്കടത്ത് സംഘങ്ങള്‍ വാര്‍ത്തകളില്‍ കൂടുതലായി ഇടപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇതോടെ ഗ്രൂമിംഗ് ഗ്യാംഗിന്റെ കാര്യത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ എന്നലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ബ്രിട്ടനിലെ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് നേരത്തെ, പ്രധാനമായും പാകിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന ഇത്തരം സംഘങ്ങളുടെ ബലാത്സംഗത്തിന് ഇരയായ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെയും യുവതികളുടെയും കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തിയവരെ സ്റ്റാര്‍മര്‍ തീവ്രവലതുപക്ഷമെന്ന് മുദ്രകുത്തുകയായിരുന്നു എന്നോര്‍ക്കണം.
എന്നാല്‍, ഇപ്പോള്‍, തന്റെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ട് ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ തന്നെ ഒരു അന്വേഷണം വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇന്നലെ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ഒരു അന്വേഷണം ഹോം ഓഫീസ് പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള സംഘങ്ങളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി തന്നെ നടപ്പിലാക്കുമെന്നാണ് ഹോം സെക്രട്ടരി യുവറ്റ് കൂപ്പര്‍ പറഞ്ഞത്.
വെള്ളക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഭരണകൂടം ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു എന്ന് വൈറ്റ്‌ഹോള്‍ ട്രബിള്‍ഷൂട്ടര്‍ ബരോണസ് കേസി കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വംശീയ വിവേചനം എന്ന ആരോപണം ഉയരുമോ എന്ന ഭയത്താലാണ് സര്‍ക്കാര്‍ നടപടി എടുക്കാന്‍ മടിക്കുന്നതെന്നും അതില്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ എലന്‍ മസ്‌കും ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
ഇപ്പോള്‍, ഇത്തരം ഗ്യാംഗുകള്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ ഇനിയും വൈകിയാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. രാജ്യത്തെ അന്‍പതോളം നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രൂമിംഗ് ഗ്യാംഗുകള്‍ സജീവമാണെന്നാണ് ഇവര്‍ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ള അഞ്ചോളം അന്വേഷണങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുക മാത്രമാണ് പുതിയ അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വൈറ്റ്‌ഹോളുമായി ബന്ധപ്പെട്ട ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.