ന്യൂഡല്‍ഹി: തമിഴ് നടന്‍ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ജയ് ഭീം ചിത്രത്തെ അഭിനന്ദിച്ച ചെന്നിത്തല നടന്റെ സാമൂഹിക പ്രതിപദ്ധതയും അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. ജയ്ഭീമിലെ പ്രകടനം മാത്രം മതി സൂര്യയുടെ സമര്‍പ്പണത്തെ അടയാളപ്പെടുത്താനെന്നും ചെന്നിത്തല കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കു വെച്ചു...



ടി ജെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജയ് ഭീം ലോ ഡ്രാമയാണ്. 2021-ല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. പോലീസ് ക്രൂരത, ജാതി അനീതി, പോലീസ് പക്ഷപാതം എന്നിവയെക്കുറിച്ചാണ് ചിത്രം പറയുന്നത്. അതേസമയം കങ്കുവ നവംബര്‍ 14 ന് തിയേറ്ററുകളിലെത്തും. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അദ്ദേഹത്തിനൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.