നേരം വെളുക്കുമ്പോൾ അവൻ ഓടിയെത്തും; വെള്ളവും ചായയും പാലും ലസ്സിയുമൊക്കെ എത്തിച്ചുനൽകി..!; പാക്ക് ഭീകരന്മാരെ തുരത്താൻ സൈന്യം തമ്പടിച്ചത് ശ്രാവന്റെ വീടിന് മുന്നിൽ; എല്ലാ സഹായവും പിന്തുണയും നൽകിയ ആ കൊച്ചുമിടുക്കനെ ആദരിച്ച് സൈന്യം; ഏറ്റവും പ്രായം കുറഞ്ഞ പോരാളിയെന്നും മറുപടി!

Update: 2025-05-29 10:10 GMT

പഞ്ചാബ്: പാക്ക് ഭീകരയ്‌ക്കെതിരെ രാജ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ മിഷൻ വളരെ വിജയകരമായി ആണ് അവസാനിച്ചത്.ഭീകരന്മാർക്ക് നല്ല ചുട്ട മറുപടി തന്നെ നൽകുകയും ചെയ്തു. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. സംഘർഷ സമയത്ത് ഒരു കൊച്ചുമിടുക്കന്റെ പ്രവർത്തനങ്ങളെ സൈന്യം ആദരിക്കുകയാണ്. പത്ത് വയസുകാരൻ ശ്രാവൻ സിങിനെ 'ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ പോരാളി' എന്നാണ് സൈന്യം വിശേഷിപ്പിച്ചിരിക്കുന്നത്.

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലിയിലെ മാംദോത്ത് ഗ്രാമവാസിയായ ശ്രാവൻ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം വിന്യസിച്ചിരുന്ന സൈനികർക്ക് എല്ലാ സഹായവും നൽകുന്ന തിരക്കിലായിരുന്നു ആ ദിവസങ്ങളിൽ. അതിർത്തി പ്രക്ഷുബ്ധമായ സമയത്ത് സൈനികർക്ക് വെള്ളവും ചായയും പാലും ലസ്സിയും ഐസും ഒക്കെ എത്തിച്ചുനൽകി അവർക്ക് ആശ്വാസവും പിന്തുണയും നൽകി ഈ പത്ത് വയസുകാരൻ.

സൈന്യത്തിന് നൽകിയ സഹായത്തിനും പിന്തുണയ്ക്കുമുള്ള നന്ദി സൂചകമായി ഏഴാം ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ രഞ്ജീത്ത് സിങ് മൻറാലിന്റെ നേതൃത്വത്തിൽ ശ്രാവണിനെ സൈന്യം ആദരിക്കുകയും ചെയ്തു. അവന് സൈന്യത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിക്കുകയും ചെയ്തു.

ശ്രാവണിന്റെ പിതാവ് സോനാ സിങും മകനൊപ്പം അനുമോദന ചടങ്ങിനായി എത്തി. "സൈനികർ തങ്ങളുടെ നാട്ടിലെത്തിയ ആദ്യ ദിവസം മുതൽ അവർക്ക് സഹായവുമായി മകൻ ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങളാരും അവനെ തടഞ്ഞില്ല. കാരണം സൈനികരെ സഹായിക്കുന്നത് സന്തോഷമാണ്. എപ്പോഴും അവൻ സൈനികരുടെ അടുത്ത് പോകുമായിരുന്നു. അവർക്കും പാലും ലസ്സിയും വെള്ളവും ഐസുമൊക്കെ കൊണ്ടുപോയിരുന്നു. അത് ഞങ്ങൾക്കും അഭിമാനം ആയിരിന്നു.

എന്നെങ്കിലുമൊരിക്കൽ ഒരു സൈനികനായി മാറണമെന്നാണ് അവൻ ഇപ്പോൾ സ്വപ്നം കാണുന്നത്" -അച്ഛൻ പറഞ്ഞു. വലുതാവുമ്പോൾ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രാവണും പറഞ്ഞു. "സൈനികർ എനിക്ക് സമ്മാനം നൽകി, പ്രത്യേക ഭക്ഷണമൊരുക്കി. ഐസ്ക്രീമും നൽകി". തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രാവൻ വ്യക്തമാക്കി.

Tags:    

Similar News