സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് മുറിച്ചിട്ട മരത്തടികൾ കിടന്നത് ദിവസങ്ങളോളം; വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സം സൃഷ്‌ടിച്ചതോടെ പഞ്ചായത്ത് ഇടപെട്ടു; മരത്തടികൾ നീക്കാൻ ആവശ്യപ്പെട്ടപ്പോൾ നോക്കാമെന്ന് അധികാരികൾ; പൊതുമരാമത്ത് ഓഫിസ് മുറ്റത്ത് മരത്തടികൾ കൊണ്ടിട്ട് പ്രതിഷേധച്ച് പഞ്ചായത്ത് അംഗങ്ങൾ

Update: 2025-06-17 13:43 GMT

മലപ്പുറം: പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് മുറിച്ചിട്ട മരത്തടി ദിവസങ്ങൾ പിന്നിട്ടിട്ടും നീക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളുടെ വേറിട്ട പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് സെക്‌ഷൻ ഓഫീസിലെത്തി മരത്തടി പൊതുമരാമത്ത് ഓഫിസിന്റെ മുറ്റത്ത് കൊണ്ടുവന്നിട്ടായിരുന്നു പ്രതിഷേധം. പെരിന്തൽമണ്ണ–ചെർപ്പുളശ്ശേരി റോഡരുകിൽ ആനമങ്ങാട് ടൗണിലാണ് മുറിച്ചിട്ട മരത്തിന്റെ ചില്ലകളും തടികളും 10 ദിവസത്തോളമായി റോഡിൽ കിടന്നത്. ഇത് വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ ത‌ടസ്സമാണ് സൃഷ്‌ടിച്ചത്. പല തവണ മരത്തടികൾ മാറ്റണമെന്ന ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് എത്താൻ കാരണമായതെന്ന് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ കെ.ടി.അഫ്‌സൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ആലിമ്പറമ്പ ആദമങ്ങാട് റോഡരികിൽ നിന്ന മരവും, ചില്ലകളും വെട്ടി മാറ്റിയത്. റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും, ചില്ലകളും പൊതുമരാമത്ത് വകുപ്പ് വെട്ടി മാറ്റുന്നത് പതിവാണ്. ഇത്തരത്തിൽ മുറിച്ച് മാറ്റിയിട്ടും നീക്കാത്ത മരങ്ങൾ ഒരു വർഷത്തിലേറെയായി ആലിമ്പറമ്പയിൽ തന്നെ പല ഭാഗങ്ങളിലായി ഉണ്ട്. എന്നാൽ ഇതിനൊന്നും നാട്ടുകാരോ പഞ്ചായത്തോ പരാതി നൽകിയിട്ടില്ല. കാരണം ഇത് യാത്രയോ മറ്റും കാര്യങ്ങൾക്കോ തടസ്സമായിരുന്നില്ല. എന്നാൽ ആനമങ്ങാട് തിരക്കുള്ള ടൗണാണ്. കൂടാതെ സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് മരം മുറിച്ചിട്ടത്. ഇത് കാരണം യാത്രക്കാർക്കടക്കം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായാണ് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ കെ.ടി.അഫ്‌സൽ മറുനാടനോട് പറഞ്ഞത്.

വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പറ്റാതായി. സമീപത്ത് തന്നെ ഓട്ടോറിക്ഷാ സ്റ്റാൻഡ് ഉണ്ട്. ഇവിടെ ഓട്ടോറിക്ഷാ ഒതുക്കാൻ കഴിയാതെയായി. ഇതോടെ പൊതുമരാമത്ത് ഓഫീസിൽ പരാതികളെത്തി. ആദ്യമൊക്കെ മരത്തടികൾ മാറ്റിത്തരാമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രണ്ടാഴ്ചയോളം മുറിച്ചിട്ട മരത്തടികൾ റോഡരികിൽ കിടന്നു. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിച്ചത്. ഒടുവിൽ പഞ്ചായത്തിൽ നിന്നും പൊതുമാരാമത്ത് ഓഫീസിൽ ബന്ധപ്പെട്ടു. എന്നാൽ തണുപ്പൻ പ്രതികരണമാണ് അധികാരിയകളിൽ നിന്നും ലഭിച്ചത്. തുടർന്നാണ് നിലപാട് കടുപ്പിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തതെന്നും പ്രസിഡന്റ പറഞ്ഞു.

പൊതുമരാമത്ത് അധികൃതരുടെ തീരുമാനപ്രകാരം ലേലം വിളിച്ചാണ് മരം മുറിച്ചത്. പല തവണ ബന്ധപ്പെട്ടിട്ടും നോക്കാം എന്നായിരുന്നു പൊതുമരാമത്ത് അധികാരികളിൽ നിന്നും ലഭിച്ച പ്രതികരണം. ഒടുവിൽ അത് നടക്കില്ലെന്നും ഉടൻ തന്നെ മരത്തടികൾ മാറ്റണമെന്നും അറിയിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറോടാണ് സംസാരിച്ചത്. മരത്തടികൾ മാറ്റാത്ത പക്ഷം ഓഫീസിലേക്ക് വരുമെന്നും അറിയിച്ചു. എന്നാൽ നിങ്ങൾ ഓഫീസിലേക്ക് വന്നോളൂ എന്നായിരുന്നു അസിസ്റ്റന്റ് എഞ്ചിനീയറുടെ മറുപടി. തുടർന്ന് ഇന്നലെയാണ് ഈ ആവശ്യവുമായി പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ സെക്‌ഷൻ ഓഫിസിൽ എത്തിയത്. വൈസ് പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷരും ജനപ്രതിനിധികളും പൊതു പ്രവർത്തകരുമടങ്ങിയ സംഘമാണ് ആവശ്യവുമായി എത്തിയതെന്നാണ് പ്രസിഡന്റ പറയുന്നത്.

എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫീൽഡിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് ഉദ്യോഗസ്ഥനെ കണ്ടേ മടങ്ങൂ എന്ന നിലപാടുമായി ഓഫിസിൽ കുത്തിയിരുന്നു. അദ്ദേഹത്തിന് വേണ്ടി വൈകുന്നേരം വരെ കാത്തുനിന്നു. പക്ഷെ അദ്ദേഹം ഓഫീസിൽ എത്തിയില്ല. മറ്റ് ജീവനക്കാർ ഓഫിസിൽ നിന്നും പോയി. ഇതേ തുടർന്നാണ് പ്രതിഷേധ സൂചകമായി വൈകിട്ട് ആറോടെ റോഡിലെ മരം ലോറിയിൽ ഓഫിസിന് മുന്നിലെത്തിച്ചത്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വളരെ ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. ഇന്ന് മറ്റൊരു പ്രദേശത്ത് പൊതുമരാമത്ത് വകുപ്പ് മരം മരിച്ചിരുന്നു. എന്നാൽ അത് കൃത്യമായി എടുത്തു മാറ്റിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.‌ടി.അഫ്‌സൽ 
പറഞ്ഞു.

വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ ത‌ടസ്സം സൃഷ്‌ടിച്ചതോടെ പല തവണ അധികൃതരോട് മരം നീക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് അധികൃതരെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നിരുത്തരവാദപരമായ മറുപടിയാണ് പൊതുമരാമത്തിൽ നിന്നും ലഭിച്ചത്. ഇതോടെയാണ് വേറിട്ട രീതിയിൽ പ്രതിഷേധം അറിയിക്കാൻ പഞ്ചായത്ത് അംഗങ്ങൾ തീരുമാനിച്ചത്. അതേസമയം പൊതുമരാമത്ത് ഓഫീസിന് മുന്നിൽ കൊണ്ടുവന്നിട്ട മരത്തടികൾ നീക്കിയിട്ടുണ്ട്. 

Tags:    

Similar News