അബദ്ധത്തില്‍ ഇടം പിടിച്ച ഭൂട്ടാനെയും ട്രംപിന്റെ കുടുംബം ക്രിപ്റ്റോ കച്ചവടം തുടങ്ങിയ പാക്കിസ്താനെയും അവസാന നിമിഷം ഒഴിവാക്കി; ഇറാനും ലിബിയയും അടങ്ങുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം വിസ നിരോധനം; ഈജിപ്തിന് ട്രംപ് വക ഭീഷണി

അബദ്ധത്തില്‍ ഇടം പിടിച്ച ഭൂട്ടാനെയും ട്രംപിന്റെ കുടുംബം ക്രിപ്റ്റോ കച്ചവടം തുടങ്ങിയ പാക്കിസ്താനെയും അവസാന നിമിഷം ഒഴിവാക്കി

Update: 2025-06-06 07:23 GMT

വാഷിങ്ടണ്‍: പന്ത്രണ്ട് രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇത് സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും. ക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്. രണ്ടും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

കൊളറാഡോയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ അനധികൃതമായി അമേരിക്കയില്‍ എത്തിയ വിദേശ പൗരന്മാര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി. എന്നാല്‍ വിലക്കിന് വേണ്ടി രാജ്യങ്ങളെ തെരഞ്ഞെടുത്തതില്‍ ട്രംപിന് സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നാണ് ആരോപണം ഉയരുന്നത്. അബദ്ധവശാല്‍ പ്ട്ടികയില്‍ ഇടം പിടിച്ച ഭൂട്ടാനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ട്രംപ് സ്വന്തം കുടുംബം ക്രിപ്റ്റോ കറന്‍സി കച്ചവടം തുടങ്ങിയ പാക്കിസ്ഥാനേയും അവസാന നിമിഷം ഒഴിവാക്കി.

ഈജിപ്തിന് നേര്‍ക്കും ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. അടുത്ത രാജ്യം ഈജിപ്ത് ആയിരിക്കുമെന്നാണ് ട്രംപിന്റെ താക്കീത്. കൊളറാഡോ ഭീകരാക്രമണത്തിലെ പ്രതി ഈജിപ്തുകാരന്‍ ആണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് വിരട്ടല്‍ നടത്തുന്നത്. കേസിലെ പ്രതിയായ മുഹമ്മദ് സോളിമാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭാര്യയും മക്കളുമൊത്ത് അമേരിക്കയില്‍ അനധികൃതമായിട്ടാണ്

താമസിച്ചിരുന്നത്.

ഈജിപ്തിനെ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമോ എന്ന് അന്വേഷിക്കാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരോട്

ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രസിഡന്റായ ബൈഡന്‍ ഈ വിലക്ക് പിന്‍വലിച്ചിരുന്നു.

Tags:    

Similar News