അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാരെ വിലക്കുന്ന വിധി സുപ്രീംകോടതി റദ്ദാക്കി; ട്രംപിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരുന്ന വിധി; ജുഡീഷ്യറി കുടിയേറ്റ നയം നിശ്ചയിക്കുകയോ നടപ്പാക്കല്‍ മുന്‍ഗണനകള്‍ തീരുമാനിക്കുകയോ ചെയ്യുന്നില്ലെന്ന് കോടതി

അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാരെ വിലക്കുന്ന വിധി സുപ്രീംകോടതി റദ്ദാക്കി

Update: 2025-09-09 07:37 GMT

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപീംകോടതിയില്‍ നിന്നുണ്ടായ അനുകൂല വിധി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഏറെ ആശ്വാസകരമായ മാറും. ലോസ് ഏഞ്ചല്‍സിലും മറ്റും ഇപ്പോള്‍ കൂടുതല്‍ ശക്തമായ തോതിലാണ് കുടിയേറ്റ റെയ്ഡുകള്‍ നടക്കുന്നത്. ഇവിടെ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാരെ വിലക്കുന്ന കീഴ്‌ക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

സോണിയ സൊട്ടോമയര്‍, എലീന കഗന്‍, കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നീ മൂന്ന് ലിബറല്‍ ജസ്റ്റിസുമാര്‍ മാത്രമാണ് ഇതിനോട് വിയോജിച്ചത്. മേഖലയില്‍ റെയ്ഡുകള്‍ താല്‍ക്കാലികമായി തടഞ്ഞ കാലിഫോര്‍ണിയ ജില്ലാ ജഡ്ജിയുടെ ജൂലൈയിലെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം മേല്‍ക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് നാടുകടത്താനുള്ള വ്യാപകമായ ശ്രമം തുടരുന്നതിനാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ തീരുമാനം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു.

നോയിമിന്റെ അഭിപ്രായത്തോട് ചീഫ് ജസ്റ്റിസ് ബ്രെറ്റ് കാവനോ യോജിച്ചിരുന്നു. അമേരിക്കയില്‍ ആയിരിക്കാനോ തുടരാനോ ഉള്ള അവകാശം സംബന്ധിച്ച് ഏത് വ്യക്തിേയെയും ചോദ്യം ചെയ്യാന്‍' ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് അധികാരം നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലോസ് ഏഞ്ചല്‍സ് മേഖലയിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും, ഇമിഗ്രേഷന്‍ അധികാരികള്‍ ഇതിന് മുന്‍ഗണന നല്‍കിയതിന്റെ ന്യായമായ കാരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ നയം രൂപപ്പെടുത്താനുള്ള ജുഡീഷ്യറിയുടെ കഴിവിന്റെ പരിമിതികളെ കാവനോ ഊന്നിപ്പറഞ്ഞു, വിവിധ പ്രസിഡന്റുമാര്‍ കുടിയേറ്റ നിര്‍വ്വഹണത്തിന് വ്യത്യസ്ത മുന്‍ഗണനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറി കുടിയേറ്റ നയം നിശ്ചയിക്കുകയോ നടപ്പാക്കല്‍ മുന്‍ഗണനകള്‍ തീരുമാനിക്കുകയോ ചെയ്യുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ ചില ജഡ്ജിമാര്‍ നിയമപാലകര്‍ നിയമവിരുദ്ധമായി വ്യക്തികളെ അവരുടെ വംശം, ജോലിസ്ഥലം, സ്ഥലം എന്നിവ പ്രകാരം ലക്ഷ്യമിടുന്നുവെന്ന് വാദിച്ചുകൊണ്ട് ഈ തീരുമാനത്തോട് വിയോജിച്ചു.

നിയമപാലകര്‍ അക്രമമാസക്തമായി നിയമം നടപ്പിലാക്കുന്ന നടത്തുന്ന നിരവധി ഉദാഹരണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. 'ലാറ്റിനോ ആയി കാണപ്പെടുന്ന, സ്പാനിഷ് സംസാരിക്കുന്ന, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ആരെയും സര്‍ക്കാരിന് പിടികൂടാന്‍ കഴിയുന്ന ഒരു രാജ്യത്ത് നമ്മള്‍ ജീവിക്കേണ്ടതില്ല, എന്നും അവര്‍ എഴുതി.

Tags:    

Similar News