കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു എന്നാണ് പോലീസ് എഫ്.ഐ. ആറിലുള്ളത്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി ഇപ്പോള്‍ ആരോപിക്കുന്നത്. ഇപ്പോഴിതാ, യുവതി ലിറ്റ്മസ് കമ്പനിയിൽ നേരിട്ട ക്രൂരതകൾ മറുനാടനോട് തുറന്നുപറഞ്ഞിരിക്കുകയാണ്.

യുവതി മറുനാടനോട് പ്രതികരിച്ചത്..

എല്ലാവരും പറയുന്നത് ഞങ്ങൾ അവരെ ഹണി ട്രാപ്പിൽ കുടുക്കിയെന്നാണ് പക്ഷെ വാസ്തവം അതല്ല ഞാൻ പോലീസിൽ പരാതി കൊടുക്കാൻ ഇരിക്കുവായിരിന്നു. ലിറ്റ്മസ് കമ്പനിയുടെ ഇന്റേണൽ കമ്മിറ്റിക്ക് വരെ ഞാൻ ഒരു പരാതി ഫയൽ ചെയ്തിരുന്നു.ജൂലൈ മാസം പതിനൊന്നാം തീയതിയാണ് പരാതി നൽകിയത്. ഇതിന് മുന്നേയും പരാതി നൽകിയിരുന്നു. പക്ഷെ അവർ ആരും പരാതി പരിഗണിച്ചിട്ടില്ല. പരാതി ഞാൻ ഒഫീഷ്യലി ഫയൽ ചെയ്തപ്പോൾ തന്നെ എന്നെ സ്ഥാപനത്തിൽ നിന്ന് പറഞ്ഞുവിട്ടു. പരാതി പിൻവലിക്കാനും സമ്മർദ്ദം ഉണ്ടായി. അതുപോലെ ആ ഓഫീസിലുള്ളവർക്കും അറിയാം നടന്ന കാര്യം എന്താണെന്ന്. ജോലി പോകുമെന്ന് കരുതി ആരും മുന്നോട്ട് വരില്ല.

ലൈംഗികതിക്രമത്തെ കുറിച്ച് ഭർത്താവിനോട് പറയാനുള്ള സാഹചര്യം വന്നു. ഞാൻ ഒന്നരക്കൊല്ലമായി അവിടെ ലൈംഗികതിക്രമത്തിന് ഇരയായിരിന്നു. അയാൾ മോശമായി മെസ്സേജുകൾ അയക്കും. അശ്ലീല വീഡിയോ അയച്ചു തരും. സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയക്കുമായിരുന്നു. മൂന്നുപേർ ചേർന്നുള്ള ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുമായിരുന്നു. അതുപോലെ ഓഫീസിലിരിക്കുമ്പോൾ അയാളുടെ ക്യാബിനിൽ എന്നെ വിളിച്ചുവരുത്തി മോശമായ രീതിയിൽ സ്പർശിക്കുക ഇതെല്ലാം ഞാൻ അവിടെ അനുഭവിച്ചതാണ്.

നമ്മൾ എത്രത്തോളം ശക്തരാണെന്ന് പറഞ്ഞാലും...ഇപ്പൊ എല്ലാവരും ചോദിക്കുന്നുണ്ട് ഒന്നരക്കൊല്ലമായി എന്ത് ചെയ്യുകയായിരുന്നുവെന്ന് ഞാൻ ശക്തമായി പ്രതിരോധിക്കാനെ ശ്രമിച്ചിട്ടുള്ളൂ ഇതെല്ലാം ഞാൻ ചെയ്തിരുന്നു. ജനുവരിയിൽ ഞാൻ കല്യാണം കഴിഞ്ഞപ്പോൾ ആൾക്ക് ഞാൻ രാജിക്കത്ത് വരെ കൊടുത്തിരുന്നു. പക്ഷെ എന്നെ പറഞ്ഞുവിടാൻ കൂട്ടാക്കിയില്ല. അത് പറയുമ്പോൾ എല്ലാം അയാൾ പറയുന്നത് എന്റെ ടൈപ്പ് പോലെത്തെ ആളെ കണ്ടുപിടിച്ച് താ..എന്നാണ്. ഇന്റർവ്യൂ ചെയ്യുന്നത് എന്റെ റോൾ അല്ല. അതുപോലെ കല്യാണം കഴിഞ്ഞശേഷം ശല്യം കുറച്ചുകൂടെ കൂടി. ഞാനും ഭർത്താവുമായിട്ടുള്ള കിടപ്പറ രംഗങ്ങൾ വേണം. അത് കാണണമെന്ന് പറയും. നീ എങ്ങനെയാ ചെയ്യുന്നത് അത് പറയണം. ഇതൊക്കെ പറയാൻ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്.

പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. വെറും 10% മാത്രമേ എനിക്ക് പറയാൻ പറ്റൂ. കാരണം എന്റെ പിള്ളേര് ഇത് കണ്ടു കൊണ്ടിരിക്കുകയാണ്. ഈ വീഡിയോസ് ഓക്കേ എക്കാലത്തും യൂട്യൂബിൽ കാണും. പിന്നെ ഞാൻ ഓസ്‌ട്രേലിയയിൽ പോയപ്പോൾ ഭയങ്കര ശല്യമായിരുന്നു. ഞാൻ ഈ ഹണി ട്രാപ്പിൽപ്പെടുത്തി എന്ന് പറയുന്നില്ലേ...ഞാൻ അയാളെ അങ്ങനെ ചെയ്തിട്ടുണ്ടെന്ന ഒരു പ്രൂഫ് കാണിക്ക്. ഞാൻ അയാളോട് എപ്പോഴാണ് ഈ 'ഹണി' വർത്തമാനം പറഞ്ഞിരിക്കുന്നത്. അയാൾ എപ്പോഴൊക്കെ ശല്യം ചെയ്ത വന്നാലും ഞാൻ അതെല്ലാം നിരസിച്ചിട്ടേ ഉള്ളൂ. ഇക്കാര്യം ഞാൻ ഭർത്താവിനോട് പറഞ്ഞാപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു ഇനി അവിടെ ജോലി ചെയ്യുന്നത് നിർത്തിക്കോ എന്ന്. ഞാൻ ഇത് വേണുവിനോടും പറഞ്ഞു പിന്നെ അയാൾ എന്നോട് തർക്കിച്ചത് നീ എന്തിന് എല്ലാം തുറന്നുപറഞ്ഞു എന്നായിരുന്നു. അപ്പോൾ തന്നെ എന്റെ ഭർത്താവ് വേണുവിന്റെ ഭാര്യയെ വിളിച്ചു എല്ലാ കാര്യവും പറഞ്ഞു.

അങ്ങനെ പ്രൂഫ് സഹിതം കാണിച്ച് കൊടുത്തപ്പോൾ അയാളുടെ ഭാര്യ തന്നെ ഞങ്ങളോട് മാപ്പ് പറഞ്ഞു. അങ്ങനെ ഞാൻ സഹിച്ച എല്ലാ പീഡനങ്ങളും പറഞ്ഞ് ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല അയാൾ പണത്തിന്റെ സ്വാധീനത്തിൽ എന്തും ചെയ്യും. ഞാൻ ഇപ്പോൾ ഇതിനെതിരെ ശബ്ദമുയർത്തി അതിന്റെ പേരിലാണ് എനിക്ക് ഇപ്പോൾ ഈ ഗതി. ഞങ്ങൾ ആരെയും വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കിയിട്ടില്ല. അതൊക്കെ ഇപ്പോ റിപ്പോർട്ട് വരുമ്പോൾ പുറത്തുവരുമല്ലോ.എല്ലാം രമ്യതയിൽ തന്നെ അവസാനിപ്പിക്കാൻ ആയിരുന്നു ഞങ്ങളും വിചാരിച്ചത്. 30 കോടി പോയിട്ട് 30 രൂപപോലൂം..വല്ല പൈസേടെ കാര്യമാണെങ്കിൽ വിട്ടോ എന്നുവരെ എന്റെ ഭർത്താവ് പറഞ്ഞു. ഞങ്ങളെ അറസ്റ്റ് ചെയ്ത് അന്ന് മുതൽ വേണു ഒളിവിലാണ്.

ഒന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് മുങ്ങുന്നത്. 20 കോടി 10 കോടിയിടെ ചെക്ക് കിട്ടി എന്നൊക്കെ പറയുന്നത് വെറും വ്യാജമാണ്. ഞങ്ങൾക്ക് ഒരിടത്ത് നിന്നും ചെക്ക് കിട്ടിയിട്ടില്ല. വേണുവിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒരു 50000 രൂപ എനിക്ക് വന്നു. ഒരു കൊല്ലമായി ഞാൻ അയാളുടെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഫോട്ടോ സഹിതം പത്രങ്ങളിൽ വന്നു അതിൽ ഒന്നും എനിക്ക് പ്രശ്നമില്ല. എനിക്ക് ഒന്നേ ചെയ്യാൻ പറ്റൂ. എന്റെ നീതിക്ക് വേണ്ടി ഞാൻ പോരാടും. അതുപോലെ ഭർത്താവിന്റെ പൂർണ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് ആത്മഹത്യയെ കുറിച്ച് പോലും ഞാൻ ചിന്തിക്കാത്തത്.

പരാതിയിലെ ആക്ഷേപങ്ങള്‍

താന്‍ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ആദ്യകാലത്ത് സിഇഒ മാന്യമായാണ് പെരുമാരിയതെന്നും പിന്നീട് അത് വഴിതെറ്റിയെന്നുമാണ് യുതി പരാതിയില്‍ ആരോപിക്കുന്നത്. സ്വകാര്യ ഫോണ്‍ നമ്പര്‍ വഴി വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യ മാസങ്ങളില്‍ ജോലിയുടെ പേരില്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ ഇരുത്തി. ഉച്ചഭക്ഷണം പോലും അദ്ദേഹത്തോടൊപ്പം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനമുണ്ടാിരുന്നു. അതുപോലെ മറ്റ് ജീവനക്കാരുമായി സംസാരിക്കുകയോ ബന്ധം സ്ഥാപിക്കാനോ ചെയ്യരുതെന്നും പറഞ്ഞുവെന്നും യുവതി പറയുന്നു.

ഇതിനിടെ സിഇഒ കുടുംബവുത്തിനൊപ്പം അവധിക്കാല യാത്രക്കായി യുഎസില്‍ പോയപ്പോഴാണ് തന്നോട് ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിച്ചത് എന്നാണ് യുവതി ആരോപിക്കുന്നത്. തന്നില്‍ അമിതമായ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പോണ്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അശ്ലീല വീഡിയോകള്‍ അയച്ചുതന്നുവെന്നും യുവതി ആരോപിക്കുന്നു. പിന്നീട് വാട്ട്‌സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരം മോശമായി രീതിയില്‍ മെസ്സേജുകള്‍ അയച്ചു, ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയന്നാണ് യുവതി ആരോപിക്കുന്നത്. സഹകരിക്കണെന്ന വിധത്തില്‍ സംസാരിച്ചു. നിസരിച്ചപ്പോള്‍ ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന് പറയുകയും ഉയര്‍ന്ന ശമ്പളവും അയാള്‍ ഓഫര്‍ ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ഒരു ദിവസം സോഫയിലിരുന്ന് എന്റെ പേര് വിളിച്ചുകൊണ്ടുള്ള മോശം പ്രവര്‍ത്തി ചെയ്യുന്ന വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. അമേരിക്കയില്‍ നിന്നും തിരിച്ചുവന്നതിന് ശേഷവും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. കാക്കനാടുള്ള ഒരു അപ്പാര്‍ട്മെന്റിലേക്ക് വരണമെന്ന് ക്ഷണിച്ചു. ഓഫീസ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി. വിമാനയാത്രയില്‍ വെച്ച് ലൈംഗിക അതിക്രമം ഉണ്ടായെന്നുമാണ് പരാതിയില്‍ പറയുന്നത്. സിംഗപ്പൂരില്‍ വെച്ച് നിര്‍ബന്ധിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മൂന്നാറിലേക്ക് ഔദ്യോഗിക സംഘത്തോടൊപ്പം യാത്ര നടത്തിയപ്പോല്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കവേ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാല്‍ എന്നെ മാനസികമായി തളര്‍ത്തുകയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു യാത്രക്കിടെ മൂന്ന് പേര്‍ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ഇത് സഹാക്കാന്‍ സാധിച്ചില്ലെന്നുമാണ് യുവതി ആരോപിക്കുന്നത്.

സിഇഒയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചപ്പോള്‍ ആണ് അയാളെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് പറഞ്ഞ് ഞങ്ങളെ അറസ്റ്റ് ചെയ്തത്.അതും അയാളുമായി പരിചയമുള്ള പോലീസിനെ വെച്ചായിരുന്നു ഈ പ്രവര്‍ത്തി ചെയ്തതെന്നും പരാതിക്കാരി ആരോപിക്കുന്നത്.