രാജ്യം നശിപ്പിച്ച നെഹ്റു മുസല്‍മാനാണ്; വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് അങ്ങേര്‍ പെരയ്ക്കകത്തിരുന്ന് അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു; വിവാദ പ്രസംഗവുമായി പി സി ജോര്‍ജ്ജ്

രാജ്യം നശിപ്പിച്ച നെഹ്റു മുസല്‍മാനാണ്

Update: 2025-06-25 11:29 GMT

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസംഗവുമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. ജവഹര്‍ലാല്‍ നെഹ്റു മുസല്‍മാനാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. ദൈവവിശ്വാസം ഇല്ലെന്ന് പുറമേ പറഞ്ഞിട്ട് നെഹ്റു രഹസ്യമായി അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടും പിസി ജോര്‍ജ് മാദ്ധ്യമങ്ങളോട് സംസാരിച്ചു.'

ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ്. അങ്ങേര്‍ടെ ബാപ്പ മോത്തിലാല്‍ നെഹ്റുവിന്റെ ബാപ്പ മുസല്‍മാനാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കും. പെരയ്ക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. എംഎം മത്തായിയുടെ പുസ്തകം വായിച്ച് നോക്കൂ അപ്പോള്‍ മനസിലാകും.ഇവിടുത്തെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കണക്കാണ്. രണ്ടും രാജ്യദ്രോഹികളാണ്. രണ്ടിനെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു.

കേരളത്തിലെ പാവം ജനങ്ങള്‍ അവര്‍ എല്‍ഡിഎഫിലും യുഡിഎഫിലും മാറിമാറി നില്‍ക്കുകയാണ്. രണ്ട് കൂട്ടരോടൊപ്പവും നിന്ന് വിവരം പഠിച്ചയാളാണ് ഞാന്‍. അതുകൊണ്ടാ പറഞ്ഞത് രണ്ടും കള്ളന്മാരാ. രണ്ടിനെയും ഇല്ലാതാക്കണം എന്നാണ് എന്റെ അഭിപ്രായം.ഭാരതാംബയുടെ പേരില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമെന്താ. എന്തിക്കതില്‍ വിശ്വാസമുണ്ട്. അപ്പോള്‍ ഭരണഘടനാപരമായി എനിക്കതിന് അവകാശമില്ലേ. വേണമെന്നുള്ളവര്‍ വണങ്ങുക. അല്ലാത്തവര്‍ പോവുക.

ശബരിമലയിലേക്ക് തുണിയിടാത്ത രണ്ട് പെണ്ണുങ്ങളെ കേറ്റാന്‍ പിണറായി വിജയന്‍ നോക്കീല്ലേ. അതൊക്കെയാണോ ജനാധിപത്യം. അത് തടഞ്ഞതിനാണല്ലോ ഞാനുമായുള്ള ആദ്യത്തെ അടി. ഈ ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം അവര്‍ പാലിക്കട്ടെ. നമുക്കെന്താ. മുസ്ലീം സമുദായത്തിലുള്ളവര്‍ക്ക് അഞ്ച് നേരം നിസ്‌കരിക്കണം. അത് ചെയ്യണ്ടെന്നോ ഹിന്ദുക്കളോട് ക്ഷേത്രത്തില്‍ പോകണ്ട എന്നോ പറയേണ്ട കാര്യമുണ്ടോ?'- പിസി ജോര്‍ജ് ചോദിച്ചു.

Tags:    

Similar News