ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ.., അന്‍വര്‍ തിരിഞ്ഞു നോക്കി ദാ മുറ്റത്തൊരു രാഹുല്‍'! അന്‍വറിന്റെ വസതിയില്‍ കാല് പിടിക്കാന്‍ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്; രാഹുല്‍ പോയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍; ട്രോളുകള്‍ പലവിധം; ഇനി ആരും മാങ്കുട്ടത്തിലിന്റെ അബദ്ധം കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കില്ല; നേതൃത്വം അറിയാതെ ആരും നീങ്ങരുതെന്ന് നിര്‍ദ്ദേശം

Update: 2025-06-01 05:57 GMT

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് ശാസിക്കും. ഇതിനൊപ്പം സൈബര്‍ ഇടത്ത് വിമര്‍ശനവും ഏറ്റുവാങ്ങുകായണ് മാങ്കൂട്ടത്തില്‍. അര്‍ധരാത്രിയില്‍ പി.വി. അന്‍വറിന്റെ വീട്ടിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് ട്രോള്‍ പൂരം. എയറില്‍ നിന്ന് പറപറക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാതിരാത്രി തലയില്‍ മുണ്ടിട്ട്, അന്‍വറിന്റെ കാല് പിടിക്കാന്‍ പോയതാണോ, പകല്‍ ഫെയ്‌സ്ബുക്കിലിരുന്ന് തള്ളും രാത്രിയില്‍ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിന്‍, അന്‍വറിന്റെ വസതിയില്‍ കാല് പിടിക്കാന്‍ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്, രാഹുല്‍ പോയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം, എന്നിങ്ങനെ പോകുന്നു ട്രോള്‍.'ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ.., അന്‍വര്‍ തിരിഞ്ഞു നോക്കി ദാ മുറ്റത്തൊരു രാഹുല്‍'-ഇതാണ് മറ്റൊരു ട്രോള്‍. ഏതായാലും ഇത്തരം രാഷ്ട്രീയ അബദ്ധങ്ങള്‍ ഇനി ആരും കാട്ടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അര്‍ധരാത്രി വീട്ടിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിക്കാഴ്ച തെറ്റായി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിനെ വിളിച്ച് ശാസിക്കുമെന്ന് പറഞ്ഞ വി ഡി സതീശന്‍, അനുനയത്തിന് ഒരു ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ എന്നും ചോദിച്ചു. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചതാണ്, ഇനിയൊരു ചര്‍ച്ചയും ഇല്ലെന്ന് പറഞ്ഞതുമാണ്. അതിനിടയില്‍ രാഹുല്‍ പോയത് തെറ്റാണ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിരുന്നു. പിണറായിസത്തിനെതിരേ നിലപാടെടുക്കുന്ന നേതാവെന്ന നിലയിലാണ് അന്‍വറിനെ കണ്ടതെന്നാണ് രാഹുലിന്റെ നിലപാട്. പിണറായിക്കെതിരായ അന്‍വറിന്റെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസ്. തീരുമാനങ്ങള്‍ വൈകാരികമാകരുതെന്നും പോരാട്ടത്തിന്റെ ലക്ഷ്യം മറക്കരുതെന്നും അന്‍വറിനോട് പറഞ്ഞു.

പാര്‍ട്ടി നിര്‍ദേശ പ്രകാരമല്ല അന്‍വറിനെ കണ്ടത്. അന്‍വറിന്റെ കാലുപിടക്കാനുമല്ല പോയത്. അത് ഇടതു നേതാക്കളുടെ നയമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ച നടത്തുമ്പോള്‍ എന്താണ് സിപിഎമ്മിനിത്ര ആശങ്ക, അവര്‍ 9 കൊല്ലം കൊണ്ടു നടന്നത് കൂടിക്കാഴ്ച നടത്താന്‍ കൊള്ളാത്ത ആളെയാണോ എന്നും രാഹുല്‍ ചോദിച്ചു. തോല്‍വി ഭയക്കുന്നത് സിപിഎമ്മാണ് കോണ്‍ഗ്രസിന് ഒരു ഭയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിശദീകരണത്തിന് ശേഷമാണ് രാഹുല്‍ ചെയ്തത് തെറ്റാണെന്ന് സതീശന്‍ പറഞ്ഞത്. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നും പ്രഖ്യാപിച്ചു. രാഷ്ട്രീയ മണ്ടത്തലങ്ങള്‍ കാട്ടരുതെന്ന് എല്ലാ നേതാക്കളോടും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News