ചേട്ടാ...അപ്പുറം വരെയാക്കി തരാമോ?; ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് ഡ്രൈവർ; ചെറിയ ഓട്ടമല്ലേ പണം വേണ്ടെന്നും മറുപടി; തിരികെ പോകുന്ന വഴിയിൽ കണ്ടത് വൻ അബദ്ധം; ഫോണിന്റെ ബാറ്ററിയും തീരാറായി; ഉടമയെ കണ്ടെത്താൻ യാത്രചെയ്തത് 150 കി.മീ; കൈയ്യടിച്ച് സോഷ്യൽ ലോകം!

Update: 2025-03-27 15:28 GMT

മ്മൾ ഒരു യാത്ര പോകുമ്പോൾ സഞ്ചരിക്കുന്ന വാഹനത്തിൽ സാധനങ്ങൾ മറന്നുവെയ്ക്കാറുണ്ട്. ചിലർ അപ്പോൾ തന്നെ തിരികെ വന്ന് വാങ്ങിക്കും. ചില സന്ദർഭങ്ങളിൽ അങ്ങനെ നടക്കുന്നതും കുറവായിരിക്കും. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു യാത്രക്കാരൻ വെച്ചുമറന്ന ഫോൺ തിരികെനൽകാൻ ടാക്‌സി ഡ്രൈവര്‍ യാത്ര ചെയ്തത് 150 കിലോമീറ്റര്‍. ഫോൺ നഷ്ടമായ യുവാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ യുവാവ് സോഷ്യൽ മീഡിയയിൽ വലിയ താരം ആവുകയും ചെയ്തു.

ബെംഗളുരുവിലാണ് ഈ ഹൃദ്യമായ സംഭവം നടന്നത്. രാത്രി 11 മണിക്ക് ആപ്പിലൂടെ ടാക്‌സി ബുക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. ഫോണിന്റെ ബാറ്ററി തീരാറായ അവസ്ഥയിലായിരുന്നു. അതിനാൽ ബുക്ക് ചെയ്യാൻ സാധിച്ചില്ല. അപ്പോഴാണ് വഴിയില്‍ കണ്ട ടാക്‌സി ഡ്രൈവറോട് തന്നെ ഹെബ്ബാളിനടുത്ത് എത്തിക്കാമോ എന്ന് ചോദിച്ചത്. ചെറിയ ഓട്ടമായതിനാല്‍ പണം വേണ്ടെന്നും സ്ഥലത്ത് ആക്കാമെന്നും യുവാവിനോട് ടാക്‌സി ഡ്രൈവര്‍ വ്യക്തമാക്കി.

സ്ഥലത്തെത്തിച്ചശേഷം ടാക്സി തിരികെ പോയി. പിന്നീടാണ് തന്റെ ഫോണ്‍ ടാക്സിയിൽ വെച്ചുമറന്ന വിവരം യുവാവ് അറിയുന്നത്. ആപ്പിലൂടെ ബുക്ക് ചെയ്യാതെ ടാക്‌സി വിളിച്ചതിനാല്‍ ഡ്രൈവറെ ബന്ധപ്പെടാനും സാധിച്ചില്ല. നഷ്ടമായ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ്ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സാംസങ്ങിന്റെ ട്രാക്കിങ് സേവനം പ്രയോജനപ്പെടുത്തി യുവാവ് ഫോണ്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്തു. തന്നെ ഹെബ്ബാളിനടുത്താക്കിയ ടാക്‌സി ഡ്രൈവര്‍ നിലവില്‍ മൈസൂരിലാണെന്ന് അങ്ങനെയാണ് യുവാവ് അറിയുന്നത്.

താന്‍ ഇപ്പോള്‍ മൈസൂരിലാണെന്നും ബെംഗളൂരുവിലെത്തിയാല്‍ ഉടന്‍ ഫോണ്‍ നല്‍കാമെന്നും ടാക്‌സി ഡ്രൈവര്‍ യുവാവിന് വാക്ക് നല്‍കി. പിന്നീട് ഒരു ബസില്‍ തിരികെ ബെംഗളൂരുവിലെത്തി യുവാവിന് ടാക്‌സി ഡ്രൈവര്‍ ഫോണ്‍ കൈമാറുകയായിരുന്നു. ടാക്‌സി ഡ്രൈവറുടെ സത്യസന്ധത കണക്കിലെടുത്ത് താന്‍ ആയിരം രൂപ അദ്ദേഹത്തിന് നല്‍കിയെന്നും യുവാവ് റെഡിറ്റ് പോസ്റ്റില്‍ കുറിച്ചു. ആദ്യമൊന്നും അദ്ദേഹം അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും തന്റെ നിര്‍ബന്ധത്തിന് വഴങ്ങി അത് സ്വീകരിക്കുകയുമായിരുന്നുവെന്നും യുവാവ് പറഞ്ഞു.സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Tags:    

Similar News