പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍; ഈ പോരാട്ടത്തില്‍ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല...ഞാനിത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്; ഇലക്ഷന്‍ ഫണ്ടുമായി വീടിന് മുന്നില്‍ ആളു നില്‍ക്കുന്നുവെന്ന് പറഞ്ഞത് പച്ചക്കള്ളം; കാശുണ്ടാക്കാന്‍ ക്രൗണ്ട് ഫണ്ടിംഗ്; വോട്ട് വീണില്ലെങ്കിലും പണം വീഴുമോ എന്നറിയാന്‍ അന്‍വര്‍! 52 കോടിയുടെ ആസ്തി പേപ്പറില്‍ മാത്രം

Update: 2025-06-06 08:24 GMT

മലപ്പുറം: ഇലക്ഷന്‍ ഫണ്ടുമായി വീടിന് മുന്നില്‍ ആളു നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം. ഒരു സാധാരണ മനുഷ്യന്‍ അഞ്ച് സെന്റ് വസ്തുവിന്റെ പ്രമാണം തന്റെ കൈയ്യില്‍ കൊണ്ടു വന്നു. അത് പണയം വച്ചോളാനോ വില്‍ക്കാനോ എല്ലാം ആവശ്യപ്പെട്ടു. പണവുമായി മനുഷ്യര്‍ ഒഴുകുകയാണ്-ഇതായിരുന്നു രണ്ടു ദിവസം മുമ്പ് അന്‍വര്‍ പറഞ്ഞത്. ഇത് പച്ചക്കളളമാണെന്ന് തെളിയിക്കുകയാണ് അന്‍വര്‍ തന്നെ. ഈ തിരഞ്ഞെടുപ്പ് പോരാട്ടം ലക്ഷങ്ങള്‍ ഉണ്ടാക്കാനുള്ള കുറുക്കു വഴിയാക്കി മാറ്റുകയാണോ അന്‍വര്‍. ഇതിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയാ പ്രചരണം അന്‍വര്‍ തുടങ്ങി. പിണറായി വിരുദ്ധരുടെ എല്ലാം പണം നേടുകയാണ് ഇതിന്റെ ലക്ഷ്യം.

നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഫണ്ട് അഭ്യര്‍ത്ഥനയുമായി പി വി അന്‍വര്‍ രംഗത്തു വരികയാണ്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഇപ്പോള്‍ അതൊന്നും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സഹായിക്കണമെന്നുമാണ് അന്‍വര്‍ പറയുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഉള്ളില്‍ സമര്‍പ്പിച്ച കണക്കില്‍ 52 കോടിയുടെ ആസ്തിയുണ്ടെന്നാണ് അന്‍വര്‍ വെളിപ്പെടുത്തുന്നത്. അങ്ങനെ 52 കോടി പുറത്തു പറയുമ്പോള്‍ അതിന്റെ മൂന്നിരട്ടിയെങ്കിലും അന്‍വറിന്റെ കൈയ്യില്‍ കാണുമെന്ന വിലയിരുത്തലെത്തി. പക്ഷേ ഇപ്പോള്‍ പറയുന്നത് തന്റെ കൈയ്യില്‍ ഒന്നുമില്ലെന്നാണ്. പണം ജനങ്ങളോട് ആവശ്യപ്പെടുകയാണ് അന്‍വര്‍. പിണറായി വിരുദ്ധരെല്ലാം പണം അയയ്ക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ വീഡിയോ.

'എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ക്രൗഡ് ഫണ്ടിംഗിന് എന്നെ സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം. അത് പണത്തിന് വേണ്ടിയല്ല, എന്റെ സമാധാനത്തിന് വേണ്ടിയാണ്.'- പി വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയരെ,

വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതിരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍.

ഈ പോരാട്ടത്തില്‍ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തില്‍ എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോദ്ധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്.

പ്രിയപ്പെട്ടവരെ..പിന്തുണയ്ക്കുക പ്രാര്‍ത്ഥിക്കുക സഹകരിക്കുകസഹായിക്കുകപ്രിയപ്പെട്ട പി.വി അന്‍വര്‍.


Full View

Similar News