- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആൾക്കൂട്ടത്തെ കണ്ടതും ശബരീനാഥിന് മുട്ടൻ ഷോ..!! ഉഗ്ര ശബ്ദത്തിൽ പൊടി പറത്തി കൊണ്ട് കാറിന്റെ വരവ്; ആ റൂസ്റ്റർ സൈലെൻസറിൽ നിന്ന് 'തീ' തുപ്പിയതും ഒരാളുടെ ജീവൻ പോകുന്ന നിലവിളി; സ്ഥലത്ത് പോലീസ് ഇരച്ചെത്തിയതും എട്ടിന്റെ പണി

നൂറനാട്: ആനയടി പൂരത്തിനിടെ രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ സൈലൻസറിൽനിന്ന് തീ തുപ്പി വഴിയാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിൽ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി 21 വയസ്സുകാരനായ ശബരീനാഥിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം സ്വദേശി 53 വയസ്സുകാരനായ അനിൽകുമാറിനാണ് കാലിന് ഗുരുതരമായി പൊള്ളലേറ്റത്.
ആനയടി പൂരത്തോടനുബന്ധിച്ച് താമരക്കുളം നെടിയാണിക്കൽ ക്ഷേത്രപരിസരത്ത് ആനകൾക്ക് നൽകിയ വരവേൽപ്പ് കാണാൻ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിനിടയിലേക്കാണ് ശബരീനാഥ് കാർ അപകടകരമായ രീതിയിൽ ഓടിച്ചത്. ഇയാൾ കാറിന്റെ സൈലൻസറിൽനിന്ന് വലിയ ശബ്ദത്തോടെ തീയും പുകയും പുറപ്പെടുവിക്കുന്നതിനിടെയാണ് സമീപത്ത് നിന്നിരുന്ന അനിൽകുമാറിന്റെ കാലിലേക്ക് തീ പടർന്നത്. പൊള്ളലേറ്റ അനിൽകുമാർ നിലവിൽ ചികിത്സയിലാണ്.
കുന്നത്തൂർ പോരുവഴി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ഈ കാർ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്ന ഉടൻതന്നെ പോലീസ് ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത് ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനും ശബരീനാഥിനെതിരെ കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വാഹനം രൂപമാറ്റം വരുത്തിയതിനും അപകടകരമായ രീതിയിൽ ഓടിച്ചതിനും ശബരീനാഥിനെതിരെയുള്ള നിയമനടപടികൾ തുടരുകയാണ്.


