റിഫോം യു കെ പാര്‍ട്ടിക്ക് വന്‍ വിജയം പ്രഖ്യാപിച്ച് അഭിപ്രായ സര്‍വ്വെ; ലേബര്‍ പാര്‍ട്ടിയ്ക്ക് വന്‍ ഇടിവ്; കണ്‍സര്‍വേറ്റുകള്‍ തകരും; ബ്രിട്ടണിലെ അഭിപ്രായ സര്‍വ്വേ പറയുന്നത്

Update: 2025-06-27 04:49 GMT

ലണ്ടന്‍: ബ്രിട്ടണില്‍ യു ഗോ നടത്തിയ ആദ്യത്തെ ആഴത്തിലുള്ള അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി വന്‍ വിജയം നേടുമെന്നാണ്. എന്നാല്‍, ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായത്ര സീറ്റുകള്‍ ലഭിക്കില്ലെന്നും അതില്‍ പറയുന്നു. അതേസമയം നിലവിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു. മള്‍ട്ടിപ്പിള്‍ ലെവല്‍ റിഗ്രഷന്‍ ആന്‍ഡ് പോസറ്റ് - സ്ട്രാറ്റിഫിക്കേഷന്‍ (എം ആര്‍ പി) മാതൃകയിലുള്ള സര്‍വ്വേയായിരുന്നു നടത്തിയത്.

ഇത് ഒരു പ്രവചനം അല്ലെന്നും, 2029 ലെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും എന്നതിന്റെ കണക്കുകൂട്ടലാണെന്നും അതില്‍ പറയുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സര്‍വ്വേ യു ഗോ നടത്തുന്നത്. മാത്രമല്ല, മറ്റ് സാധാരണ സര്‍വ്വേകളില്‍ നിന്നും വിഭിന്നമായി ഇത് ആളുകളെ കുറേക്കൂടി ആഴത്തില്‍ പഠിച്ച് നടത്തുന്ന സര്‍വ്വേയുമാണ്.

11,500 പേര്‍ പങ്കെടുത്ത സര്‍വ്വേയുടെ ഫലത്തില്‍ പറയുന്നത് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 271 സീറ്റുകളുമായി റിഫോം യു കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നാണ്. ലേബര്‍ പാര്‍ട്ടിക്ക് 178 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക. അതായത്,. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 411 സീറ്റുകളുടെ പകുതിയിലും കുറവ്.

വെറും 46 സീറ്റുകളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്തായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 81 സീറ്റുകള്‍ നേടുമ്പോള്‍, എസ് എന്‍ പി വീണ്ടും ഒരിക്കല്‍ കൂടി സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ പാര്‍ട്ടിയായി തുടരും.

Similar News