ഭോപ്പാൽ: മധ്യപ്രദേശിനെ ഞെട്ടിച്ച് വീണ്ടും കൊടുക്രൂരത. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്‌കൂൾ അധ്യാപകനെ പോലീസ് പിടികൂടി. ഭോപ്പാലിലെ ഒരു സ്വകാര്യ സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ 28 കാരനായ കാസിം റെഹാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെറും മൂന്ന് വയസ്സും ഏഴ് മാസവും പ്രായമുള്ള പെൺകുട്ടിയെ ആണ് അധ്യാപകൻ സ്കൂളിൽ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. പീഡനവിവരം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും മാനേജ്മെന്‍റ് തന്‍റെ പരാതി അവഗണിക്കുകയും അധ്യാപകനെതിരെ ഒരു നടപടി സ്വീകരിക്കുകയും ചെയ്തില്ലെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.

സംഭവം അറിഞ്ഞപ്പോൾ തന്നെ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഭോപ്പാൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് ഉടൻതന്നെ കേസ് എടുത്തിരുന്നു. പിന്നാലെ സ്കൂളിലെത്തിയ പോലീസ് കമ്പ്യൂട്ടർ അധ്യാപകനായ കാസിമിനെ കസ്റ്റഡിയിൽ എടുക്കുകയായിരിന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗ്യങ്ങളിൽ മുറിവുകൾ കണ്ടതോടെയാണ് സംശയം തോന്നി അമ്മ സ്കൂൾ മാനേജ്മെന്‍റിൽ വിവരം അറിയിക്കുന്നത്. പക്ഷെ സ്കൂൾ അധികൃതർ അമ്മയുടെ പരാതി കണ്ടില്ലെന്ന് നടിച്ചുവെന്ന് പോലീസും പറഞ്ഞു. സംഭവത്തിൽ പ്രതിക്കെതിരെ ബലാത്സംഗത്തിനും പോകോസ് വകുപ്പുകളും ചുമത്തി കേസ് എടുത്തിട്ടുണ്ട്. സ്കൂളധികൃതർക്കെതിരെയും നടപടി എടുക്കുമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധന ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രതികരിച്ചു.