കൊച്ചി: ഒരല്‍പ്പം കാശ് ചോദിച്ചു... ഞാന്‍ തെറ്റൊന്നും ചെയ്തതു കൊണ്ട് കൊടുത്തില്ല..... ഒരു പാവം സ്ത്രീയുടെ മാറിടം മുറിച്ച് മാറ്റിയ ഡോക്ടറുടെ പ്രഖ്യാപനായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്ന രോഗിക്ക് ക്യാന്‍സറില്ലെന്ന പരിശോധനാ ഫലം കിട്ടിയിട്ടും കൈയ്യില്‍ സൂക്ഷിച്ച് രോഗമുണ്ടെന്ന് വരുത്തി മാറിടം മുറിച്ചു മാറ്റി. ശസ്ത്രക്രിയാ മുറിയുടെ അടക്കം വാടകയും വാങ്ങി. ഈ സ്ത്രീയുടെ പരാതി വാര്‍ത്തയാക്കിയതിന് പിന്നാലെ ഡോ ജോജോ വി ജോസഫ് ഇട്ട കമന്റുകളാണ് ഇത്. ഒരല്‍പ്പം കാശ് ചോദിച്ചത് ആരെന്ന് പറയുന്നില്ല. ഇതാണ് ഡോക്ടറുടെ ബുദ്ധി. ഇതിന്റെ പേരില്‍ കേസു വന്നാലും രക്ഷപ്പെടാനുള്ള കുതന്ത്രം. ആവേശത്തിനിടെ കമന്റിടുമ്പോള്‍ ചെറിയൊരു പിഴവ് വന്നു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് കുറിക്കാന്‍ ആ മനസ്സിനും കഴിഞ്ഞില്ല. അതിനിടെ ഡോക്ടറെ വെല്ലുവിളിച്ച് മറുനാടന്‍ റിപ്പോര്‍ട്ടര്‍ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

Mr. ജോജോ ജോസഫെ തന്നെ ഞാന്‍ വെല്ലുവിളിക്കുകയാണ്. തന്തക്ക് പിറന്നവനും വാക്കിന് വിലയുള്ളവനുമാണ് താങ്കളെങ്കില്‍ ക്യാഷ് ഞാന്‍ ചോദിച്ചു എന്നതിന്റെ തെളിവ് കൊണ്ടുവാ. പിന്നെ താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ താങ്കളിട്ട പോസ്റ്റിന് അടിയില്‍ കൃത്യമായ മറുപടി തെളിവ് സഹിതം പറഞ്ഞപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്ത് ഓടിയതെന്തിനാണ്. വാര്‍ത്ത വ്യാജമാണെങ്കില്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നിങ്ങളെ പ്രതിയാക്കി 0336/2024 FIR ഇട്ട് കേസ് എടുത്തത് എന്തിനാണ്? അതും അപ്പോള്‍ വ്യാജമാകുമല്ലോ. Dr. Jojo V Joseph ONCO Surgeon-ഇതാണ് പീയൂഷിന്റെ വെല്ലുവിളി പോസ്റ്റ്. ആരാണ് ഒരല്‍പ്പം കാശു ചോദിച്ചതെന്ന് ഡോക്ടര്‍ പറയുന്നില്ല. എന്നാല്‍ ഡോക്ടറുടെ വിശദീകരണ തൊഴിലാളികള്‍ അത് മറുനാടന്റെ പേരില്‍ ചാര്‍ത്തുന്നു. അങ്ങനെ മാനനഷ്ട കേസ് വന്നാല്‍ താനൊന്നും പറഞ്ഞില്ലെന്ന മുന്‍കരുതലുമായുള്ള ഡോക്ടറുടെ അതിബുദ്ധിയിലെ കമന്റ്. ഏതായാലും പീയൂഷ് വെല്ലുവിളിക്കുകയാണ്. ഇനിയെങ്കിലും ഡോക്ടര്‍ ആരാണ് ഒരല്‍പ്പം കാശ് ചോദിച്ചതെന്ന് പറയുമോ? ഇതാണ് മറുനാടന് ചോദിക്കാനുള്ളത്. മാധ്യമ പ്രവര്‍ത്തകന്‍ കാശ് ചോദിച്ചു എന്നുപറഞ്ഞു പ്രമുഖ ഡോക്ടര്‍ ഇട്ട പോസ്റ്റിനു മാധ്യമ പ്രവര്‍ത്തകന്റെ മറുപടി. വിശദമായ വിവരങ്ങള്‍ ഡോക്ടറിനെക്കുറിച്ചുള്ളത് പിന്നാലെ. Peeyoosh R-ഇതാണ് പീയൂഷിന്റെ മറ്റൊരു പോസ്റ്റ്.

നേരത്തെ മറുനാടന്‍ പച്ചക്കളം പറയുന്നുവെന്ന് തരത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ ഒരു രേഖയും പുറത്തു വിട്ടു. മാറിടം മുറിച്ചു മാറ്റിയ സ്ത്രീയ്ക്ക് കാന്‍സര്‍ ഉണ്ടെന്ന് പറയുന്ന രേഖ. അത് ആദ്യം എടുത്ത ബയോപ്‌സി റിപ്പോര്‍ട്ടായിരുന്നു. ജീവയെന്ന സ്ഥാപനത്തിലെ റിപ്പോര്‍ട്ട്. ഇത് തെറ്റായിരുന്നു. ഇതിന് ശേഷം ലേക് ഷോറില്‍ സംശയ നിവാരണത്തിനായി ബയോപ്‌സി എടുത്തു. അതില്‍ കാന്‍സറില്ലെന്ന് വ്യക്തം. ഈ റിപ്പോര്‍ട്ട് ഡോ ജോജോ ജോസഫിന്റെ ആശുപത്രിയില്‍ ഉണ്ടായിരുന്നു. എന്നിട്ടാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതര പിഴവായിരുന്നു ഇത്. ഈ വസ്തുതയാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ആ വാര്‍ത്തയിലും ജീവയെന്ന സ്ഥാപനത്തിന്റെ കാര്യവും അവരുടെ പ്രതികരണവും എല്ലാം നല്‍കി. എന്തു കൊണ്ട് രണ്ടാമത്തെ ബയോപ്‌സി പരിശോധിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. ആശുപത്രിയ്ക്കും ഡോക്ടര്‍ക്കുമാണ് വീഴ്ച വന്നത്. ഇതില്‍ പോലീസ് എഫ് ഐ ആറും ഇട്ടു. എന്നിട്ടും വാര്‍ത്ത കൊടുത്തപ്പോള്‍ അതിനെ വ്യാജമാക്കാന്‍ ഡോക്ടര്‍ ബോധപൂര്‍വ്വം പാഴ് ശ്രമവും നടത്തി.


ഇതേ ഡോക്ടറാണ് ആരാണ് ഒരല്‍പ്പം കാശു ചോദിച്ചതെന്ന് പറയാതെ മറ്റൊരു ഗൂഡാലോചന നടത്തിയത്. ചികില്‍സാ പിഴവിന് വിധേയരായവരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. അതിന് വഴങ്ങാതെയാണ് അവരും ഇനിയാര്‍ക്കും ഈ ഗതി വരരുതെന്ന് പറഞ്ഞ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. തെളിവുകള്‍ എല്ലാം ശേഖരിച്ചാണ് പരാതി നല്‍കിയത്. അതുകൊണ്ട് തന്നെ എഫ് ഐ ആറും വന്നു. 2014 ഓഗസ്റ്റിലാണ് കേസ് എടുത്തത്. എന്നാല്‍ സ്വാധീനം കാരണം ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായില്ല. പക്ഷേ കേസും വിവരവും എല്ലാം ഡോക്ടര്‍ അറിഞ്ഞിരുന്നു. ആ എഫ് ഐ ആറിലെ വാചകവും അറിയാം. എന്നിട്ടും മറുനാടനെ കുറ്റപ്പെടുത്തുകയായിരുന്നു ആ ഡോക്ടര്‍. ഈ സാഹചര്യത്തിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പീയൂഷ് ധൈര്യത്തോടെ ഡോക്ടറെ തെളിവുകള്‍ പുറത്തു വിടാന്‍ വെല്ലുവിളിക്കുന്നത്. ഇത് ഡോക്ടര്‍ ഏറ്റെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

2024 ലാണ് സംഭവത്തിന്റെ തുടക്കം. മാറിടത്തില്‍ വേദന വന്നതിനെ തുടര്‍ന്ന് ഷീജാ പ്രഭാകരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പോളി ടി ജോസഫ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കൊടകര ശാന്തി ഹോസ്പിറ്റലില്‍ ചികിത്സ തേടി. പ്രാഥമിക പരിശോധനയില്‍ ബ്രസ്റ്റ് കാന്‍സറാണെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചു. സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്‌സി പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പോളി ടി ജോസഫ് പറഞ്ഞു. മറ്റൊരു ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ച ഷീജ ശാന്തി ഹോസ്പിറ്റലിനേക്കാള്‍ കുടുതല്‍ സൗകര്യമുള്ള കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തുകയായിരുന്നു.

2024 ഫെബ്രുവരി 2 ന് ക്യാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വിപി ഗംഗാധരനെയാണ് കണ്ടത്. റിസള്‍ട്ട് നോക്കിയ ശേഷം ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് തൃശൂരിലെ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്‌സി സാംപിള്‍ വീണ്ടും പരിശോധിക്കണമെന്നും അതിന് ശേഷം മാത്രമേ സര്‍ജറി നടത്തൂ എന്നും ഡോക്ടര്‍ ഷീജയോട് പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അതേ ദിവസം രാത്രിയോടെ തൃശൂരിലെ ലാബില്‍ നിന്നും ബയോപ്‌സി സാംപിള്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബയോപ്‌സിക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് സാംപിള്‍ അയച്ചു. പിന്നീട് കണ്ടത് ഡോക്ടര്‍ ബിനിലിനെയാണ്. മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം ഉടന്‍ സര്‍ജറി നടത്തണമെന്ന് അറിയിച്ചു.

സര്‍ജറിക്കായി ഓണ്‍കോളജി സര്‍ജന്‍ ഡോ. ജോജോ വി ജോസഫിനെയാണ് കണ്ടത്. സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 16 ന് ആശുപത്രിയില്‍ അഡ്മിറ്റായി. 17 ന് ഷീജയുടെ മാറിടം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് മൊബൈലില്‍ പകര്‍ത്തിയ ലേക്ക് ഷോര്‍ ആശുപത്രിയിലെ ബയോപ്‌സി റിസള്‍ട്ട് വ്യക്തമായി പരിശോധിക്കുന്നത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാവുന്നത്. കാന്‍സര്‍ ഇല്ലാ എന്ന്. ശസ്ത്രക്രിയ നടത്തിയ ഭാഗം വീണ്ടും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്‌സിക്ക് അയച്ചപ്പോഴും കിട്ടിയ റിസള്‍ട്ടിലും കാന്‍സര്‍ ഇല്ലാ. ഇതോടെ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ബന്ധു ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്‌സിക്ക് കൊടുത്ത സാംപിള്‍ തിരികെ വാങ്ങി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ബയോപ്‌സി ചെയ്തു.

അപ്പോഴും റിസള്‍ട്ട് നെഗറ്റീവായിരുന്നു. കാന്‍സര്‍ ഇല്ല. അപ്പോഴാണ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ നടത്തിയ ബയോപ്‌സ് റിസള്‍ട്ട് നോക്കാതെയാണ് ഡോ.ജോജോ വി ജോസഫ് സര്‍ജറി നടത്തിയത് എന്ന് മനസ്സിലായത്. ലേക് ഷോറില്‍ നിന്നും 13ന് റിസള്‍ട്ട് കിട്ടിയിരുന്നു. 17നാണ് ശസ്ത്രക്രിയ നടത്തിയത്. അതായത് ലേക്ഷോറിലെ ബയോപ്സി കിട്ടിയ ശേഷം. ഈ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിരുന്നുവെങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാമായിരുന്നു. പക്ഷേ അതു നടന്നില്ല. അതോ പണത്തിന് വേണ്ടി ശസ്ത്രക്രിയ ചെയ്തതാണോ എന്ന സംശയം ഷീജാ പ്രഭാകരന്റെ കുടുംബത്തിനുണ്ട്.

ഈ സാഹചര്യത്തില്‍ കാന്‍സറില്ലാതിരുന്ന തന്റെ മാറിടം മുറിച്ചു മാറ്റിതിനെതിരെ ഷീജ പരാതിയുമായി മുന്നോട്ട് പോയി. കടവന്ത്ര പോലീസ് തൃശൂരിലെ ജീവാ ലബോറട്ടറീസ്, കടവന്ത്ര ഇന്ദിരാ ഗാന്ധി ഹോസ്പിറ്റല്‍, ഡോ. ജോജോ വി ജോസഫ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബി.എന്‍.എസ് 125, 125(യ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ഡോക്ടറുടെ വിശദീകരണവും നല്‍കി. തൃശൂരിലെ ജീവാ ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്‌സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത് എന്ന് ഡോ.ജോജോ വി ജോസഫ് മറുനാടനോട് പ്രതികരിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ കൊണ്ടു വരുന്ന പരിശോധനാ ഫലം വീണ്ടും പരിശോധിപ്പിക്കാറില്ലെന്നും ഡോക്ടര്‍ പറയുന്നു.

ഞങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് വച്ച് ആരും സര്‍ജറി ചെയ്യാറില്ലാ എന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവാ ലബോറട്ടറിയുടെ വിചിത്രമായ പ്രതികരണം. സര്‍ജറിക്ക് ശേഷം ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലാണെന്നും കാന്‍സറില്ലാത്ത അമ്മയുടെ മാറിടം മുറിച്ചു മാറ്റിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷീജയുടെ മകള്‍ കാവ്യ മറുനാടനോട് പറഞ്ഞു.

വിഷയത്തില്‍ മറുനാടന്‍ നല്‍കിയ വാര്‍ത്തയുടെ ലിങ്കുകള്‍ ചുവടേ:


-ജീവയിലെ ബയോപ്‌സിയില്‍ 'ക്യാന്‍സര്‍'; ആ റിപ്പോര്‍ട്ട് കണ്ടതും ഗംഗാധരന്‍ ഡോക്ടര്‍ ഉപദേശിച്ചത് മറ്റൊരു ബയോപ്‌സി പരിശോധനയ്ക്ക് ശേഷമുള്ള ശസ്ത്രക്രിയ; ലേക്ഷോറില്‍ നിന്നും റിപ്പോര്‍ട്ട് 13ന് കിട്ടി; ക്യാന്‍സറില്ലെന്ന് തെളിഞ്ഞ ആ റിപ്പോര്‍ട്ട് കൈയ്യില്‍ പിടിച്ച് 17ന് ശസ്ത്രക്രിയ; മറുനാടനെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത് ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ടും; ഡോക്ടര്‍മാരിലും 'മുരാരി ബാബു'! ഡോ ജോജോ വി ജോസഫിന്റേത് പിഴവ് തന്നെ


ജീവാ ലാബിലെ ബയോപ്‌സിയും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് അവയവം മുറിച്ചു മാറ്റുന്നത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമല്ലേ? ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? ഡോ ജോജോ വി ജോസഫിനെ കേസില്‍ പ്രതിയാക്കിയത് കേരളാ പോലീസ്! ന്യായീകരണ തൊഴിലാളികള്‍ അറിയാന്‍


29.01.2024ന് ബയോപ്‌സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോറിലേക്ക് അയച്ചു; രോഗമില്ലെന്ന റിപ്പോര്‍ട്ട് 13.02.2024ന് സ്ഥാപനത്തില്‍ ലഭിച്ചു; എന്നിട്ടും 17.02.2024ന് വലതു സ്തനം മുറിച്ചു മാറ്റി; ഡോ ജോജോ വി ജോസഫിന് തുണയായി ജാമ്യമുള്ള വകുപ്പുകള്‍; കേരളത്തില്‍ രോഗികള്‍ സുരക്ഷിതരല്ല! ആ എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു