പൂര്‍ണഹൃദയത്തോടെ കളിക്കുക; മത്സരശേഷം കൈകൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല; പ്രതിഷേധമായി മത്സരത്തെ കാണരുത്; കൈകൊടുക്കല്‍ വിവാദത്തില്‍ പ്രതികരിച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍

കൈകൊടുക്കല്‍ വിവാദത്തില്‍ പ്രതികരിച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍

Update: 2025-09-21 09:34 GMT

ദുബായ്: കഴിഞ്ഞ മത്സരത്തിന് ശേഷം, ഇന്ത്യന്‍ കളിക്കാര്‍ പാകിസ്താന്‍ കളിക്കാരുടെ ഹസ്തദാനം നിരസിച്ചത് വിവാദമായിരുന്നു. പിസിബി ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്തുവരികയും ചെയ്തു. ഈവിഷയത്തില്‍ പ്രതികരിച്ചു രംഗത്തുവന്നിരിക്കയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും മുന്‍ ക്രിക്കറ്റ് താരം നിഖില്‍ ചോപ്രയും.

'നിങ്ങള്‍ കളിക്കുകയാണെങ്കില്‍, പൂര്‍ണഹൃദയത്തോടെ കളിക്കുക' വിവാദം അമിതമായി പറയാന്‍ അസ്ഹറുദ്ദീന്‍ വിസമ്മതിക്കുകയും ഹസ്തദാനം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പറയുകയും ചെയ്തു. ഹസ്തദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു മത്സരം കളിക്കുമ്പോള്‍, പൂര്‍ണഹൃദയത്തോടെ കളിക്കുക, അത് കൈകൊടുക്കുക\യോ കൊടുക്കാതിരിക്കുകയോ അതെന്തെങ്കിലുമാകട്ടെ. അതിലെ പ്രശ്‌നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.പ്രതിഷേധമായി മത്സരത്തെ കാണരുതെന്നും തീവ്രമായും പൂര്‍ണമനസ്സോടെയും കളിക്കണമെന്നും അല്ലെങ്കില്‍, കളിക്കണ്ട ആവശ്യമില്ലെന്നും അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. അത് ഐ.സി.സി ടൂര്‍ണമെന്റായാലും ഏഷ്യാ കപ്പായാലും ശരി.

മുന്‍ ഓള്‍റൗണ്ടര്‍ നിഖില്‍ ചോപ്ര വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചു, ഇന്ത്യന്‍ കളിക്കാര്‍ കൈകൊടുക്കാതിരിക്കാന്‍ കാരണമായ എന്തെങ്കിലും മൈതാനത്ത് സംഭവിച്ചിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. മത്സരത്തിനിടെ കളിക്കാരുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായിട്ടുണ്ടാകാം എന്ന് ഞാന്‍ കരുതുന്നു.ഇത്തരം വിവാദങ്ങള്‍ കളിക്കാരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ഒരു ഐസിസി ടൂര്‍ണമെന്റില്‍ അത്തരം പ്രതിഷേധങ്ങളെ ചോദ്യം ചെയ്യുമെന്നും ചോപ്ര പറഞ്ഞു. ഒരു ഐ.സി.സി ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍, അനന്തരഫലങ്ങള്‍ ഉണ്ടാകും. പിഴ പോലും നേരിടേണ്ടിവരും. ഇത് ക്രിക്കറ്റിനോടുള്ള മികച്ച സമീപനമല്ലെന്നും നിഖില്‍ ചോപ്ര അഭിപ്രായപ്പെട്ടു.

ഇത്രയും വര്‍ഷമായിട്ടും ഇത്തവണത്തെ പോലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് നാടകീയത ഉണ്ടായിട്ടില്ല? ഇത്തവണയും എന്തെങ്കിലുമൊക്കെ സംഭവിക്കും കാത്തിരുന്ന് കാണാം.പ്രതീക്ഷകളും ആവേശവും ഉച്ചസ്ഥായിയിലാണ്ഇന്ത്യയും പാകിസ്താനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളൊന്നുമില്ല, അതിനാല്‍ ഐ.സി.സി, ഏഷ്യാ കപ്പ് മത്സരങ്ങളില്‍ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ടാണ് ഈ മത്സരങ്ങളുടെ ആവേശവും സമ്മര്‍ദവും എപ്പോഴും ഉയര്‍ന്നുതന്നെയാണ് . ഇന്നത്തെ മല്‍സരവും ഹൈ-വോള്‍ട്ടേജിലായിരിക്കും.

Tags:    

Similar News