5 ലക്ഷം കോടിയുടെ ആസ്തി, പകുതി ജീവിതവും ജര്‍മ്മനിയിലെ ആഡംബര ഹോട്ടലുകളില്‍; 73ാം വയസ്സിലും അടങ്ങാത്ത കാമഭ്രാന്ത്! 20 വെപ്പാട്ടികള്‍ക്കായി ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തു; പട്ടിയെ വ്യോമസേനാ മേധാവിയാക്കി! തായ്ലന്‍ഡിലെ പ്ലേബോയ് രാജാവിന്റെ ഞെട്ടിക്കുന്ന ലീലാവിലാസങ്ങള്‍ ഇങ്ങനെ

5 ലക്ഷം കോടിയുടെ ആസ്തി, പകുതി ജീവിതവും ജര്‍മ്മനിയിലെ ആഡംബര ഹോട്ടലുകളില്‍

Update: 2026-02-16 08:33 GMT

ബെര്‍ലിന്‍: സമ്പത്ത്, ആഡംബരം, കുപ്രസിദ്ധി എന്നിവയുടെ കാര്യത്തില്‍, തായ്‌ലന്‍ഡിലെ പ്ലേബോയ് രാജാവായ മഹാ വജിരലോങ്കോണുമായി താരതമ്യപ്പെടുത്താന്‍ മറ്റാരുമില്ല എന്ന് തന്നെ പറയേണ്ടി വരും. രാമ എക്സ് എന്നറിയപ്പെടുന്ന 73 വയസ്സുള്ള രാജാവ് ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരിയാണ്. ഏകദേശം 52 ബില്യണ്‍ പൗണ്ട് ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ പലതും ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ചരിത്രത്തിലെ ഏറ്റവും ദുഷ്ടന്‍മാര്‍ എന്നറിയപ്പെടുന്ന ഏത് രാജാവിനേക്കാളും വന്യമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

എന്നാല്‍ സമീപ മാസങ്ങളില്‍ രാജാവ് പൊതുജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ അമ്മ സിരികിറ്റിന്റെ മരണശേഷം അപൂര്‍വമായി മാത്രമേ രാജാവിനെ കാണപ്പെട്ടിരുന്നുള്ളൂ. അമ്മ മരിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ചൈനയില്‍ പോയിരുന്നു. ചൈന സന്ദര്‍ശിച്ച ആദ്യത്തെ തായ് രാജാവാണ് വാജിരലോങ്കോണ്‍. ഈ മാസം ഒന്നാം തീയതി അമ്മ മരിച്ച് 100 ദിവസം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

അതേ സമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുന്ന രാജാവിന്റെ മൂത്ത മകളുടെ ആരോഗ്യസ്ഥിതി മോശമായതായും പറയപ്പെടുന്നു. 2022 ഡിസംബറില്‍ ഒരു നായ പരിശീലന സെഷനില്‍ പങ്കെടുക്കുമ്പോള്‍ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് അവര്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ്, വജിരലോങ്കോണ്‍ തന്റെ പ്രവൃത്തികള്‍ കാരണം ഏറെ ദുഷ്പ്പേര് കേള്‍പ്പിച്ചിരുന്നു. തന്റെ നായയെ വ്യോമസേനയുടെ തലവനാക്കിയതും കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് ഒരു ജര്‍മ്മന്‍ ഹോട്ടലില്‍ നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ടതും എല്ലാം തന്നെ അദ്ദേഹത്തെ ഏറെ കുപ്രസിദ്ധനാക്കിയിരുന്നു.

തായ്ലന്‍ഡിലെ നിയമം അനുസരിച്ച് രാജ്യത്ത് ആര്‍ക്കും രാജാവിനെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ തായ്ലന്‍ഡിന് പുറത്തുള്ള മാധ്യമങ്ങളാണ് രാജാവിന്റെ ലീലാ വിലാസങ്ങള്‍ പുറത്ത് കൊണ്ടു വരുന്നത്. വജിരലോങ്കോണ്‍ തന്റെ മിക്ക സമയവും ജര്‍മ്മനിയിലാണ് ചെലവഴിക്കുന്നത്. ജര്‍മ്മനിയിലെ ടാബ്ലോയിഡുകള്‍ക്ക് അദ്ദേഹം സ്ഥിരം ചൂടന്‍ വിഭവമാണ്. തന്റെ പങ്കാളികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുമ്പോള്‍ വജിരലോങ്കോണ്‍ പതിവായി ക്രോപ്പ് ടോപ്പുകളും ഇറുകിയ ജീന്‍സും ധരിച്ചിരുന്നു.

ഈസ്റ്റ് സസെക്സിലെ കിംഗ്സ് മീഡ് സ്‌കൂളിലും പിന്നീട് സോമര്‍സെറ്റിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളായ മില്‍ഫീല്‍ഡിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം കുട്ടിക്കാലത്ത് തന്നെ ഒരു ശല്യക്കാരനായിട്ടാണ് അറിയപ്പെട്ടത്. തായ്‌ലന്‍ഡിലെ സ്റ്റാന്‍ഡിംഗ് ആര്‍മിയില്‍ ഓഫീസറായി കരിയര്‍ ആരംഭിച്ചതിനുശേഷം, അദ്ദേഹം പെട്ടെന്ന് പദവികള്‍ ഉയര്‍ത്തി, രാജ്യത്തിന്റെ രാജകുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ചുമതലയുള്ള റോയല്‍ സെക്യൂരിറ്റി കമാന്‍ഡിന്റെ കമാന്‍ഡറായി. എഫ്-16 യുദ്ധവിമാനങ്ങള്‍, ബോയിംഗ് 737-400 വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് വിമാനങ്ങള്‍ പറത്താന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു യോഗ്യതയുള്ള പൈലറ്റും ആയി.

2001 ല്‍ തന്റെ മൂന്നാമത്തെ ഭാര്യ രാജകുമാരി ശ്രീരസ്മിയുടെ 30-ാം ജന്മദിന പാര്‍ട്ടിയുടെ ഭാഗമായി അന്നത്തെ കിരീടാവകാശി രാജകുമാരന്റെ ശത്രുക്കള്‍ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ഡസന്‍ കണക്കിന് കൊട്ടാരക്കാരുടെ മുന്നില്‍ ജി-സ്ട്രിംഗ് മാത്രം ധരിച്ച രാജകുമാരി തറയില്‍ കിടന്ന് ഫൂ ഫൂവിന്റെ അരികില്‍ കേക്ക് കഴിക്കുന്നത് വീഡിയോയില്‍ കാണാം. തന്റെ പ്രിയപ്പെട്ട നായ മരിച്ചപ്പോള്‍ നാല് ദിവസത്തെ ബുദ്ധമത ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വജിരലോങ്കോണ്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോവിഡ് മഹാമാരിയുടെ കാലത്ത് രാജാവ് സൈനിക റാങ്കുള്ള 20 വെപ്പാട്ടികള്‍ക്കൊപ്പം ചെലവഴിക്കാനായി തെക്കന്‍ ജര്‍മ്മനിയിലെ ഗ്രാന്‍ഡ് ഹോട്ടല്‍ സോണന്‍ബിച്ചിലിന്റെ നാലാം നില മുഴുവന്‍ ബുക്ക് ചെയ്തു.

മുറികളില്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള 'നിധികളും പുരാവസ്തുക്കളും നിറഞ്ഞിരുന്നതായും 'ഉല്ലാസമുറി' ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. രാജാവിന്റെ ഒപ്പമുള്ള ഈ സ്ത്രീകളെ എസ്.എ.എസ് എന്ന സൈനിക യൂണിറ്റായി കൂട്ടിച്ചേര്‍ത്തുവെന്നും പറയപ്പെടുന്നു. ഹോട്ടലില്‍, അദ്ദേഹത്തിന്റെ വെപ്പാട്ടികള്‍ക്ക് മേജര്‍ അല്ലെങ്കില്‍ കേണല്‍ ഉള്‍പ്പെടെയുള്ള റാങ്കുകള്‍ക്കൊപ്പം ഉയര്‍ന്ന സൈനിക ശൈലിയിലുള്ള പദവികള്‍ നല്‍കിയിരുന്നു. രാജാവും പരിവാരങ്ങളും ക്യാമ്പ് ചെയ്തിരുന്ന നാലാം നിലയില്‍ നിന്ന് ജീവനക്കാരെ വിലക്കിയിരുന്നതായി അന്ന് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു.

തായ്‌ലന്‍ഡ് വിദഗ്ദ്ധനായ ആന്‍ഡ്രൂ മക്ഗ്രിഗര്‍ മാര്‍ഷല്‍ 2020 ല്‍ ബില്‍ഡിനോട് പറഞ്ഞു: 'തായ്‌ലന്‍ഡ് പുരാവസ്തുക്കളും ബാങ്കോക്കില്‍ നിന്നുള്ള നിധികളും മുഴുവന്‍ നിലയും നിറഞ്ഞിരുന്നു. ഈ സ്ത്രീകള്‍ക്ക് വലിയ തോതില്‍ രാജാവ് പണം നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. 73 കാരനായ രാജാവ് ഇതുവരെ അഞ്ച് വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു സ്ത്രീലമ്പടനെന്ന ഖ്യാതി അദ്ദേഹത്തിന് പണ്ടേ ഉണ്ടായിരുന്നു. സ്വന്തം അമ്മ പോലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. 2019ല്‍ രാജാവിന്റെ പദവി ഏറ്റെടുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, റോയല്‍ തായ് എയ്ഡ്-ഡി-ക്യാമ്പ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ ആക്ടിംഗ് കമാന്‍ഡറായ സുതിദ ടിഡ്ജായിയെ അദ്ദേഹം വിവാഹം കഴിച്ചു.

കിരീടധാരണ സമയത്ത്, മുന്‍ തായ് എയര്‍വേയ്‌സ് ഫ്ലൈറ്റ് അറ്റന്‍ഡന്റ് ക്വീന്‍ കണ്‍സോര്‍ട്ടും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയുമായി. സുതിദയെ വിവാഹം കഴിച്ച് രണ്ട് മാസത്തിന് ശേഷം, അദ്ദേഹം സിനീനത്തിനെ ഒരു രാജകീയ ഭാര്യയും തന്റെ രാജ്യത്തിന്റെ സൈന്യത്തില്‍ ഒരു മേജര്‍ ജനറലും ആക്കി. 1985 ല്‍ ജനിച്ച സിനീനത്ത് നേരത്തേ ഒരു നഴ്‌സായി ജോലി ചെയ്തിരുന്നു. രാജാവില്‍ നിന്നുള്ള ഒരു സമ്മാനം സ്വീകരിക്കുന്നതിനിടയില്‍ സിനീനത്ത് തറയില്‍ കിടക്കുന്നത് കാണാം.

Tags:    

Similar News